< ⲒⲰⲀⲚⲚⲎⲚ 5 >

1 ⲁ̅ ⲙⲛⲛⲥⲁ ⲛⲁⲓ ⲛⲉⲡϣⲁⲁ ⲡⲉ ⲛⲓⲟⲩⲇⲁⲓ ⲁⲩⲱ ⲁⲓⲥ ⲃⲱⲕ ⲉϩⲣⲁⲓ ⲉⲑⲓⲉⲣⲟⲩⲥⲁⲗⲏⲙ
അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി.
2 ⲃ̅ ⲛⲉⲩⲛ ⲟⲩⲕⲟⲗⲩⲙⲃⲏⲑⲣⲁ ⲇⲉ ϩⲛ ⲑⲓⲉⲣⲟⲩⲥⲁⲗⲏⲙ ϩⲓϫⲛ ⲧⲉⲡⲣⲟⲃⲁⲧⲓⲕⲏ ⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟⲥ ⲙⲙⲛⲧϩⲉⲃⲣⲁⲓⲟⲥ ϫⲉ ⲃⲏⲇⲥⲁⲓⲇⲁ ⲉⲣⲉϯ ⲥⲧⲟⲁ ϩⲓϫⲱⲥ
യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ച് മണ്ഡപം ഉണ്ട്.
3 ⲅ̅ ⲛⲉⲩⲛⲕⲟⲧⲕ ϩⲁ ⲛⲁⲓ ⲛϭⲓ ⲡⲙⲏⲏϣⲉ ⲉⲧϣⲱⲛⲉ ⲛϭⲁⲗⲉ ⲙⲛ ⲛⲃⲗⲗⲉ ⲙⲛ ⲛⲉⲧϣⲟⲩⲱⲟⲩ
അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു.
4 ⲇ̅
അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവന് സൌഖ്യംവരും.
5 ⲉ̅ ⲛⲉⲩⲛ ⲟⲩⲣⲱⲙⲉ ⲇⲉ ⲙⲙⲁⲩ ⲉⲁϥⲣ ⲙⲁⲃ ϣⲙⲏⲛⲉ ⲛⲣⲟⲙⲡⲉ ϩⲙ ⲡⲉϥϣⲱⲛⲉ
എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
6 ⲋ̅ ⲛⲧⲉⲣⲉⲓⲥ ⲛⲁⲩ ⲉⲡⲁⲓ ⲉϥⲛⲕⲟⲧⲕ ⲉⲁϥⲉⲓⲙⲉ ϫⲉ ⲁϥⲱⲥⲕ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲕⲟⲩⲱϣ ⲉⲟⲩϫⲁⲓ
അവൻ കിടക്കുന്നത് യേശു കണ്ട്, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.
7 ⲍ̅ ⲁϥⲟⲩⲱϣⲃ ⲛⲁϥ ⲛϭⲓ ⲡⲉⲧϣⲱⲛⲉ ϫⲉ ⲡϫⲟⲉⲓⲥ ⲙⲛϯ ⲣⲱⲙⲉ ⲙⲙⲁⲩ ϫⲉⲕⲁⲥ ⲉⲣϣⲁⲡⲙⲟⲟⲩ ⲧⲱϩ ⲉϥⲉⲛⲟϫⲧ ⲉⲡⲉⲥⲏⲧ ⲉⲧⲕⲟⲗⲩⲙⲃⲏⲑⲣⲁ ϩⲟⲥⲟⲛ ⲇⲉ ⲁⲛⲟⲕ ϯⲛⲏⲩ ϣⲁⲣⲉⲕⲉⲟⲩⲁ ⲣ ϣⲟⲣⲡ ⲉⲣⲟⲓ ⲉⲃⲱⲕ ⲉⲡⲉⲥⲏⲧ
രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
8 ⲏ̅ ⲡⲉϫⲉ ⲓⲥ ⲛⲁϥ ϫⲉ ⲧⲱⲟⲩⲛ ⲛⲅϥⲓ ⲡⲉⲕϭⲗⲟϭ ⲛⲅⲙⲟⲟϣⲉ
യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
9 ⲑ̅ ⲁⲩⲱ ⲛⲧⲉⲩⲛⲟⲩ ⲁϥⲟⲩϫⲁⲓ ⲛϭⲓ ⲡⲣⲱⲙⲉ ⲁⲩⲱ ⲁϥϥⲓ ⲡⲉϥϭⲗⲟϭ ⲁϥⲙⲟⲟϣⲉ ⲛⲉⲡⲥⲁⲃⲃⲁⲧⲟⲛ ⲇⲉ ⲡⲉ ⲡⲉϩⲟⲟⲩ ⲉⲧⲙⲙⲁⲩ
ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്റെ കിടക്ക എടുത്തു നടന്നു.
