< ⲚⲒⲢⲰⳘⲈⲞⲤ 13 >
1 ⲁ̅ ⲙⲁⲣⲉ ⲯⲩⲭⲏ ⲛⲓⲙ ϩⲩⲡⲟⲧⲁⲥⲥⲉ ⲛⲛⲓⲉⲝⲟⲩⲥⲓⲁ ⲉⲧϫⲟⲥⲉ ⲙⲛ ⲉⲝⲟⲩⲥⲓⲁ ⲅⲁⲣ ⲉⲓⲙⲏⲧⲓ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲛⲉⲧϣⲟⲟⲡ ⲇⲉ ⲉⲩⲧⲏϣ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ
ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്.
2 ⲃ̅ ϩⲱⲥⲧⲉ ⲡⲉⲧⲛⲁϯ ⲟⲩⲃⲉ ⲧⲉⲝⲟⲩⲥⲓⲁ ⲉϥϯ ⲟⲩⲃⲉ ⲡⲧⲱϣ ⲙⲡⲛⲟⲩⲧⲉ ⲛⲉⲧϯ ⲇⲉ ⲥⲉⲛⲁϫⲓ ⲛⲁⲩ ⲛⲟⲩϩⲁⲡ
അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും.
3 ⲅ̅ ⲛⲁⲣⲭⲱⲛ ⲛϩⲉⲛϩⲟⲧⲉ ⲁⲛ ⲛⲉ ⲙⲡϩⲱⲃ ⲉⲧⲛⲁⲛⲟⲩϥ ⲁⲗⲗⲁ ⲙⲡⲡⲉⲑⲟⲟⲩ ⲕⲟⲩⲱϣ ⲇⲉ ⲉⲧⲙⲣ ϩⲟⲧⲉ ϩⲏⲧⲥ ⲛⲧⲉⲝⲟⲩⲥⲓⲁ ⲁⲣⲓⲡⲁⲅⲁⲑⲟⲛ ⲁⲩⲱ ⲕⲛⲁϫⲓ ⲛⲟⲩⲧⲁⲉⲓⲟ ⲉⲃⲟⲗ ϩⲓⲧⲟⲟⲧⲥ
ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും.
4 ⲇ̅ ⲟⲩⲇⲓⲁⲕⲟⲛⲟⲥ ⲅⲁⲣ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲛⲁⲕ ⲧⲉ ⲉⲩⲡⲉⲧⲛⲁⲛⲟⲩϥ ⲉϣⲱⲡⲉ ⲇⲉ ⲉⲕϣⲁⲛⲣ ⲡⲡⲉⲑⲟⲟⲩ ⲁⲣⲓϩⲟⲧⲉ ⲉⲓⲕⲏ ⲅⲁⲣ ⲁⲛ ⲥⲫⲟⲣⲓ ⲛⲧⲥⲏ ϥⲉ ⲟⲩⲇⲓⲁⲕⲟⲛⲟⲥ ⲅⲁⲣ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲧⲉ ⲛⲣⲉϥϫⲓⲕⲃⲁ ⲉⲧⲟⲣⲅⲏ ⲙⲡⲉⲧⲉⲓⲣⲉ ⲙⲡⲡⲉⲑⲟⲟⲩ
നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ.
5 ⲉ̅ ⲉⲧⲃⲉ ⲡⲁⲓ ϣϣⲉ ⲉϩⲩⲡⲟⲧⲁⲥⲥⲉ ⲟⲩ ⲙⲟⲛⲟⲛ ⲉⲧⲃⲉ ⲧⲟⲣⲅⲏ ⲁⲗⲗⲁ ⲉⲧⲃⲉ ⲧⲕⲉⲥⲩⲛⲓⲇⲏ ⲥⲓⲥ
ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
6 ⲋ̅ ⲉⲧⲃⲉ ⲡⲁⲓ ⲅⲁⲣ ⲧⲉⲧⲛϯϣⲱⲙ ϩⲉⲛⲗⲓⲧⲟⲩⲣⲅⲟⲥ ⲅⲁⲣ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲛⲉ ⲉⲩⲡⲣⲟⲥⲕⲁⲣⲧⲉⲣⲉⲓ ⲉⲡⲉⲉⲓϩⲱⲃ
ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്.
7 ⲍ̅ ϯ ⲛⲟⲩⲟⲛ ⲛⲓⲙ ⲛⲛⲉⲧⲉⲣⲱⲧⲛ ⲡϣⲱⲙ ⲙⲡⲁ ⲡϣⲱⲙ ⲡⲧⲉⲗⲟⲥ ⲙⲡⲁ ⲡⲧⲉⲗⲟⲥ ⲑⲟⲧⲉ ⲙⲡⲁ ⲑⲟⲧⲉ ⲡⲧⲁⲉⲓⲟ ⲙⲡⲁ ⲡⲧⲁⲉⲓⲟ
ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
8 ⲏ̅ ⲙⲡⲣⲕⲁ ⲗⲁⲁⲩ ⲉⲣⲱⲧⲛ ⲛⲧⲛ ⲗⲁⲁⲩ ⲛⲥⲁ ⲡⲙⲉⲣⲉ ⲛⲉⲧⲛⲉⲣⲏⲩ ⲡⲉⲧⲙⲉ ⲅⲁⲣ ⲙⲡⲉⲑⲓ ⲧⲟⲩⲱϥ ⲁϥϫⲉⲕ ⲡⲛⲟⲙⲟⲥ ⲉⲃⲟⲗ
പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്.
