< Ndu Manzaniba 7 >
1 Ninko Prist a tre ndi, “ikpi biyi ba janji?”
൧“ഈ കാര്യങ്ങൾ സത്യം തന്നെയോ” എന്നു മഹാപുരോഹിതൻ ചോദിച്ചതിന് സ്തെഫാനൊസ് പറഞ്ഞത്:
2 Istifanus a tre ndi “mir ya ni bati, wo me'. Irjhi wu shulu a tsro kpama ni timbu Ibrahim, niwa ana he ni Mesopotamia, ri nda ka son ni Haran;
൨“സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി:
3 A lha wu ndi “Don ngbran meme me baba mir vayime, ni rhu hini ngbran meme wandi mi tsro wu.
൩‘നിന്റെ ദേശത്തെയും നിന്റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്നു പറഞ്ഞു. അങ്ങനെ അബ്രാഹാം കല്ദയരുടെ ദേശംവിട്ട് ഹാരാനിൽ വന്ന് പാർത്തു.
4 Mle, a lu don ngran meme Chaldeans nda ka kru ni Haran, rhi niki, ni wa tima a qu'a, Irjh i a njiwu ye ni ngbran meme yi, wa bi ki nituma'a.
൪അബ്രാഹാമിന്റെ പിതാവ് മരിച്ചശേഷം ദൈവം അവനെ അവിടെനിന്ന് നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്ന് പാർപ്പിച്ചു.
5 Ana fon nklan bubu nu du kpa zi ni h'pu mana, a'an, ko wa ani kaza satuma me. Ama, a shirhi, ko da shike Ibrahim ana he ni vivren rhina-andi ani nu bubu ti uma du mba h'puma du k'ma tiwumba kasai-kasai.
൫ആ സമയത്ത് ദൈവം അവനു അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവനു സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു.
6 Irjhi a si a tre niwu tyi, andi h'puma ba son ki ni gbu ndi bari u ndhi bi bgukima ba vu ba ti grand nda du ba tiya wu se derinzia.
൬അവന്റെ സന്തതി അന്യദേശത്ത് ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് (400) വര്ഷം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു.
7 Ama mi sharanta ni dhi bi wa ba tindu gran nibawua, kpe wa irji tre'a hu gon kima, ba rhu don bubuki nda ye kuqungba rhu nda gbresan ni mu ni bubu yi.
൭‘അവരെ അടിമകളാക്കിയ ജനതയെ ഞാൻ ന്യായംവിധിക്കും; അതിന്റെശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ ആരാധിക്കും’ എന്നു ദൈവം അരുളിച്ചെയ്തു.
8 Niki Irji a nu Ibrahim shirhi wu hanbru ni duta tika, rhini kima, Ibrahim a ngrjhi Ishaku nda hanbru ma ni riwu tandra baya ngrjhi. Ishaku ngame a ngrjhi Yakubu, u Yakubu a ye ngrjhi bacimbu Wlondoha ba.
൮“പിന്നെ ദൈവം അബ്രാഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്മാരും ജനിച്ചു.
9 Bacimbu ba ti ngu ni Yusufu, ba banwu le hi ni masar ama Irjhi a he ni wu.
൯ഗോത്രപിതാക്കന്മാർക്ക് യോസേഫിനോടുള്ള അസൂയനിമിത്തം അവർ അവനെ മിസ്രയീമിലേക്ക് വിറ്റുകളഞ്ഞു.
10 nda kpa' chuwo ni ya wa a hon tuma'a. A kpayem ni Yusufu mba mren wu tondindi ni shishi kikle Ichu Firona wu Masar wa a ban wu sa ni ruron gomna wu Masar mba nitu koma wawu.
൧൦എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു.
11 Ni ntukima, meme iyon a ri kagon Masar mba Canaan, ni meme ya wa a du ba timbu ba wa biri hamma.
൧൧എന്നാൽ മിസ്രയീംദേശത്തിലും കനാനിലുമെല്ലാം ക്ഷാമവും മഹാകഷ്ടവും വന്നസമയത്ത് നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി.
