< Caeltueih 10 >
1 Te vaengah Kaiserea kah hlang pakhat, a ming ah Kornelius, Italian caem la a khue khuikah rhalboei te om.
കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു.
2 Anih te cuep tih a imko boeih loh Pathen a rhih. Pilnam taengah doedannah muep a saii tih Pathen taengah a yoeyah la thangthui.
അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു.
3 Hnin at tah khonoek pako tluk vaengah a mangthui ah a hmuh. Te vaengah Pathen kah puencawn te anih taengla kun tih, “Kornelius,” a ti nah.
ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു.
4 Anih te a hmaitang vaengah lakueng ngaiha la om tih, “Balae aka om Boeipa,” a ti nah. Te dongah anih te, “Na thangthuinah neh na doedannah loh Pathen hmaiah kutmuei la cet coeng.
കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു.
5 Te dongah Joppa la hlang pahoi tueih lamtah Simon Peter la a khue hlang pakhat te tah laeh.
ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക.
6 Anih te tuipuei kaengkah im aka om maehpho Simon taengah pah lah ko,” a ti nah.
അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു.
7 Anih aka voek puencawn te a caeh van phoeiah tah imkhut rhoi neh amah aka khuituk rhoek khuikah aka cuep rhalkap te a khue.
തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു.
8 Amih te a soep la a uen phoeiah Joppa la a tueih.
സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു.
9 A vuen ah amih te cet uh tih kho a yoei thuem kah khonoek parhuk tluk vaengah Peter tah thangthui ham imphu la yoeng.
അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു.
10 Te vaengah a pongnaeng la om tih caak ten ham khaw a ngaih. Tedae a tawn uh vaengah anih te amih taengah mueimang a om pah.
വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി.
11 Te vaengah vaan ke ong uh tih hno pakhat loh a kil pali neh himbai len bangla ha suntla tih diklai la a colh te a hmuh.
സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.
12 A khuiah diklai kah rhamsa boeih neh rhulcai khaw, vaan kah vaa khaw om.
അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു.
13 Te vaengah, “Peter thoo, ngawn lamtah ca,” tila anih taengla ol halo pah.
ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”
14 Tedae Peter loh, “Moenih, Boeipa, tanghnong tangaih neh rhalawt la aka om boeih he ka caak moenih,” a ti nah.
“എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.
15 Tedae anih te a pabae kah ol bal loh, “Pathen loh a cim sak tangtae te nang loh poeih boeh,” a ti nah.
“ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.
16 Te tlam te voei thum a om phoeiah tah hno te vaan la vil a loh.
മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.
17 Te dongah mangthui a hmuh te metlam a om poek eh tila Peter loh a khuiah khobing. Te vaengah Kornelius loh a tueih tih Simon im aka toem hlang rhoek khaw vongka ah pakcak ha pai uh.
എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി.
18 Te vaengah pang uh tih, “Peter la a khue Simon te pah mai a he,” a ti uh.
“പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു.
19 Peter khaw mangthui dongkah te a poek li vaengah Mueihla loh, “Hlang pathum loh nang n'toem uh ke.
പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു.
20 Thoo, suntla lamtah boelhkhoeh kolla amih taengah cet laeh. Kai long ni amih kan tueih,” a ti nah.
എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു.
21 A suntlak phoeiah hlang rhoek te Peter loh, “Na toem uh te kai ni he. Mebang paelnaehnah nen nim na pai uh te,” a ti nah.
അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?”
22 Te dongah amih loh, “Rhalboei Kornelius he hlang dueng la om tih Pathen a rhih dongah Judah namtu boeih long khaw a oep. Nang te amah im la tah tih nang lamkah olka hnatun sak ham hlangcim kah puencawn loh a mangthui coeng,” a ti uh.
“ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു.
23 Te dongah amih te a khue tih a pah sak. A vuen ah tah thoo tih amih taengla cet. Te vaengah Joppa lamkah manuca hlangvang rhoek loh anih te a puei uh.
അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു. പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി.
24 A vuen patoeng bal vaengah Kaiserea la kun. Amih te Kornelius loh a lamso tih ana om coeng dongah a huiko neh paya tangkik te a hueh thil.
അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു.
25 Peter ham pha tih a kun vaengah amah te Kornelius loh a doe. A kho kungah a bakop thil tih a bawk.
പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു.