9 ⲑ̅ ϩⲙ ⲡⲧⲣⲉϥϫⲟⲟⲥ ⲅⲁⲣ ϫⲉ ⲛⲛⲉⲕⲣⲛⲟⲉⲓⲕ ⲛⲛⲉⲕϩⲱⲧⲃ ⲛⲛⲉⲕϫⲓⲟⲩⲉ ⲛⲛⲉⲕⲉⲡⲓⲑⲩⲙⲓ ⲁⲩⲱ ⲡⲕⲉⲥⲉⲉⲡⲉ ⲛⲛⲉⲛⲧⲟⲗⲏ ⲉϣⲁⲩϫⲱⲕ ⲉⲃⲟⲗ ϩⲙ ⲡⲉⲉⲓϣⲁϫⲉ ϩⲛ ⲉⲕⲉⲙⲉⲣⲉ ⲡⲉⲑⲓⲧⲟⲩⲱⲕ ⲛⲧⲉⲕϩⲉ
“നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.
10 ⲓ̅ ⲙⲉⲣⲉ ⲧⲁⲅⲁⲡⲏ ⲣⲡⲉⲑⲟⲟⲩ ⲙⲡⲉⲑⲓⲧⲟⲩⲱⲥ ⲡϫⲱⲕ ϭⲉ ⲉⲃⲟⲗ ⲙⲡⲛⲟⲙⲟⲥ ⲡⲉ ⲧⲁⲅⲁⲡⲏ
സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
11 ⲓ̅ⲁ̅ ⲁⲩⲱ ⲡⲁⲓ ⲉⲛⲥⲟⲟⲩⲛ ⲙⲡⲓⲟⲩⲟⲉⲓϣ ϫⲉ ⲁⲧⲉⲩⲛⲟⲩ ϭⲉ ϣⲱⲡⲉ ⲉⲧⲣⲉⲛⲧⲱⲟⲩⲛ ϩⲁ ⲡϩⲓⲛⲏⲃ ⲧⲉⲛⲟⲩ ⲅⲁⲣ ⲁⲡⲉⲛⲟⲩϫⲁⲓ ϩⲱⲛ ⲉϩⲟⲩⲛ ⲉⲣⲟⲛ ⲉϩⲟⲩⲉ ⲡⲉⲩⲟⲉⲓϣ ⲉⲛⲧⲁⲛⲡⲓⲥⲧⲉⲩⲉ
ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്.
12 ⲓ̅ⲃ̅ ⲁⲧⲉⲩϣⲏ ⲡⲣⲟⲕⲟⲡⲧⲉ ⲁⲡⲉϩⲟⲟⲩ ϩⲱⲛ ⲉϩⲟⲩⲛ ⲙⲁⲣⲛⲕⲱ ϭⲉ ⲛⲥⲱⲛ ⲛⲛⲉϩⲃⲏⲩⲉ ⲙⲡⲕⲁⲕⲉ ⲛⲧⲛϯ ⲇⲉ ϩⲓⲱⲱⲛ ⲛⲛϩⲟⲡⲗⲟⲛ ⲙⲡⲟⲩⲟⲉⲓⲛ
രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക.
13 ⲓ̅ⲅ̅ ϩⲱⲥ ⲉⲛϩⲙ ⲡⲉϩⲟⲟⲩ ⲙⲁⲣⲛⲙⲟⲟϣⲉ ⲉⲛⲧⲥⲁⲛⲏⲩ ϩⲛ ϩⲉⲛϫⲏⲣ ⲁⲛ ⲙⲛ ϩⲉⲛϯϩⲉ ϩⲛ ϩⲉⲛⲙⲁ ⲛⲛⲕⲟⲧⲕ ⲁⲛ ⲙⲛ ϩⲉⲛϫⲱϩⲙ ϩⲛ ϩⲉⲛϯⲧⲱⲛ ⲁⲛ ⲙⲛ ϩⲉⲛⲕⲱϩ
പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല,
14 ⲓ̅ⲇ̅ ⲁⲗⲗⲁ ϯϩⲓⲱⲧ ⲧⲏⲩⲧⲛ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲁⲩⲱ ⲙⲡⲣϥⲓⲡⲣⲟⲟⲩϣ ⲛⲧⲉⲧⲛⲥⲁⲣⲝ ⲉϩⲉⲛⲉⲡⲓⲑⲩⲙⲓⲁ
മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.