12 Niwa Yakubu a wo ndi wlo biri he ni Masar a ton ba timbu hi ni zrenmba wu mumla.
൧൨അപ്പോൾ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അങ്ങോട്ട് അയച്ചു.
13 Ni zren wu ha, Yusufu a tsro tuma ni ba mirvayima, u firona a mla to mmla Yusufu nikima.
൧൩രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസേഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു.
14 Yusufu a ton mir vayima du ba k'ma hi hla ni timba du vu mmla wawu, ndhi saba'in don ton mba, nda ye ni Masar.
൧൪യോസേഫ് സഹോദരന്മാരെ തിരിച്ചയച്ച് തന്റെ പിതാവായ യാക്കോബിനോട് തന്റെ കുടുംബത്തെ ഒക്കെയും മിസ്രയീമിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പറഞ്ഞു. അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
15 Nituki, Yakubu a grjhi hi ni Masar nda ka que niki, ni wawu ba timbu ngame.
൧൫യാക്കോബ് മിസ്രയീമിലേക്ക് പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു,
16 Ba vu ba hi ni Shekem, nda ka rhu'ba ni ibe wa titi Ibrahim a le nitu nkle silva ni wo mir Hamor wu Shekem.
൧൬അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിൻ്റെ മക്കളോട് അബ്രാഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
17 Niwa nton wa shirhi a ye weiweire, shirhi wa Irjhi a ti ni Ibrahim. Indhi ba ba ki bran gbugbuwu ni masar.
൧൭“ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു.
18 Da a tsra wa kikle chu ri a hon ni ruron wu masar wa ana to njo nitu Yusufu na.
൧൮ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.
19 A kyurh ndhimbu nda yo ba ni gbengble du ba rhuni mir nhanha lilon mbu ni duba que.
൧൯ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്ബ്ബന്ധിച്ചു.
20 Ni nton kima ba ngrhi Musa, wa ka bi kpokpome ni Rji ba lura ti wua tra ni ko tima.
൨൦“ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്റെ അപ്പന്റെ വീട്ടിൽ പോറ്റിവളർത്തി.
21 Niwa ba banwu ka zi ni ra, vrenwa Firona a ban'u ti wuma nda njiwu ti vren ma.
൨൧പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്ത് തന്റെ സ്വന്തം മകനായി വളർത്തി.
22 Ba yo Musa ni bubu tsro mba, niki a mla to tsro ndindi nitu kpi kankan wu bi U bi masarawa ba, ndu ni he ma ba bi hikima.
൨൨മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.
23 Niwa isema wu ngrjhi ba ti weiweire ni tso-tra-don nza (arbain), a kpre suron du zren hi ni mir vayi ma, ih'pu Isra'ila.
൨൩അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി.
24 A krito basi ndhi Israila ri ya'. Musa alu kpa nyu ni ndhi wa basia tiwu ya'a nda wru gu masar wuh.
൨൪അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു.
25 A yotrendi vayima ba mla to ndhi a hi Irjhimba ni tindu ni wu du ba bguc'bu ni womba, ama ba ka'a na mla to na.
൨൫താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
26 Nivi wuhama, a to ndhi harhi ba si tsi, wa ay'e gaba nda tre ndhi, 'Lilon, be mir vayi; a hi ngye du yi ni tsi kpambi?
൨൬പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു.
27 Irimba wandi wa wuhi a kpa la ni kpanma'a, a tru yo kosan nda tre ndi “A nha banwu sa nitumbu ichu, wu ga tre nitawu?
൨൭എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?
28 Wu son wu U me to wandi wu wuu gu masra laren'a?
൨൮ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു.
