< ⲖⲞⲨⲔⲞⲚ 21 >
1 ⲁ̅ ⲈⲦⲀϤⲤⲞⲘⲤ ⲆⲈ ⲈϨⲢⲎⲒ ⲀϤⲚⲀⲨ ⲈϨⲀⲚⲢⲀⲘⲀⲞ ⲈⲨϨⲒⲞⲨⲒ ⲚⲚⲞⲨⲆⲰⲢⲞⲚ ⲈⲚⲒⲄⲀⲌⲞⲪⲨⲖⲀⲔⲒⲞⲚ.
൧യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ട്.
2 ⲃ̅ ⲀϤⲚⲀⲨ ⲈⲞⲨⲬⲎⲢⲀ ϨⲰⲤ ⲚϨⲎⲔⲒ ⲈⲤϨⲒⲞⲨⲒ ⲈⲘⲀⲨ ⲚⲖⲈⲠⲦⲞⲚ Ⲃ-.
൨ദരിദ്രയായ ഒരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ:
3 ⲅ̅ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲀⲖⲎⲐⲰⲤ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲦⲀⲒⲬⲎⲢⲀ ⲚϨⲎⲔⲒ ⲀⲤϨⲒⲞⲨⲒ ⲈϨⲞⲦⲈ ⲚⲀⲒ ⲦⲎⲢⲞⲨ
൩ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
4 ⲇ̅ ⲈⲦⲀ ⲚⲀⲒ ⲄⲀⲢ ϨⲒⲞⲨⲒ ⲚⲚⲒⲆⲰⲢⲞⲚ ⲈⲂⲞⲖ ϦⲈⲚⲠⲈⲦⲈⲢϨⲞⲨⲞ ⲈⲢⲰⲞⲨ ⲐⲀⲒ ⲚⲐⲞⲤ ⲈⲂⲞⲖ ϦⲈⲚⲠⲈⲦⲈⲤⲈⲢϦⲀⲈ ⲘⲘⲞϤ ⲠⲈⲤⲰⲚϦ ⲦⲎⲢϤ ⲈⲚⲀϤⲚⲦⲀⲤ ⲀⲤϨⲒⲦϤ.
൪എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു തന്റെ ഉപജീവനത്തിന് ഉള്ളത് മുഴുവനും ഇട്ടിരിക്കുന്നു.
5 ⲉ̅ ⲞⲨⲞϨ ⲈⲢⲈ ϨⲀⲚⲞⲨⲞⲚ ϪⲰ ⲘⲘⲞⲤ ⲈⲐⲂⲈ ⲠⲒⲈⲢⲪⲈⲒ ϪⲈ ⲀⲨⲤⲈⲖⲤⲰⲖϤ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲰⲚⲒ ⲈⲚⲀⲚⲈⲨ ⲚⲈⲘ ϨⲀⲚⲀⲚⲀⲐⲎⲘⲀ ⲠⲈϪⲀϤ
൫ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
6 ⲋ̅ ϪⲈ ⲚⲀⲒ ⲦⲎⲢⲞⲨ ⲦⲈⲦⲈⲚⲚⲀⲨ ⲈⲢⲰⲞⲨ ⲤⲈⲚⲎⲞⲨ ⲚϪⲈϨⲀⲚⲈϨⲞⲞⲨ ⲚⲤⲈⲚⲀⲬⲀ ⲞⲨⲰⲚⲒ ⲀⲚ ⲚϦⲎⲦⲞⲨ ⲈϪⲈⲚ ⲞⲨⲰⲚⲒ ⲘⲠⲀⲒⲘⲀ ⲚⲤⲈⲚⲀⲂⲞⲖϤ ⲈⲂⲞⲖ ⲀⲚ.
൬ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
7 ⲍ̅ ⲀⲨϢⲈⲚϤ ⲆⲈ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲀⲢⲈ ⲚⲀⲒ ⲚⲀϢⲰⲠⲒ ⲚⲐⲚⲀⲨ ⲞⲨⲞϨ ⲞⲨ ⲠⲈ ⲠⲒⲘⲎⲒⲚⲒ ⲀⲢⲈϢⲀⲚ ⲚⲀⲒ ⲚⲞⲨⲒ ⲈϢⲰⲠⲒ.
൭ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത് എന്നു അവർ അവനോട് ചോദിച്ചു.
