< Isaiah 33 >

1 Anunae aka rhoelrhak khaw na rhoelrhak yoe mahpawh, hnukpoh khaw a taengah hnukpoh yoe mahpawh. Na rhoelrhak bawt ah namah n'rhoelrhak ni, na hnukpoh bawt ah namah te n'hnukpoh thil uh van ni.
സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
2 BOEIPA kaimih he n'rhen lah, namah ni kan lamtawn uh. Mincang ah a bantha la, citcai tue vaengah kaimih ham khangnah la ha om lah.
യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.
3 Hlangping ol ah pilnam rhoek loh yong uh tih, na thoh vaengah namtom khaw haeh uh.
കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി.
4 Na kutbuem te cangah kah phol bangla kol ni. Kaisih cungpet bangla cu ni.
നിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
5 BOEIPA tah hmuensang la kho a sak dongah pomdoep rhoe pai saeh. Zion tah tiktamnah, duengnah neh a baetawt sak.
യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവൻ വസിക്കുന്നതു; അവൻ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.
6 Namah tue vaengkah khangnah khohrhang, cueihnah he uepomnah la om vetih BOEIPA hinyahnah neh mingnah te a thakvoh la om ni.
നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.
7 Thinom te kawtpoeng ah a doek uh tih rhoepnah puencawn rhoek khaw bungbung rhap uh coeng ke.
ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.
8 Longpuei rhoek khaw pong uh tih caehlong kah aka pongpa khaw kangkuen. Paipi te a phae tih khopuei rhoek te a sawtsit tih hlanghing la toeksap pawh.
പെരുവഴികൾ ശൂന്യമായ്ക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.
9 Khohmuen a tahah te a nguekcoi thil. Lebanon khaw tal tih tloih coeng. Sharon te a kolken bangla om coeng tih Bashan neh Karmel khaw congpet coeng.
ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
10 BOEIPA loh, “Ka thoo pawn ni, ka pomsang uh pawn ni, ka pacuet uh pawn ni,” a ti.
ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
11 Diphung la na vawn uh tih divawt na cun uh. Na hil dongkah hmai loh namah n'hlawp coeng.
നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
12 Pilnam te tihkoi lungbok bangla om uh vetih, hling a vung bangla hmai neh a hlup uh ni.
വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.
13 Ka saii te khohla loh ya pai lamtah ka thayung thamal he a yoei loh ming uh pai.
ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ.
14 Hlangtholh rhoek tah Zion ah rhi uh tih lailak rhoek loh thuennah a buem uh. Mamih khuiah hmai kah a hlawp la aka bakuep te unim? Kumhal hmaingen la mamih khuiah aka bakuep te unim?
സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
15 Duengnah dongah aka pongpa tih vanat la aka thui, tlungalnah te mueluemnah ham aka tuei, kapbaih aka duen taeng lamloh a kut aka khong, thii long aka yaak ngaih taeng lamloh a hna aka buem, boethae aka hmu lamkah a mik aka him,
നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ;
16 anih tah hmuensang ah kho a sak vetih, rhalmahim thaelpang a imsang la om ni. A buh loh a khut vetih a tui loh a tangnah ni.
ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.
17 Manghai kah a sakthen te na mik loh a hmuh khohla bangsang kho te khaw a hmuh ni.
നിന്റെ കണ്ണു രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും.
18 Cadaek te ta? hno aka thuek te melae? rhaltoengim aka toek te melae? tila na lungbuei loh mueirhih te a thuep ni.
പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
19 Pilnam aka saan te na hmu voel mahpawh. Pilnam kah ol khuet neh tamdaeng ol n'yakmingnah pawt te khaw ya voel mahpawh.
നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.
20 Mamih kah tingtunnah khorha Zion ke so lah. Na mik loh mongkawt tolkhoeng Jerusalem te a hmuh bitni. Dap te puen pawt vetih a hlingcong khaw a yoeyah la phong mahpawh. A rhuihet te pakhat pataeng pat mahpawh.
നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
21 Aka khuet BOEIPA tah mamih ham a kut aka dangka sak sokko tuiva hmuen la om pahoi coeng. A soah lawngkaih kah sangpho khaw cet pawt vetih timbaw aka khuet khaw kat mahpawh.
അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോകയുമില്ല.
22 BOEIPA loh mamih kah lai aka tloek tih, BOEIPA tah mamih aka taem la om. Mamih kah manghai BOEIPA, amah long ni mamih n'khang eh.
യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.
23 Na rhuihet te hlong tih a cungkui yung khaw a kueng voel pawt dongah a rholik khaw a ku uh moenih. Te dongah kutbuem maeh te a tael ni. Khokhaem rhoek khaw puh vetih maeh te a poelyoe uh ni.
നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
24 Imben loh, “Ka tlo,” ti mahpawh. A khuikah pilnam khosa khaw thaesainah a phueih pah coeng.
എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.

< Isaiah 33 >