29 Niwa Musa a tre yi'a, a vu tsu wru nda ka son tindi u tsir ni kasa Midian, niki a ka ngrjhi mri lon ha.
൨൯ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു.
30 Niwa ise tso-tsra-don-nzang ati ka hi, U malaika a tsro tuma niwu ni ngbranmiji ni kikle ngblu Sinai, ni lu ni miji.
൩൦“നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി.
31 Niwa Musa a to ilu'a, a ti sisir kpe wa a to ni shishima, nda lu si zren hi weiweire du ni mla ya, a kri wo ilan Baci ni tre ndi,
൩൧മോശെ ആ കാഴ്ച കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ:
32 Mmyi mi Irjhi wu ba timbi, Irjhi wu Ibrahim, mba Ishaku, mba wu Yakubu” Musa kri si tsenzankpa nda na la vu suron nda ya ngana.
൩൨‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രാഹാമിന്റെയും, യിസ്സഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം’ എന്ന കർത്താവിന്റെ ശബ്ദം കേട്ടു. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല.
33 Baci a lhawu ndi, jhu lagban wa ahe ni za me rhu domin bubu wa wu kri mba ahi tsatra bubu.
൩൩കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക.
34 Mi to iyawa basi nu ndhimu ni masra mi wo gran yimba, m'ba mi grjhiye ye chubachuwo. ye zizan, mi ton hi ni masra.
൩൪മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്നു പറഞ്ഞു.
35 Musa yi, wa bana kamba niwu, niwa bana tre ndi, “a nha yo tituchu mba wu ga'atre nitawu'a?” a hi wawuyi wa Irjhi a ton du hi ti chu mba wu chubachuwo. Irjhi a ton wu hi zuni wo malaika wa a tsro tuma ni Musa ni miji'a.
൩൫‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
36 Musa njiba rhuni masra, kima a hu gon ti kpi bi wa ndhi ba kaahon to tuma, baba bi tron yani masra mba kikle ma wu Reeds, mba ni tsutsu miji niwa ba ti se tsro-tra-don-nza (arbain).
൩൬അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു വര്ഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു അവരെ നയിച്ചുകൊണ്ടുവന്നു.
37 Ahi Musa kima wa a lhani ndhi bi Israila ndi, “Irjhi ni nzu anabi ri hon yiwu rhinimi vahimbi, anabi ton me”.
൩൭“ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നെ.
38 Ndhi yi yi a he niba ni tsutsu miji mba malaika wa atre niwu nitu kikle ngblu Sinai, wa ahe niba timbu, mba wa a kpa lantre wu sisren ye nota.
൩൮സീനായ് മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും ഇവൻ തന്നെ.
39 Ama ba timbu ba kamba ni hutrema, ba tru lhega wru ni kpamba, du ni misuron mba k'ma hi ni masra.
൩൯നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു,
40 Ni nton kima ba lha ni Hasuna, “La' mir rjhi ni tawu wa a ni njita zren hi. Musa yi, a njita wru rhini meme masra, kina toh ikpe wa a ka tiwu a na
൪൦അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
41 Niki ba la' vrenlando ni ri baki nda nji ba hadaya (ton?) ni gunki waba la'a, nda ngiri nitu ndu wu womba.
൪൧അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലികഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
42 Irjhi a kaba chuwo du ba boata ni tsitse ni shulu, tohwa bana nha ni mi vunvu wu ba anabawaba. “Bi gon nimu nma miji mba haday ni ise tso-tsra-don-nza wa bi na he ni tsutsu miji'a ko mri Isra'ila?
൪൨ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ സേവിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് വര്ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
43 Bi kpa ka'che' molech mba ntse wu vi irjhi Rephan, mba whi ki ba biti ni du yi kugungbarhu ni nzub hon. Nikima, mi vu yi vra zan gbran Babylon.