10 ⲓ̅ ⲛⲉⲩϫⲱ ϭⲉ ⲙⲙⲟⲥ ⲛϭⲓ ⲛⲓⲟⲩⲇⲁⲓ ⲙⲡⲉⲛⲧⲁϥⲗⲟ ϫⲉ ⲡⲥⲁⲃⲃⲁⲧⲟⲛ ⲡⲉ ⲁⲩⲱ ⲛⲥⲧⲟ ⲛⲁⲕ ⲁⲛ ⲉϥⲓ ⲡⲉⲕϭⲗⲟϭ
൧൦എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോട്: ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്ക് അനുവാദമില്ല എന്നു പറഞ്ഞു.
11 ⲓ̅ⲁ̅ ⲁϥⲟⲩⲱϣⲃ ⲛⲁⲩ ϫⲉ ⲡⲉⲛⲧⲁϥⲧⲁⲗϭⲟⲓ ⲡⲉⲧⲙⲙⲁⲩ ⲡⲉ ⲛⲧⲁϥϫⲟⲟⲥ ⲛⲁⲓ ϫⲉ ϥⲓ ⲡⲉⲕϭⲗⲟϭ ⲛⲅⲙⲟⲟϣⲉ
൧൧അവൻ അവരോട്: എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്ത നടക്ക എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12 ⲓ̅ⲃ̅ ⲁⲩϫⲛⲟⲩϥ ϫⲉ ⲛⲓⲙ ⲡⲉ ⲡⲣⲱⲙⲉ ⲉⲛⲧⲁϥϫⲟⲟⲥ ⲛⲁⲕ ϫⲉ ϥⲓⲧϥ ⲛⲅⲙⲟⲟϣⲉ
൧൨അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
13 ⲓ̅ⲅ̅ ⲡⲉⲛⲧⲁϥⲗⲟ ⲇⲉ ⲛⲉϥⲥⲟⲟⲩⲛ ⲁⲛ ϫⲉ ⲛⲓⲙ ⲡⲉ ⲓⲥ ⲅⲁⲣ ⲛⲉⲁϥⲥⲉϩⲧϥ ⲉⲣⲉⲟⲩⲙⲏⲏϣⲉ ϩⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ
൧൩എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
14 ⲓ̅ⲇ̅ ⲙⲛⲛⲥⲁ ⲛⲁⲓ ⲁⲓⲥ ϩⲉ ⲉⲣⲟϥ ϩⲙ ⲡⲉⲣⲡⲉ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲕⲟⲩϫⲁⲓ ⲙⲡⲣⲕⲟⲧⲕ ⲉⲣ ⲛⲟⲃⲉ ϫⲉⲕⲁⲥ ⲉⲛⲛⲉⲡⲉⲑⲟⲟⲩ ⲉⲡⲁⲓ ϣⲱⲡⲉ ⲙⲙⲟⲕ
൧൪അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.