8 ⲏ̅ ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲀⲚⲀⲨ ⲘⲠⲈⲢⲤⲰⲢⲈⲘ ⲞⲨⲞⲚ ⲞⲨⲘⲎϢ ⲄⲀⲢ ⲚⲀⲒ ⲈⲠⲀⲢⲀⲚ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲚⲞⲔ ⲠⲈ ⲞⲨⲞϨ ⲀⲠⲤⲎⲞⲨ ϦⲰⲚⲦ ⲘⲠⲈⲢⲘⲞϢⲒ ⲤⲀⲪⲀϨⲞⲨ ⲘⲘⲰⲞⲨ.
൮അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്.
9 ⲑ̅ ϨⲞⲦⲀⲚ ⲆⲈ ⲀⲢⲈⲦⲈⲚϢⲀⲚⲤⲰⲦⲈⲘ ⲈϨⲀⲚⲠⲞⲖⲈⲘⲞⲤ ⲚⲈⲘ ϨⲀⲚϢⲐⲞⲢⲦⲈⲢ ⲘⲠⲈⲢⲚⲞⲨϢⲠ ⲀⲖⲖⲀ ⲤⲀⲦⲞⲦϤ ⲀⲚ ⲠⲈ ⲠⲒϪⲰⲔ.
൯നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നേ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു.
10 ⲓ̅ ⲦⲞⲦⲈ ⲚⲀϤϪⲰ ⲘⲘⲞⲤ ⲚⲰⲞⲨ ⲠⲈ ϪⲈ ⲈϤⲈⲦⲰⲚϤ ⲚϪⲈⲞⲨⲈⲐⲚⲞⲤ ⲈϪⲈⲚ ⲞⲨⲈⲐⲚⲞⲤ ⲞⲨⲞϨ ⲞⲨⲘⲈⲦⲞⲨⲢⲞ ⲈϪⲈⲚ ⲞⲨⲘⲈⲦⲞⲨⲢⲞ.
൧൦പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
11 ⲓ̅ⲁ̅ ϨⲀⲚⲚⲒϢϮ ⲆⲈ ⲘⲘⲞⲚⲘⲈⲚ ⲈⲨⲈϢⲰⲠⲒ ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚϨⲂⲰⲚ ⲚⲈⲘ ϨⲀⲚⲘⲞⲨ ⲔⲀⲦⲀ ⲘⲀ ϨⲀⲚϨⲞϮ ⲆⲈ ⲚⲈⲘ ϨⲀⲚⲚⲒϢϮ ⲘⲘⲎⲒⲚⲒ ⲈⲨⲈϢⲰⲠⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ.
൧൧വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും.
12 ⲓ̅ⲃ̅ ϦⲀϪⲈⲚ ⲚⲀⲒ ⲆⲈ ⲦⲎⲢⲞⲨ ⲈⲨⲈⲈⲚ ⲚⲞⲨϪⲒϪ ⲈϨⲢⲎⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲞⲨⲞϨ ⲤⲈⲚⲀϬⲞϪⲒ ⲚⲤⲀⲐⲎⲚⲞⲨ ⲈⲨϮ ⲘⲘⲰⲦⲈⲚ ⲈϨⲀⲚⲤⲨⲚⲀⲄⲰⲄⲎ ⲚⲈⲘ ϨⲀⲚϢⲦⲈⲔⲰⲞⲨ ⲈⲨⲒⲚⲒ ⲘⲘⲰⲦⲈⲚ ⲚⲚⲒⲞⲨⲢⲰⲞⲨ ⲚⲈⲘ ⲚⲒϨⲎⲄⲈⲘⲰⲚ ⲈⲐⲂⲈ ⲠⲀⲢⲀⲚ
൧൨എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.
13 ⲓ̅ⲅ̅ ⲈϤⲈϢⲰⲠⲒ ⲆⲈ ⲚⲰⲦⲈⲚ ⲈⲨⲘⲈⲦⲘⲈⲐⲢⲈ.
൧൩അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
14 ⲓ̅ⲇ̅ ⲬⲀⲤ ⲞⲨⲚ ϦⲈⲚⲚⲈⲦⲈⲚϨⲎⲦ ⲈϢⲦⲈⲘⲈⲢϢⲞⲢⲠ ⲚⲈⲢⲘⲈⲖⲈⲦⲀⲚ ϪⲈ ⲞⲨ ⲠⲈⲦⲈⲦⲈⲚⲚⲀⲈⲢⲀⲠⲞⲖⲞⲄⲒⲤⲐⲈ ⲘⲘⲞϤ.
൧൪ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട.