൪൩നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിൻ്റെ കൂടാരവും രേഫാൻദേവൻ്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബേലിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
44 Ba timbu bana he ni ka'che' wu kpewa ba to ni shishimba ni tsutsumiji, me wa Irjhi a noba niwa a tre ni Musa'a, andi du ti tsra ni wa a toa.
൪൪“നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃകപോലെ തന്നെ അതിനെ നിർമ്മിക്കേണം എന്നു അവനോട് കല്പിച്ചിരുന്നു.
45 Hu kima, ba timbu ni wo Joshua ana njiba to ninkomba, ba kpa ka'achea nda njiwu hu kpamba niwa ba vu meme a kpa. Irjhi a kpa meme ni wo gbungblu bi bubuki nda zu ba wru ni shishi ba timbu. kaachea a son ni meme'a ye ni nton Dawuda.
൪൫നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലം വരെ അങ്ങനെതന്നെയായിരുന്നു,
46 Wa Irjhi a kpanyme ni wu nda lhawu ni du wa bubu son ni ko Yakubu.
൪൬അവനു ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു.
47 Ana Suleimanu mba amme ko ni Irjhi.
൪൭എന്നാൽ ശലോമോൻ അവനു ഒരു ആലയം പണിതു.
48 Ama kitoh ndi kikle wushu na son ni ko wa wondhi mme na, toh wa anabawaba ba tre.
൪൮അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
49 “Shulu mbahi bubu son tu chu mu, u meme mba hi kpran roro saza mu. A bibi ko rime wa bi mme ni mu inj Baci, ka a ngye bubu u kusi mu?
൪൯‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?
50 Ana womu mba ti kpi biyi wawu na?
൫൦ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്നു കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ.
51 Biyi bi sen tu, biwa bana he kacia surona mba iton mba na, chachu bi kan bi ruhu tsatsra, bi ti to ba tumbi bana ti.
൫൧“ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു.
52 Ahi anabi rime wa ba timbu bana tibayana. Ba wuh anabawa wa ba wru guci ni ye ndi wa ba yo wu di 'Analatre na', u zizan biyiyi bibi le ni wu dini wu'u ngame.
൫൨പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവൻ്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു;
53 Biyi wa bi kpa doka wa malaika mba ba mla yowozi, ama bina kpa ti dun na.
൫൩അവരെപ്പോലെ നിങ്ങളും ഇപ്പോൾ വഞ്ചകരും കൊലപാതകരും ആയിത്തീർന്നിരിക്കുന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.”
54 Niwa bi niko bawo kpi biyi wa ka ri ba ni suron baka tan nyren ni Istifanus.
൫൪ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്റെനേരെ പല്ലുകടിച്ചു.
55 Don a shu ni Ruhu tsatsra, a nzu ya shulu nda toh dokaka Rji, nda to Yesu kri ni wo korhi wu Irjhi.
൫൫അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു:
56 Istifanus a tre ndi. “Toh, mi si to ni shishimu, shulu bwu, U vren Ndhi a kri ni worhi wu Irjhi
൫൬“ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞു.
57 Nitu ki, biwaba son ni tra son bi ninkoa ba ka tonmba, nda yo gro ni kikle lan, nda lu honwu nitu kpe riri.
൫൭ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെനേരെ പാഞ്ഞുചെന്നു,
58 Ba gbi'e wru ni mi gbu'a, nda ni ta ni tita. Bi wa ba toh zren kpeyi ba ju nklonba wu kora nda kazi ni za vrenze ri wa ndema a hi shawulu.
൫൮അവനെ വലിച്ചിഴച്ചും കൊണ്ടു നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗല് എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വച്ചു.
59 Niwa basia ta Istifanus ni tita, a sia yo baci nda ni tre ndi “Baci Yesu, kpa viri mu.
൫൯അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു.
60 A kuqungbarhu nda yo ni kikle lan Baci, na vule nitu latre wa ba ti yi na” Niwa a tre kle, a ku rhoku kruna
൬൦അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.