< ⳰ⳘⲠⲈⲦⲢⲞⲤ Ⲁ ̅ 3 >

1 ⲁ̅ ⲠⲀⲒⲢⲎϮ ⲞⲚ ⲠⲈ ⲚⲒⲔⲈϨⲒⲞⲘⲒ ⲈⲨϬⲚⲞ ⲚϪⲰⲞⲨ ⲚⲚⲞⲨϨⲀⲒ ⲒⲤϪⲈ ⲞⲨⲞⲚ ϨⲀⲚⲞⲨⲞⲚ ⲚⲤⲈϮⲘⲀϮ ⲀⲚ ⲚⲈⲘ ⲠⲒⲤⲀϪⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲘⲠⲒϪⲒⲚⲘⲞϢⲒ ⲚⲦⲈⲚⲒϨⲒⲞⲘⲒ ⲚⲦⲞⲨϪⲈⲘϨⲎⲞⲨ ⲘⲘⲰⲞⲨ ⲀϬⲚⲈ ⲤⲀϪⲒ.
ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക.
2 ⲃ̅ ⲈⲨⲚⲀⲨ ⲈⲠⲈⲦⲈⲚϪⲒⲚⲘⲞϢⲒ ⲈⲦⲦⲞⲨⲂⲎⲞⲨⲦ ϦⲈⲚⲞⲨϨⲞϮ.
വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും.
3 ⲅ̅ ϦⲈⲚ ⲚⲀⲒ ⲘⲀⲢⲈϤϢⲰⲠⲒ ⲚϪⲈⲠⲒⲤⲞⲖⲤⲈⲖ ⲀⲚ ⲈⲦⲤⲀⲂⲞⲖ ⲚⲦⲈⲚⲒⲒⲈⲂ ⲚϨⲰⲖⲔ ⲚⲦⲈⲚⲒϤⲰⲒ ⲚⲈⲘ ⲚⲒⲒⲈⲂ ⲚⲚⲞⲨⲂ ⲒⲈ ϦⲈⲚⲞⲨϨⲈⲂⲤⲰ ⲚϮϨⲒⲰⲦⲞⲨ ⲈⲤⲤⲈⲖⲤⲰⲖ.
വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം;
4 ⲇ̅ ⲀⲖⲖⲀ ⲠⲒⲢⲰⲘⲒ ⲈⲦϨⲎⲠ ϦⲈⲚⲠⲒϨⲎⲦ ϦⲈⲚⲠⲒⲀⲦⲦⲀⲔⲞ ⲚⲦⲈⲠⲒⲠⲚⲈⲨⲘⲀⲈⲦϨⲞⲨⲢⲰⲞⲨ ⲞⲨⲞϨ ⲚⲢⲈⲘⲢⲀⲨϢ ⲪⲎ ⲈⲦⲈ ⲘⲠⲈⲘⲐⲞ ⲘⲪⲚⲞⲨϮ ⲚⲞⲨⲐⲞ ⲚⲢⲎϮ.
പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.
5 ⲉ̅ ⲠⲀⲒⲢⲎϮ ⲄⲀⲢ ⲠⲈ ⲚⲞⲨⲤⲎⲞⲨ ⲚⲚⲒϨⲒⲞⲘⲒ ⲈⲐⲞⲨⲀⲂ ⲚⲀⲨⲈⲢϨⲈⲖⲠⲒⲤ ⲈⲪⲚⲞⲨϮ ⲠⲈ ⲚⲀⲨⲤⲞⲖⲤⲈⲖ ⲘⲘⲰⲞⲨ ⲈⲨϬⲚⲞ ⲚϪⲰⲞⲨ ⲚⲚⲞⲨϨⲀⲒ.
ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്.
6 ⲋ̅ ⲘⲪⲢⲎϮ ⲄⲀⲢ ⲚⲤⲀⲢⲢⲀ ⲈⲤⲤⲰⲦⲈⲘ ⲚⲤⲀⲀⲂⲢⲀⲀⲘ ⲈⲤⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲠⲀϬⲞⲒⲤ ⲐⲎ ⲈⲦⲀⲢⲈⲦⲈⲚⲈⲢϢⲈⲢⲒ ⲚⲀⲤ ⲈⲢⲈⲦⲈⲚⲒⲢⲒ ⲘⲠⲒⲠⲈⲐⲚⲀⲚⲈϤ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲈⲢϨⲞϮ ⲀⲚ ϦⲀⲦϨⲎ ⲚϨⲖⲒ ⲚϨⲞϮ
സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.