26 Tedae Peter loh anih te a thoh tih, “Thoo, kai kamah khaw hlang van ni,” a ti nah.
പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു.
27 Anih te a voek tih a kun vaengah muep a tingtun uh a hmuh.
കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു.
28 Amih taengah khaw, “Judah hlang taengah kap tih kholong a paan vaengah a lolh la muep a om te na hmat uh. Tedae hlang te tanghnong neh rhalawt ti nah pawt ham Pathen loh kai n'tueng coeng.
അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.
29 Te dongah kai aka tah taengla hawt ka lo van. Tedae kan dawt mai eh mebang kawng nen lae kai nan tah uh,” a ti nah.
അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?”
30 Te vaengah Kornelius loh, “Tahae duela hnin li khuiah khonoek pako kah thangthui neh ka im ah ka om. Te vaengah hlang pakhat loh a himbai cim thik la kai hmaiah pakcak pai tih,
കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്,
31 Kornelius, na thangthuinah te ka hnatun uh tih na doedannah loh Pathen hmaiah a poek coeng.
‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു.
32 Te dongah Joppa la hlang tueih lamtah, Peter la a khue Simon te khue laeh. Anih te tuipuei kah maehpho Simon im ah pah,’ a ti.
ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു.
33 Te dongah amih te nang taengla tlek kan tueih. Nang long khaw a then la na saii tih, na pawk coeng. Boeipa loh nang ng'uen boeih te yaak hamla kaimih boeih loh Pathen hmaiah ka phoe uh van coeng,” a ti nah.
ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.”
34 Te dongah Peter loh a ka a ong tih, “Pathen loh tangyahnah a khueh pawt te oltak la ka pom coeng.
പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും
35 Tedae namtom boeih khuiah amah aka rhih tih duengnah aka saii rhoek tah amah kah a uem la om.
ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു.
36 Ol te Israel ca rhoek taengah a tah tih Jesuh Khrih rhangneh rhoepnah a phong. Anih tah a cungkuem kah Boeipa la a om te na ming uh.
എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്:
37 Judea tom ah olthang he om coeng. Johan loh a hoe Baptistma hnukah Galilee lamloh a tong coeng.
സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ.
38 Nazareth lamkah Jesuh te Pathen loh Mueihla Cim neh thaomnah neh a koelh. Anih tah tlangnaem tlangphai la pongpa tih Pathen loh anih taengah a om puei dongah rhaithae kah a phaep rhoek khaw boeih a hoeih sak.
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു.
39 Te dongah kaimih tah a cungkuem kah laipai rhoek ni. Te te Judah kho neh Jerusalem ah khaw a saii. Tedae amah te a ngawn uh tih thing dongah a hoei uh.
“യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും
40 Anih te Pathen loh a thum hnin ah a thoh tih a phoe sak la om coeng.
മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു.
41 Pilnam boeih taengah pawt tih Pathen kah a hmoel laipai rhoek taengah phoe coeng. Duek lamkah a thoh phoeiah anih loh mamih m'vael puei tih mamih loh anih n'ok puei uh.
എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു.
42 Hlang duek hlang hing kah laitloekkung la Pathen loh anih a hmoel te pilnam taengah hoe tih uen ham mamih ng'uen.
ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു.
43 Tonghma rhoek boeih loh anih te a oep. Amah aka tangnah boeih tah a ming neh tholh khodawkngainah a dang,” a ti nah.
യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”
44 Peter kah a thui ol te a pangthuem vaengah ol aka hnatun rhoek boeih khaw Mueihla Cim loh a tlak thil.
പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.
45 Namtom rhoek te Cim Mueihla kah kutdoe loh a suntlak thil van vaengah, yahvinrhetnah neh uepom Peter aka puei boeih khaw limlum uh.
യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി.
46 Amih kah ol a thui uh te a yaak uh vaengah Pathen te a oep uh.
കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു. അപ്പോൾ പത്രോസ്,
47 Te dongah Peter loh, “Kaimih van bangla Mueihla Cim aka dang amih he nuem pawt ham u long khaw tui hloh thai mahpawh,” a ti.
“നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
48 Te dongah amih te Jesuh Khrih ming ah nuem ham a uen. Te phoeiah khohnin a yol khaw om ham anih te a hloep uh.
തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.