15 ⲓ̅ⲉ̅ ⲀⲚⲞⲔ ⲄⲀⲢ ϮⲚⲀϮ ⲚⲰⲦⲈⲚ ⲚⲞⲨⲢⲞ ⲚⲈⲘ ⲞⲨⲤⲞⲪⲒⲀ ⲐⲎ ⲈⲦⲈⲚⲤⲈⲚⲀϢϮ ⲈϦⲞⲨⲚ ⲈϨⲢⲀⲤ ⲀⲚ ⲞⲨⲆⲈ ⲚⲤⲈⲚⲀϢⲞⲨⲰϨⲈⲘ ⲞⲨⲂⲎⲤ ⲀⲚ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϮ ⲞⲨⲂⲈ ⲐⲎⲚⲞⲨ.
൧൫നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.
16 ⲓ̅ⲋ̅ ⲤⲈⲚⲀϮ ⲐⲎⲚⲞⲨ ⲆⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ϨⲀⲚⲒⲞϮ ⲚⲈⲘ ϨⲀⲚⲤⲚⲎⲞⲨ ⲚⲈⲘ ϨⲀⲚⲤⲨⲄⲄⲈⲚⲎⲤ ⲚⲈⲘ ϨⲀⲚϢⲪⲎⲢ ⲞⲨⲞϨ ⲤⲈⲚⲀϦⲰⲦⲈⲂ ⲈⲂⲞⲖ ϦⲈⲚⲐⲎⲚⲞⲨ
൧൬അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും.
17 ⲓ̅ⲍ̅ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲈϢⲰⲠⲒ ⲈⲨⲘⲞⲤϮ ⲘⲘⲰⲦⲈⲚ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲂⲈ ⲠⲀⲢⲀⲚ.
൧൭എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.
18 ⲓ̅ⲏ̅ ⲞⲨⲞϨ ⲞⲨϤⲰⲒ ⲚⲦⲈⲦⲈⲚⲀⲪⲈ ⲚⲚⲈϤⲦⲀⲔⲞ.
൧൮നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
19 ⲓ̅ⲑ̅ ⲚϦⲢⲎⲒ ⲆⲈ ϦⲈⲚⲦⲈⲦⲈⲚϨⲨⲠⲞⲘⲞⲚⲎ ⲈⲢⲈⲦⲈⲚϪⲪⲞ ⲚⲚⲈⲦⲈⲚⲮⲨⲬⲎ.
൧൯നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.
20 ⲕ̅ ϨⲞⲦⲀⲚ ⲀⲢⲈⲦⲈⲚϢⲀⲚⲚⲀⲨ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲈⲢⲈ ϨⲀⲚⲘⲀⲦⲞⲒ ⲔⲰϮ ⲈⲢⲞⲤ ⲦⲞⲦⲈ ⲀⲢⲒⲈⲘⲒ ϪⲈ ⲀϤϦⲰⲚⲦ ⲚϪⲈⲠⲈⲤϢⲰϤ.
൨൦സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.
21 ⲕ̅ⲁ̅ ⲦⲞⲦⲈ ⲚⲎ ⲈⲦⲬⲎ ϦⲈⲚϮⲒⲞⲨⲆⲈⲀ ⲘⲀⲢⲞⲨⲪⲰⲦ ϨⲒϪⲈⲚ ⲚⲒⲦⲰⲞⲨ ⲞⲨⲞϨ ⲚⲎ ⲈⲦϦⲈⲚ ⲦⲈⲤⲘⲎϮ ⲘⲀⲢⲞⲨⲪⲰⲦ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲎ ⲈⲦϦⲈⲚ ⲚⲒⲬⲰⲢⲀ ⲘⲠⲈⲚⲐⲢⲞⲨϢⲈ ⲈϦⲞⲨⲚ ⲈⲢⲞⲤ
൨൧അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.
22 ⲕ̅ⲃ̅ ϪⲈ ⲚⲀⲒ ⲚⲈⲚⲒⲈϨⲞⲞⲨ ⲚⲦⲈⲠϬⲒⲘϢⲒϢ ⲈⲐⲢⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎ ⲞⲨⲦ.
൨൨എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്റെ കാലം ആകുന്നു.
23 ⲕ̅ⲅ̅ ⲞⲨⲞⲒ ⲆⲈ ⲚⲚⲎ ⲈⲦⲘⲂⲞⲔⲒ ⲚⲈⲘ ⲚⲎ ⲈⲦϬⲒ ϦⲈⲚⲚⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ ⲈⲤⲈϢⲰⲠⲒ ⲄⲀⲢ ⲚϪⲈⲞⲨⲚⲒϢϮ ⲚⲀⲚⲀⲄⲔⲎ ϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲈⲘ ⲞⲨϪⲰⲚⲦ ⲘⲠⲀⲒⲖⲀⲞⲤ
൨൩ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.