15 ⲓ̅ⲉ̅ ⲁϥⲃⲱⲕ ⲛϭⲓ ⲡⲣⲱⲙⲉ ⲁϥⲧⲁⲙⲉ ⲛⲓⲟⲩⲇⲁⲓ ϫⲉ ⲓⲥ ⲡⲉ ⲛⲧⲁϥⲧⲁⲗϭⲟⲓ
൧൫ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
16 ⲓ̅ⲋ̅ ⲁⲩⲱ ⲉⲧⲃⲉ ⲡⲁⲓ ⲛⲉⲣⲉⲛ ⲓⲟⲩⲇⲁⲓ ⲇⲓⲱⲕⲉ ⲛⲥⲁ ⲓⲥ ϫⲉ ⲛⲉϥⲉⲓⲣⲉ ⲛⲛⲁⲓ ⲡⲉ ϩⲙ ⲡⲥⲁⲃⲃⲁⲧⲟⲛ
൧൬യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
17 ⲓ̅ⲍ̅ ⲓⲥ ⲇⲉ ⲁϥⲟⲩⲱϣⲃ ⲛⲁⲩ ϫⲉ ⲡⲁⲓⲱⲧ ⲣ ϩⲱⲃ ϣⲁϩⲣⲁⲓ ⲉⲧⲉⲛⲟⲩ ⲁⲩⲱ ⲁⲛⲟⲕ ϯⲣ ϩⲱⲃ
൧൭യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
18 ⲓ̅ⲏ̅ ⲉⲧⲃⲉ ⲡⲁⲓ ϭⲉ ⲛϩⲟⲩⲟ ⲛⲉⲩϣⲓⲛⲉ ⲛⲥⲱϥ ⲛϭⲓ ⲛⲓⲟⲩⲇⲁⲓ ⲉⲙⲟⲟⲩⲧϥ ϫⲉ ⲟⲩ ⲙⲟⲛⲟⲛ ⲛⲉϥⲃⲱⲗ ⲉⲃⲟⲗ ⲙⲡⲥⲁⲃⲃⲁⲧⲟⲛ ⲁⲗⲗⲁ ⲛⲉϥϫⲱ ⲙⲙⲟⲥ ⲟⲛ ϫⲉ ⲡⲁⲉⲓⲱⲧ ⲡⲉ ⲡⲛⲟⲩⲧⲉ ⲉϥϣⲱϣ ⲙⲙⲟϥ ⲙⲛ ⲡⲛⲟⲩⲧⲉ
൧൮അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
19 ⲓ̅ⲑ̅ ⲁϥⲟⲩⲱϣⲃ ϭⲉ ⲛϭⲓ ⲓⲥ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲙⲛ ϣϭⲟⲙ ⲙⲡϣⲏⲣⲉ ⲉⲣ ⲗⲁⲁⲩ ϩⲁⲣⲟϥ ⲟⲩⲁⲁϥ ⲉⲓⲙⲏⲧⲓ ⲛϥⲛⲁⲩ ⲉⲡⲉⲓⲱⲧ ⲉϥⲓⲣⲉ ⲙⲙⲟⲟⲩ ⲛⲉⲧⲉⲣⲉⲡⲏ ⲅⲁⲣ ⲛⲁⲁⲁⲩ ⲛⲁⲓ ϩⲱⲱϥ ⲡϣⲏⲣⲉ ϩⲟⲙⲟⲓⲱⲥ ϥⲛⲁⲁⲁⲩ
൧൯ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.
20 ⲕ̅ ⲡⲉⲓⲱⲧ ⲅⲁⲣ ⲙⲉ ⲙⲡϣⲏⲣⲉ ⲁⲩⲱ ϥⲧⲥⲁⲃⲟ ⲙⲙⲟϥ ⲉϩⲱⲃ ⲛⲓⲙ ⲉⲧⲉⲓⲣⲉ ⲛⲧⲟϥ ⲙⲙⲟⲟⲩ ⲁⲩⲱ ϥⲛⲁⲧⲥⲁⲃⲟϥ ⲉϩⲉⲛϩⲃⲏⲩⲉ ⲉⲛⲁⲁⲁⲩ ⲉⲛⲁⲓ ϫⲉⲕⲁⲥ ⲛⲧⲱⲧⲛ ⲉⲧⲉⲧⲛⲉⲣ ϣⲡⲏⲣⲉ
൨൦പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
21 ⲕ̅ⲁ̅ ⲛⲑⲉ ⲅⲁⲣ ⲉϣⲁⲣⲉⲡⲉⲓⲱⲧ ⲧⲟⲩⲛⲉⲥ ⲛⲉⲧⲙⲟⲟⲩⲧ ⲁⲩⲱ ⲛϥⲧⲁⲛϩⲟⲟⲩ ⲧⲁⲓ ⲟⲛ ⲧⲉ ⲑⲉ ⲉⲧⲉⲣⲉⲡϣⲏⲣⲉ ⲛⲁⲧⲁⲛϩⲉ ⲛⲉⲧϥⲟⲩⲁϣⲟⲩ