7 ⲍ̅ ⲠⲀⲒⲢⲎϮ ⲞⲚ ⲚⲒⲔⲈϨⲰⲞⲨⲦ ⲈⲢⲈⲦⲈⲚϢⲞⲠ ⲚⲈⲘⲰⲞⲨ ⲈⲢⲈⲦⲈⲚⲈⲘⲒ ϪⲈ ⲞⲨⲤⲔⲈⲨⲞⲤ ⲚⲀⲤⲐⲈⲚⲎ ⲤⲠⲈ ⲚⲒϨⲒⲞⲘⲒ ⲈⲢⲈⲦⲈⲚϮⲦⲀⲒⲞ ⲚⲰⲞⲨ ϨⲰⲤ ⲈⲨⲞⲒ ⲚϢⲪⲎⲢ ⲚⲔⲖⲎⲢⲞⲚⲞⲘⲞⲤ ⲚⲈⲘⲰⲦⲈⲚ ⲈⲠⲒϨⲘⲞⲦ ⲚⲦⲈⲠⲰⲚϦ ⲚⲞⲨⲐⲞ ⲚⲢⲎϮ ϨⲒⲚⲀ ϪⲈ ⲚⲚⲈⲦⲈⲚⲦⲀϨⲚⲞ ϦⲈⲚⲚⲈⲦⲈⲚⲠⲢⲞⲤⲈⲨⲬⲎ.
അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.
8 ⲏ̅ ⲠϪⲰⲔ ⲆⲈ ⲈⲢⲈⲦⲈⲚⲞⲒ ⲚⲞⲨⲘⲈⲨⲒ ⲚⲞⲨⲰⲦ ⲦⲎⲢⲞⲨ ⲈⲢⲈⲦⲈⲚⲞⲒ ⲚϢⲪⲎⲢ ⲚϬⲒϦⲒⲤⲒ ⲈⲢⲈⲦⲈⲚⲞⲒ ⲘⲘⲀⲒⲤⲞⲚ ⲚϢⲀⲚⲐⲘⲀϦⲦ ⲈⲢⲈⲦⲈⲚⲐⲈⲂⲒⲎ ⲞⲨⲦ.
സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക.
9 ⲑ̅ ⲚⲦⲈⲦⲈⲚϮ ⲚⲞⲨⲠⲈⲦϨⲰⲞⲨ ⲀⲚ ϦⲀ ⲞⲨⲠⲈⲦϨⲰⲞⲨ ⲞⲨⲆⲈ ⲞⲨϨⲰⲞⲨϢ ϦⲀ ⲞⲨϨⲰⲞⲨϢ ⲠⲈⲦⲞⲨⲂⲎϤ ⲆⲈ ⲈⲢⲈⲦⲈⲚⲤⲘⲞⲨ ϪⲈ ⲈⲦⲀⲨⲐⲀϨⲈⲘ ⲐⲎⲚⲞⲨ ⲈⲠⲀⲒϨⲰⲂ ϨⲒⲚⲀ ⲚⲦⲈⲦⲈⲚⲈⲢⲔⲖⲎ ⲢⲞⲚⲞⲘⲒⲚ ⲘⲠⲒⲤⲘⲞⲨ.
തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
10 ⲓ̅ ⲪⲎ ⲄⲀⲢ ⲈⲐⲞⲨⲰϢ ⲈⲘⲈⲚⲢⲈ ⲞⲨⲰⲚϦ ⲞⲨⲞϨ ⲈⲚⲀⲨ ⲈϨⲀⲚⲈϨⲞⲞⲨ ⲈⲚⲀⲚⲈⲨ ⲘⲀⲢⲈϤⲦⲀⲖϬ ⲞⲘⲠⲈϤⲖⲀⲤ ⲈⲂⲞⲖ ϨⲀ ⲠⲒⲠⲈⲦϨⲰⲞⲨ ⲞⲨⲞϨ ⲚⲈϤⲤⲪⲞⲦⲞⲨ ⲈϢⲦⲈⲘⲤⲀϪⲒ ⲚⲞⲨⲬⲢⲞϤ
“ജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ അവരുടെ നാവിനെ തിന്മയിൽനിന്നും അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 ⲓ̅ⲁ̅ ⲘⲀⲢⲈϤⲢⲒⲔⲒ ⲤⲀⲂⲞⲖ ⲘⲠⲒⲠⲈⲦϨⲰⲞⲨ ⲘⲀⲢⲈϤⲒⲢⲒ ⲘⲠⲒⲀⲄⲀⲐⲞⲚ ⲘⲀⲢⲈϤⲔⲰϮ ⲚⲤⲀⲞⲨϨⲒⲢⲎⲚⲎ ⲞⲨⲞϨ ⲚⲦⲈϤϬⲞϪⲒ ⲚⲤⲰⲤ
തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 ⲓ̅ⲃ̅ ϪⲈ ⲚⲈⲚⲂⲀⲖ ⲘⲠϬⲞⲒⲤ ⲤⲈϪⲞⲨϢⲦ ⲈϪⲈⲚ ⲚⲒⲐⲘⲎⲒ ⲞⲨⲞϨ ⲚⲈϤⲘⲀϢϪ ⲤⲈⲢⲀⲔⲒ ⲚⲤⲀⲠⲞⲨⲦⲰⲂϨ ⲠϨⲞ ⲆⲈ ⲘⲠϬⲞⲒⲤ ⲈϪⲈⲚ ⲚⲎ ⲈⲦⲒⲢⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ
കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
13 ⲓ̅ⲅ̅ ⲞⲨⲞϨ ⲚⲒⲘ ⲈⲐⲚⲀϢϮⲘⲔⲀϨ ⲚⲰⲦⲈⲚ ⲈϢⲰⲠ ⲀⲢⲈⲦⲈⲚϢⲀⲚⲈⲢⲢⲈϤⲬⲞϨ ⲈⲠⲒⲠⲈⲐⲚⲀⲚⲈϤ.
നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും?
14 ⲓ̅ⲇ̅ ⲀⲖⲖⲀ ⲒⲤϪⲈ ⲦⲈⲦⲈⲚⲈⲢⲠⲔⲈϬⲒⲘⲔⲀϨ ⲈⲐⲂⲈ ϮⲘⲈⲐⲘⲎⲒ ⲰⲞⲨⲚⲒⲀⲦⲈⲚ ⲐⲎⲚⲞⲨ ⲦⲞⲨϨⲞϮ ⲆⲈ ⲘⲠⲈⲢⲈⲢϨⲞϮ ϦⲀⲦⲈⲤϨⲎ ⲞⲨⲆⲈ ⲘⲠⲈⲢϢⲐⲞⲢⲦⲈⲢ.
നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.”
15 ⲓ̅ⲉ̅ ⲠϬⲞⲒⲤ ⲆⲈ ⲠⲬⲢⲒⲤⲦⲞⲤ ⲘⲀⲦⲞⲨⲂⲞϤ ⲈϦⲢⲎⲒ ϦⲈⲚⲚⲈⲦⲈⲚϨⲎⲦ ⲈⲢⲈⲦⲈⲚⲤⲞⲂϮ ⲘⲘⲰⲦⲈⲚ ⲚⲤⲎ ⲞⲨ ⲚⲒⲂⲈⲚ ⲈⲨⲀⲠⲞⲖⲞⲄⲒⲀ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀⲈⲢⲈⲦⲒⲚ ⲘⲘⲰⲦⲈⲚ ⲚⲞⲨⲤⲀϪⲒ ⲈⲐⲂⲈ ϮϨⲈⲖⲠⲒⲤ ⲈⲦϦⲈⲚ ⲐⲎⲚⲞⲨ
നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം.
16 ⲓ̅ⲋ̅ ⲀⲖⲖⲀ ϦⲈⲚⲞⲨⲘⲈⲦⲢⲈⲘⲢⲀⲨϢ ⲚⲈⲘ ⲞⲨϨⲞϮ ⲈⲞⲨⲞⲚ ⲚⲦⲰⲦⲈⲚ ⲘⲘⲀⲨ ⲚⲞⲨⲤⲨⲚⲎⲆⲈⲤⲒⲤ ⲈⲚⲀⲚⲈⲤ ϨⲒⲚⲀ ⲚⲦⲞⲨϬⲒϢⲒⲠⲒ ⲚϪⲈⲚⲎ ⲈⲦⲤⲀϪⲒ ϦⲀⲢⲰⲦⲈⲚ ⲘⲪⲢⲎϮ ⲚϨⲀⲚⲤⲀⲘⲠⲈⲦϨⲰⲞⲨ ⲞⲨⲞϨ ⲈⲦϬⲒⲀⲞⲨⲰ ⲘⲠⲈⲦⲈⲚϪⲒⲚⲘⲞϢⲒ ⲈⲐⲚⲀⲚⲈϤ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ.
നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.
17 ⲓ̅ⲍ̅ ⲚⲀⲚⲈⲤ ⲄⲀⲢ ⲚⲦⲈⲦⲈⲚⲒⲢⲒ ⲘⲠⲒⲠⲈⲐⲚⲀⲚⲈϤ ⲒⲤϪⲈ ϤⲞⲨⲰϢ ⲚϪⲈⲠⲒⲐⲈⲖⲎⲘⲀ ⲚⲦⲈⲪⲚⲞⲨϮ ⲚⲦⲈⲦⲈⲚϬⲒⲘⲔⲀϨ ⲈϨⲞⲦⲈ ⲈⲢⲈⲦⲈⲚⲒⲢⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ
നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.