24 ⲕ̅ⲇ̅ ⲞⲨⲞϨ ⲈⲨⲈϨⲈⲒ ϦⲈⲚⲢⲰϤ ⲚⲦⲤⲎϤⲒ ⲞⲨⲞϨ ⲈⲨⲈⲈⲢⲈⲬⲘⲀⲖⲰⲦⲈⲨⲒⲚ ⲘⲘⲰⲞⲨ ⲈⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ ⲞⲨⲞϨ ⲈⲤⲈϢⲰⲠⲒ ⲚϪⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲈⲨϨⲰⲘⲒ ⲈϪⲰⲤ ⲚϪⲈϨⲀⲚⲈⲐⲚⲞⲤ ϢⲀⲦⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈϨⲀⲚⲤⲎⲞⲨ ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚⲤⲎⲞⲨ ⲚⲦⲈϨⲀⲚⲈⲐⲚⲞⲤ.
൨൪ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
25 ⲕ̅ⲉ̅ ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚⲘⲎⲒⲚⲒ ϦⲈⲚⲪⲢⲎ ⲚⲈⲘ ⲠⲒⲒⲞϨ ⲚⲈⲘ ⲚⲒⲤⲒⲞⲨ ⲞⲨⲞϨ ⲞⲨϨⲞϪϨⲈϪ ⲚⲦⲈϨⲀⲚⲈⲐⲚⲞⲤ ⲈϤⲈϢⲰⲠⲒ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ ϦⲈⲚⲞⲨⲀⲠⲞⲢⲒⲀ ⲚⲦⲈⲦⲤⲘⲎ ⲘⲪⲒⲞⲘ ⲚⲈⲘ ⲪⲘⲞⲚⲘⲈⲚ
൨൫സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിന്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.
26 ⲕ̅ⲋ̅ ϨⲀⲚⲢⲰⲘⲒ ⲈⲢⲈ ⲦⲞⲨⲮⲨⲬⲎ ⲒⲈⲂⲞⲖ ⲚϦⲎⲦⲞⲨ ⲈⲂⲞⲖ ϨⲀ ⲦϨⲞϮ ⲚⲈⲘ ⲠⲤⲞⲘⲤ ⲈⲂⲞⲖ ϦⲀϪⲰⲞⲨ ⲚⲚⲎ ⲈⲐⲚⲎⲞⲨ ⲈϪⲈⲚ ϮⲞⲒⲔⲞⲨⲘⲈⲚⲎ ⲚⲒϪⲞⲘ ⲄⲀⲢ ⲚⲦⲈⲚⲒⲪⲎⲞⲨⲒ ⲤⲈⲚⲀⲔⲒⲘ.
൨൬ആകാശത്തിന്റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.
27 ⲕ̅ⲍ̅ ⲞⲨⲞϨ ⲈⲨⲈⲚⲀⲨ ⲈⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲈϤⲚⲎⲞⲨ ϦⲈⲚⲞⲨϬⲎⲠⲒ ⲚⲈⲘ ⲞⲨϪⲞⲘ ⲚⲈⲘ ⲞⲨⲚⲒϢϮ ⲚⲰⲞⲨ
൨൭അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.
28 ⲕ̅ⲏ̅ ⲈⲢⲈ ⲚⲀⲒ ⲆⲈ ⲚⲀⲈⲢϨⲎⲦⲤ ⲚϢⲰⲠⲒ ϪⲞⲨϢⲦ ⲈⲠϢⲰⲒ ⲞⲨⲞϨ ⲦⲰⲞⲨⲚ ⲚⲚⲈⲦⲈⲚⲀⲪⲎ ⲞⲨⲒ ϪⲈ ϤϦⲈⲚⲦ ⲚϪⲈⲠⲈⲦⲈⲚⲤⲰϮ.
൨൮ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.
29 ⲕ̅ⲑ̅ ⲞⲨⲞϨ ⲀϤϪⲈ ⲞⲨⲠⲀⲢⲀⲂⲞⲖⲎ ⲚⲰⲞⲨ ϪⲈ ⲀⲚⲀⲨ ⲈϮⲂⲰ ⲚⲔⲈⲚⲦⲈ ⲚⲈⲘ ⲚⲒϢϢⲎⲚ ⲦⲎⲢⲞⲨ
൨൯ഒരുപമയും അവരോട് പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
30 ⲗ̅ ⲈϢⲰⲠ ϨⲎⲆⲎ ⲈⲨⲚⲀϮⲞⲨⲰ ⲈⲂⲞⲖ ⲈⲢⲈⲦⲈⲚⲚⲀⲨ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ϢⲀⲢⲈⲦⲈⲚⲈⲘⲒ ϪⲈ ⲀϤϦⲰⲚⲦ ⲚϪⲈⲠⲒϢⲰⲘ.