൨൧പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
22 ⲕ̅ⲃ̅ ⲙⲡⲓⲱⲧ ⲅⲁⲣ ⲕⲣⲓⲛⲉ ⲁⲛ ⲛⲗⲁⲁⲩ ⲁⲗⲗⲁ ⲧⲉⲕⲣⲓⲥⲓⲥ ⲧⲏⲣⲥ ⲁϥⲧⲁⲁⲥ ⲙⲡϣⲏⲣⲉ
൨൨എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
23 ⲕ̅ⲅ̅ ϫⲉⲕⲁⲥ ⲉⲣⲉⲟⲩⲟⲛ ⲛⲓⲙ ⲧⲁⲓⲉ ⲡϣⲏⲣⲉ ⲕⲁⲧⲁ ⲑⲉ ⲉⲧⲟⲩⲧⲁⲓⲟ ⲙⲡⲓⲱⲧ ⲡⲉⲧⲉⲛϥⲧⲁⲓⲟ ⲁⲛ ⲙⲡϣⲏⲣⲉ ⲛϥⲧⲁⲓⲟ ⲁⲛ ⲙⲡⲉⲓⲱⲧ ⲉⲛⲧⲁϥⲧⲁⲟⲩⲟϥ
൨൩പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24 ⲕ̅ⲇ̅ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲡⲉⲧⲥⲱⲧⲙ ⲉⲡⲁϣⲁϫⲉ ⲁⲩⲱ ⲉⲧⲡⲓⲥⲧⲉⲩⲉ ⲉⲡⲉⲛⲧⲁϥⲧⲁⲟⲩⲟⲉⲓ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ ⲁⲩⲱ ⲛϥⲛⲏⲩ ⲁⲛ ⲉⲧⲉⲕⲣⲓⲥⲓⲥ ⲁⲗⲗⲁ ⲁϥⲡⲱⲱⲛⲉ ⲉⲃⲟⲗ ϩⲙ ⲡⲙⲟⲩ ⲉϩⲟⲩⲛ ⲉⲡⲱⲛϩ (aiōnios g166)
൨൪ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു. (aiōnios g166)
25 ⲕ̅ⲉ̅ ϩⲁⲙⲏⲛ ϩⲁⲙⲏⲛ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲟⲩⲛ ⲟⲩⲟⲩⲛⲟⲩ ⲛⲏⲩ ⲉⲧⲉⲧⲉⲛⲟⲩ ⲧⲉ ⲉⲣⲉⲛⲉⲧⲙⲟⲟⲩⲧ ⲛⲁⲥⲱⲧⲙ ⲉⲧⲉⲥⲙⲏ ⲙⲡϣⲏⲣⲉ ⲙⲡⲛⲟⲩⲧⲉ ⲁⲩⲱ ⲛⲉⲧⲛⲁⲥⲱⲧⲙ ⲥⲉⲛⲁⲱⲛϩ
൨൫ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
26 ⲕ̅ⲋ̅ ⲛⲑⲉ ⲅⲁⲣ ⲉⲧⲉⲩⲛⲧⲉ ⲡⲓⲱⲧ ⲡⲱⲛϩ ϩⲣⲁⲓ ⲛϩⲏⲧϥ ⲧⲁⲓ ⲟⲛ ⲧⲉ ⲑⲉ ⲉⲛⲧⲁϥϯ ⲙⲡϣⲏⲣⲉ ⲉⲧⲣⲉϥⲕⲱ ⲛⲁϥ ⲙⲡⲱⲛϩ ϩⲣⲁⲓ ⲛϩⲏⲧϥ
൨൬പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.