18 ⲓ̅ⲏ̅ ϪⲈ ⲞⲨⲎⲒ ϨⲰϤ ⲠⲬⲢⲒⲤⲦⲞⲤ ⲀϤⲘⲞⲨ ⲚⲞⲨⲤⲞⲠ ⲈⲐⲂⲈ ⲪⲚⲞⲂⲒ ⲈϨⲢⲎⲒ ⲈϪⲰⲚ ⲠⲒⲐⲘⲎⲒ ⲆⲈ ⲈϪⲈⲚ ⲚⲒⲞϪⲒ ϨⲒⲚⲀ ⲚⲦⲈϤⲈⲚⲦⲈⲚ ⲈϦⲞⲨⲚ ⲘⲪⲚⲞⲨϮ ⲈⲀϤⲘⲞⲨ ⲘⲈⲚ ϦⲈⲚⲦⲤⲀⲢⲜ ϤⲞⲚϦ ⲆⲈ ϦⲈⲚⲠⲒⲠⲚⲀ
അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.
19 ⲓ̅ⲑ̅ ϦⲈⲚ ⲪⲀⲒ ⲚⲒⲔⲈⲠⲚⲈⲨⲘⲀⲈⲦϦⲈⲚ ⲠⲒϢⲦⲈⲔⲞ ⲀϤϢⲈ ⲚⲀϤ ⲀϤϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲰⲞⲨ
ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു.
20 ⲕ̅ ⲚⲎ ⲈⲦⲀⲨⲈⲢⲀⲦⲐⲰⲦ ⲚϨⲎⲦ ⲚⲞⲨⲤⲎⲞⲨ ϨⲞⲦⲈ ⲈⲦⲀⲤϬⲒϨⲞ ⲚϪⲈϮⲘⲈⲦⲢⲈϤⲰⲞⲨ ⲚϨⲎⲦ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚⲚⲒⲈϨⲞⲞⲨ ⲚⲦⲈⲚⲰⲈ ⲈⲦⲀϤⲐⲀⲘⲒⲞ ⲚⲞⲨⲔⲨⲂⲰⲦⲞⲤ ⲐⲎ ⲈⲦⲀ ϨⲀⲚⲔⲞⲨϪⲒ ⲚⲞϨⲈⲘ ⲈⲂⲞⲖ ϨⲒⲦⲞⲦⲤ ⲈⲂⲞⲖ ϦⲈⲚⲠⲒⲘⲰⲞⲨ ⲈⲦⲈ ⲎⲘⲮⲨⲬⲎ ⲚⲈ.
അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
21 ⲕ̅ⲁ̅ ⲠⲀⲒⲢⲎϮ ⲚⲐⲰⲦⲈⲚ ϨⲰⲦⲈⲚ ϮⲚⲞⲨ ϤⲚⲀⲚⲀϨⲈⲘ ⲐⲎⲚⲞⲨ ϦⲈⲚⲞⲨⲦⲨⲠⲞⲤ ⲚⲦⲈⲞⲨⲰⲘⲤ ⲚⲞⲨⲬⲰ ⲈϦⲢⲎⲒ ⲀⲚ ⲚⲦⲈⲞⲨⲐⲰⲖⲈⲂ ⲚⲦⲈⲦⲤⲀⲢⲜ ⲀⲖⲖⲀ ϦⲈⲚⲞⲨⲤⲨⲚⲎⲆⲈⲤⲒⲤ ⲈⲚⲀⲚⲈⲤ ⲈⲠϪⲒⲚⲦⲰⲂϨ ⲘⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲦⲰⲚϤ ⲚⲒⲎⲤⲞⲨⲤ ⲠⲬⲤ
ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.
22 ⲕ̅ⲃ̅ ⲪⲎ ⲈⲦⲬⲎ ⲤⲀⲞⲨⲒⲚⲀⲘ ⲘⲪⲚⲞⲨϮ ⲈⲀϤϢⲈ ⲚⲀϤ ⲈⲦⲪⲈ ⲀⲨϬⲚⲈϪⲰⲞⲨ ⲚⲀϤ ⲚϪⲈϨⲀⲚⲀⲄⲄⲈⲖⲞⲤ ⲚⲈⲘ ϨⲀⲚⲈⲜⲞⲨⲤⲒⲀ ⲚⲈⲘ ϨⲀⲚϪⲞⲘ.
അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.

< ⳰ⳘⲠⲈⲦⲢⲞⲤ Ⲁ ̅ 3 >