൩൦അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തു എന്നു നാം അറിയുന്നുവല്ലോ.
31 ⲗ̅ⲁ̅ ⲠⲀⲒⲢⲎϮ ⲚⲐⲰⲦⲈⲚ ϨⲰⲦⲈⲚ ⲀⲢⲈⲦⲈⲚϢⲀⲚⲚⲀⲨ ⲈⲚⲀⲒ ⲈⲨⲚⲀϢⲰⲠⲒ ⲀⲢⲒⲈⲘⲒ ϪⲈ ⲀⲤϦⲰⲚⲦ ⲚϪⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
൩൧അതുപോലെ ഇതു സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കുവിൻ.
32 ⲗ̅ⲃ̅ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲚⲚⲈ ⲦⲀⲒⲄⲈⲚⲈⲀ ⲤⲒⲚⲒ ϢⲀⲦⲈ ⲚⲀⲒ ⲦⲎⲢⲞⲨ ϢⲰⲠⲒ.
൩൨സകലവും സംഭവിക്കുന്നത് വരെ ഈ തലമുറ മാറിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
33 ⲗ̅ⲅ̅ ⲦⲪⲈ ⲚⲈⲘ ⲠⲔⲀϨⲒ ⲤⲈⲚⲀⲤⲒⲚⲒ ⲚⲀⲤⲀϪⲒ ⲆⲈ ⲚⲚⲞⲨⲤⲒⲚⲒ.
൩൩ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34 ⲗ̅ⲇ̅ ⲘⲀϨⲐⲎⲦⲈⲚ ⲆⲈ ⲈⲢⲰⲦⲈⲚ ⲘⲎⲠⲞⲦⲈ ⲚⲦⲞⲨϨⲢⲞϢ ⲚϪⲈⲚⲈⲦⲈⲚϨⲎⲦ ϦⲈⲚϨⲀⲚϬⲒⲘⲈ ⲚⲈⲘ ϨⲀⲚⲐⲒϦⲒ ⲚⲈⲘ ϨⲀⲚⲢⲰⲞⲨϢ ⲘⲂⲒⲰⲦⲒⲔⲞⲚ ⲞⲨⲞϨ ⲚⲞⲨϨⲞϮ ϦⲈⲚⲞⲨϨⲞϮ ⲈⲦⲈϤⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲚϪⲈⲠⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ
൩൪നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
35 ⲗ̅ⲉ̅ ⲘⲪⲢⲎϮ ⲚⲞⲨⲪⲀϢ ⲈϤⲈⲒ ⲄⲀⲢ ⲈϪⲈⲚ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϨⲈⲘⲤⲒ ϨⲒϪⲈⲚ ⲠϨⲞ ⲘⲠⲔⲀϨⲒ ⲦⲎⲢϤ.
൩൫അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും.
36 ⲗ̅ⲋ̅ ⲢⲰⲒⲤ ⲞⲨⲚ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲈⲢⲈⲦⲈⲚⲦⲰⲂϨ ϨⲒⲚⲀ ⲚⲦⲈⲦⲈⲚϢϪⲈⲘϪⲞⲘ ⲚⲈⲢⲈⲂⲞⲖ ⲈⲚⲀⲒ ⲦⲎⲢⲞⲨ ⲈⲐⲚⲀϢⲰⲠⲒ ⲞⲨⲞϨ ⲚⲦⲈⲦⲈⲚⲞϨⲒ ⲈⲢⲀⲦⲈⲚ ⲐⲎⲚⲞⲨ ⲘⲠⲈⲘⲐⲞ ⲘⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
൩൬ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
37 ⲗ̅ⲍ̅ ⲚⲀϤⲒⲢⲒ ⲆⲈ ⲚⲚⲒⲈϨⲞⲞⲨ ⲈϤϮⲤⲂⲰ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲚⲒⲈϪⲰⲢϨ ⲆⲈ ⲚⲀϤⲚⲎⲞⲨ ⲈⲂⲞⲖ ⲈϤⲘⲞⲦⲈⲚ ⲘⲘⲞϤ ϨⲒϪⲈⲚ ⲠⲒⲦⲰⲞⲨ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲪⲀ ⲚⲒϪⲰⲒⲦ
൩൭അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.
38 ⲗ̅ⲏ̅ ⲞⲨⲞϨ ⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲚⲀϤϢⲰⲢⲠ ⲘⲘⲞϤ ϨⲀⲢⲞϤ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲈⲤⲰⲦⲈⲘ ⲈⲢⲞϤ.
൩൮ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.