27 ⲕ̅ⲍ̅ ⲁⲩⲱ ⲁϥϯ ⲛⲁϥ ⲛⲧⲉⲝⲟⲩⲥⲓⲁ ⲉⲧⲣⲉϥⲉⲓⲣⲉ ⲛⲧⲉⲕⲣⲓⲥⲓⲥ ϫⲉ ⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ ⲡⲉ
൨൭അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
28 ⲕ̅ⲏ̅ ⲁⲩⲱ ⲙⲡⲣⲣ ϣⲡⲏⲣⲉ ⲙⲡⲁⲓ ϫⲉ ⲟⲩⲛ ⲟⲩⲟⲩⲛⲟⲩ ⲛⲏⲩ ⲉⲣⲉⲟⲩⲟⲛ ⲛⲓⲙ ⲉⲧϩⲛ ⲛⲧⲁⲫⲟⲥ ⲛⲁⲥⲱⲧⲙ ⲉⲧⲉϥⲥⲙⲏ
൨൮ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
29 ⲕ̅ⲑ̅ ⲁⲩⲱ ⲛⲥⲉⲉⲓ ⲉⲃⲟⲗ ⲛⲉⲛⲧⲁⲩⲉⲓⲣⲉ ⲛⲙⲡⲉⲧⲛⲁⲛⲟⲩϥ ⲉⲩⲁⲛⲁⲥⲧⲁⲥⲓⲥ ⲛⲱⲛϩ ⲛⲉⲛⲧⲁⲩⲉⲓⲣⲉ ⲛⲙⲡⲉⲑⲟⲟⲩ ⲉⲩⲁⲛⲁⲥⲧⲁⲥⲓⲥ ⲛⲕⲣⲓⲥⲓⲥ
൨൯നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും.
30 ⲗ̅ ⲙⲙⲛϭⲟⲙ ⲁⲛⲟⲕ ⲙⲙⲟⲓ ⲉⲣ ⲗⲁⲁⲩ ⲛϩⲱⲃ ϩⲁⲣⲟⲓ ⲙⲙⲁⲩⲁⲁⲧ ⲕⲁⲧⲁ ⲑⲉ ⲉϯⲥⲱⲧⲙ ⲉⲉⲓⲕⲣⲓⲛⲉ ⲁⲩⲱ ⲧⲁⲕⲣⲓⲥⲓⲥ ⲟⲩⲙⲉⲉ ⲧⲉ ϫⲉ ⲛⲉⲉⲓϣⲓⲛⲉ ⲁⲛ ⲛⲥⲁ ⲡⲁⲟⲩⲱϣ ⲙⲙⲓⲛ ⲙⲙⲟⲓ ⲁⲗⲗⲁ ⲛⲥⲁ ⲡⲟⲩⲱϣ ⲙⲡⲉⲛⲧⲁϥⲧⲁⲟⲩⲟⲉⲓ
൩൦എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
31 ⲗ̅ⲁ̅ ⲉϣⲱⲡⲉ ⲁⲛⲟⲕ ⲉⲓϣⲁⲛⲣ ⲙⲛⲧⲣⲉ ϩⲁⲣⲟⲓ ⲧⲁⲙⲛⲧⲙⲛⲧⲣⲉ ⲟⲩⲙⲉ ⲁⲛ ⲧⲉ
൩൧ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
32 ⲗ̅ⲃ̅ ⲕⲉⲟⲩⲁ ⲡⲉⲧⲣ ⲙⲛⲧⲣⲉ ϩⲁⲣⲟⲓ ⲁⲩⲱ ϯⲥⲟⲟⲩⲛ ϫⲉ ⲟⲩⲙⲉ ⲧⲉ ⲧⲉϥⲙⲛⲧⲙⲛⲧⲣⲉ ⲉⲧϥⲉⲓⲣⲉ ⲙⲙⲟⲥ ϩⲁⲣⲟⲓ
൩൨എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
33 ⲗ̅ⲅ̅ ⲛⲧⲱⲧⲛ ⲁⲧⲉⲧⲛϫⲟⲟⲩ ϣⲁ ⲓⲱϩⲁⲛⲛⲏⲥ ⲁⲩⲱ ⲁϥⲣ ⲙⲛⲧⲣⲉ ⲛⲧⲙⲉ
൩൩നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.
34 ⲗ̅ⲇ̅ ⲁⲛⲟⲕ ⲇⲉ ⲛⲉⲓϫⲓ ⲁⲛ ⲛⲧⲙⲛⲧⲙⲛⲧⲣⲉ ⲉⲃⲟⲗ ϩⲓⲧⲛ ⲣⲱⲙⲉ ⲁⲗⲗⲁ ⲛⲁⲓ ⲛⲉⲓϫⲱ ⲙⲙⲟⲟⲩ ϫⲉⲕⲁⲥ ⲛⲧⲱⲧⲛ ⲉⲧⲉⲧⲛⲉⲟⲩϫⲁⲓ
൩൪ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.
35 ⲗ̅ⲉ̅ ⲛⲉ ⲡⲉⲧⲙⲙⲁⲩ ⲡⲉ ⲡϩⲏⲃⲥ ⲉⲧⲙⲟⲩϩ ⲁⲩⲱ ⲉⲧⲣ ⲟⲩⲟⲓⲛ ⲛⲧⲱⲧⲛ ⲇⲉ ⲁⲧⲉⲧⲛⲟⲩⲱϣ ⲉⲧⲉⲗⲏⲗ ⲙⲙⲱⲧⲛ ⲡⲣⲟⲥ ⲟⲩⲟⲩⲛⲟⲩ ϩⲙ ⲡⲉϥⲟⲩⲟⲓⲛ
൩൫യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
36 ⲗ̅ⲋ̅ ⲁⲛⲟⲕ ⲇⲉ ⲟⲩⲛⲧⲁⲓ ⲙⲙⲁⲩ ⲛⲧⲙⲛⲧⲙⲛⲧⲣⲉ ⲉⲛⲁⲁⲁⲥ ⲉⲧⲁ ⲓⲱϩⲁⲛⲛⲏⲥ ⲛⲉϩⲃⲏⲩⲉ ⲅⲁⲣ ⲉⲛⲧⲁⲡⲁⲓⲱⲧ ⲧⲁⲁⲩ ⲛⲁⲓ ϫⲉⲕⲁⲥ ⲉⲉⲓⲉϫⲟⲕⲟⲩ ⲉⲃⲟⲗ ⲛⲧⲟⲟⲩ ⲛⲉϩⲃⲏⲩⲉ ⲉϯⲉⲓⲣⲉ ⲙⲙⲟⲟⲩ ⲥⲉⲣ ⲙⲛⲧⲣⲉ ϩⲁⲣⲟⲓ ϫⲉ ⲡⲓⲱⲧ ⲡⲉ ⲛⲧⲁϥⲧⲁⲟⲩⲟⲓ
൩൬എനിക്കോ അവന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.
37 ⲗ̅ⲍ̅ ⲁⲩⲱ ⲡⲓⲱⲧ ⲉⲛⲧⲁϥⲧⲁⲟⲩⲟⲓ ⲛⲧⲟϥ ⲡⲉⲛⲧⲁϥⲣ ⲙⲛⲧⲣⲉ ϩⲁⲣⲟⲓ ⲟⲩⲧⲉ ⲙⲡⲉⲧⲛⲥⲱⲧⲙ ⲉⲥⲙⲏ ⲛⲧⲁϥ ⲉⲛⲉϩ ⲟⲩⲧⲉ ⲙⲡⲉⲧⲛⲛⲁⲩ ⲉϩⲣⲃ ⲛⲧⲁϥ
൩൭എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല;
38 ⲗ̅ⲏ̅ ⲁⲩⲱ ⲙⲙⲛⲧⲏⲧⲛ ⲙⲙⲁⲩ ⲙⲡⲉϥϣⲁϫⲉ ⲉϥϣⲟⲟⲡ ⲛϩⲏⲧⲧⲏⲩⲧⲛ ϫⲉ ⲡⲉⲛⲧⲁⲡⲏ ⲧⲛⲛⲟⲟⲩϥ ⲡⲁⲓ ⲛⲧⲱⲧⲛ ⲛⲧⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲁⲛ
൩൮അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.
39 ⲗ̅ⲑ̅ ϩⲟⲧϩⲧ ⲛⲛⲉⲅⲣⲁⲫⲏ ϫⲉ ⲛⲧⲱⲧⲛ ⲧⲉⲧⲛϫⲱ ⲙⲙⲟⲥ ϫⲉ ⲟⲩⲛⲧⲏⲧⲛ ⲟⲩⲱⲛϩ ϣⲁ ⲉⲛⲉϩ ϩⲣⲁⲓ ⲛϩⲏⲧⲟⲩ ⲁⲩⲱ ⲛⲉⲧⲙⲙⲁⲩ ⲛⲉⲧⲣ ⲙⲛⲧⲣⲉ ⲉⲧⲃⲏⲏⲧ (aiōnios g166)
൩൯നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. (aiōnios g166)
40 ⲙ̅ ⲁⲩⲱ ⲛⲧⲉⲧⲛⲟⲩⲱϣ ⲁⲛ ⲉⲉⲓ ϣⲁⲣⲟⲓ ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲉϫⲓ ⲙⲡⲱⲛϩ
൪൦എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.
41 ⲙ̅ⲁ̅ ⲛⲉⲓϫⲓ ⲉⲟⲟⲩ ⲁⲛ ⲉⲃⲟⲗ ϩⲓⲧⲛ ⲣⲱⲙⲉ
൪൧ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.
42 ⲙ̅ⲃ̅ ⲁⲗⲗⲁ ⲁⲓⲥⲟⲩⲛ ⲧⲏⲩⲧⲛ ϫⲉ ⲙⲛⲧⲏⲧⲛ ⲧⲁⲅⲁⲡⲏ ⲙⲡⲛⲟⲩⲧⲉ ⲛϩⲏⲧⲧⲏⲩⲧⲛ
൪൨എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
43 ⲙ̅ⲅ̅ ⲁⲛⲟⲕ ⲁⲓⲉⲓ ϩⲙ ⲡⲣⲁⲛ ⲙⲡⲁⲓⲱⲧ ⲁⲩⲱ ⲙⲡⲉⲧⲛϫⲓⲧ ⲉϣⲁⲣⲉⲕⲉⲟⲩⲁ ⲉⲓ ϩⲙ ⲡⲉϥⲣⲁⲛ ⲙⲙⲓⲛ ⲙⲙⲟϥ ⲡⲉⲧⲙⲙⲁⲩ ⲧⲉⲧⲛⲁϫⲓⲧϥ
൪൩ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
44 ⲙ̅ⲇ̅ ⲛⲁϣ ⲛϩⲉ ⲛⲧⲱⲧⲛ ⲧⲉⲧⲛⲁϣ ⲡⲓⲥⲧⲉⲩⲉ ⲉⲧⲉⲧⲛϫⲓ ⲉⲟⲟⲩ ⲉⲃⲟⲗ ϩⲓⲧⲛ ⲛⲉⲧⲛⲉⲣⲏⲩ ⲁⲩⲱ ⲡⲉⲟⲟⲩ ⲡⲉⲃⲟⲗ ϩⲓⲧⲙ ⲡⲓⲟⲩⲁ ⲛⲟⲩⲱⲧ ⲉⲛⲧⲉⲧⲛϣⲓⲛⲉ ⲛⲥⲱϥ ⲁⲛ
൪൪തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?
45 ⲙ̅ⲉ̅ ⲙⲡⲣⲙⲉⲩⲉ ϫⲉ ⲁⲛⲟⲕ ⲉⲧⲛⲁⲕⲁⲧⲏⲅⲟⲣⲓ ⲙⲙⲱⲧⲛ ⲛⲛⲁϩⲣⲙ ⲡⲓⲱⲧ ϥϣⲟⲟⲡ ⲛϭⲓ ⲡⲉⲧⲛⲁⲕⲁⲧⲏⲅⲟⲣⲓ ⲙⲙⲱⲧⲛ ⲙⲱⲩⲥⲏⲥ ⲡⲁⲓ ⲛⲧⲱⲧⲛ ⲉⲧⲉⲧⲛϩⲉⲗⲡⲓⲍⲉ ⲉⲣⲟϥ
൪൫ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
46 ⲙ̅ⲋ̅ ⲉⲛⲉⲧⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲅⲁⲣ ⲉⲙⲱⲩⲥⲏⲥ ⲛⲉⲧⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲣⲟⲓ ⲡⲉ ⲁⲡⲉⲧⲙⲙⲁⲩ ⲅⲁⲣ ⲥϩⲁⲓ ⲉⲧⲃⲏⲏⲧ
൪൬നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.
47 ⲙ̅ⲍ̅ ⲉϣϫⲉ ⲛⲧⲉⲧⲛⲡⲓⲥⲧⲉⲩⲉ ⲇⲉ ⲁⲛ ⲉⲛⲉⲥϩⲁⲓ ⲙⲡⲉⲧⲙⲙⲁⲩ ⲛⲁϣ ⲛϩⲉ ⲧⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲛⲁϣⲁϫⲉ
൪൭അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

< ⲒⲰⲀⲚⲚⲎⲚ 5 >