< Ndu Manzaniba 4 >
1 Niwa ba Bitrus mba Yohana ba kia tre ni ndhi ba, ba prist ni kaptin bi yatsro ni haikalia ni ba saducis ba wru sru niha.
൧പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിൻ്റെയും യോഹന്നാന്‍റെയും നേരെ വന്നു,
2 Sisiri ni nfu a vu ba nitu tsro wa ba Bitrus mba Yohana baa kia dibu ni bla nitu Yesu ni lundema rhi ni que.
൨യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്‍റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു.
3 Ba vu ba nda njiba ka tro zi nrable ka tu yalu a tiye.
൩അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി.
4 Ndhi gbugbuwu nimi biwa bawo tu tre, ba kpanyme, ndhi lilon wa ba kpatre chachu ki bana mla dubu ton.
൪എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി.
5 Ni ble ma, bi ninkon wu gbu baba datibe ni kikle bi nha ba yo kpambe nde ye kuson ni Urishilima.
൫പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 Annas nkon prist wawu a he niki, mba Caiaphas u Yohana ni Alexandar niba mla nikon prist'a.
൬മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 Ba yo Bitrus mba Yohana ye zini tsutsumba nda mye ba ndi, “Ni gbengble koka ni nde nhamba bi ti kpeyi?”
൭അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്നു ചോദിച്ചു.
8 Peter a lu kri, shuni Ruhu tsatsra nda tre ni ndi ba. “Biyi bininko ya gbu baba datibe,
൮പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 idan ki si bla tre ndi ni han tre ni tu kpe ndi ndi wa w ti ni ndhi wu lilo, mba kawa igua tinche ri nda kpa si kpama?
൯ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ?
10 Be ka mla to, wawu bi, ni ndi Israila wawu idu yi wa kri ni shishinbe risi kpa a nitu nde Yesu Kristi ba Nazarat, wandi bi gran wu har wowu ama Irjhi a nzu lunde baya wa a qu.
൧൦നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 Yesu Kristi wa wuyi a bi tita wa bi kambi ni wu wa k'ma ti tita wu zontu mme'a.
൧൧വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്‍റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നെ.
12 Kpachuwo na la he ni nde ndiori nga nitu nde ri na la he ni gbugdu ko ni shulu wa ba no ndhi ri wandi a ni kpa ndi chuwo'a na.
൧൨മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”
13 Niwa ba to tre u gbengblem suron Bitrus mba Yohana, mba nda mla to ndi bana bla tsro yi gbagban mu na kpe a nuba mamki, nitu ndi Bitrus mba Yohana ba mirko Yesu.
൧൩അവർ പത്രൊസിൻ്റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;
14 Nitu ba to igu wa a kpa si kpama a kri ni mimba, bana la he ni kpewa ba tre ba tre ngana.
൧൪സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു.
15 Ba zu manzaniba du ba rhu dinko bawu ni meetiy nda k'ma ki tre ni kpamba.
൧൫അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു:
16 Ba tre ndi “Khi ti ndi biyi ne he?” ni kikle kpe yi wa ba ti, a kri ndendeme ni ko nha wa ani son ni Urishilima du to, kina kpatron na.
൧൬“ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല.
17 Ama don du tre a na hi gbagbanmu du ndhi wo na, ki feba ton ni du bana la tre nda tsro ndhi ni ndeyi ngana.”
൧൭എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്നു പറഞ്ഞു.
18 Mle ba yo ba ri nda mam ba ndu ba na tre ko tsro ndi memlemu ni nde Yesu na.
൧൮പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്‍റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്നു കല്പിച്ചു.
19 U ba Bitrus mba Yohana ba sa bawu ndi, “ka ani bi ni shishi Irjhi du ta hu tre mbi ko ka ko hu wu ma.
൧൯അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു നിങ്ങൾ വിധിപ്പിൻ.
20 biyi kimbi, ga trea. “Kita kina donme ni bla kpe wa ki to ni shishi mbu, ni wo ni ton mbu na.”
൨൦ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു ഉത്തരം പറഞ്ഞു.
21 Niwwa ba mam ba Bitrus mba Yohana, ba chuba chuwo du ba hi kpamba. Ba wa kpewa ba vu ba lo han ma, domin ndhi ba wawu ba sita gbre Rji san nitu kpe, wa a ti'a.
൨൧എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
22 Igu wa a kpa si kpama ana zan ise arbain ni ngrhi.
൨൨ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
23 Niwa ba chuba chuwoa, Bitrus mba Yohana ba hi ndhi mba, nda ka bla kpe wa bi Ninkon prist baba datibe wawu ba lha ba wua.
൨൩വിട്ടയച്ച ശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു.
24 Ba wo naki da nzu lan mba nitu kpe riri ni Irjhi nda tre ndi, Baci, wu ti gbungblu shulu mba meme, mba teju ni kpi wa ba he ni mimba.
൨൪അത് കേട്ടിട്ടു അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25 Wu tre ni Ruhu Tsatsra ni nyu vreko ndu me, timbu Dauda, 'A hi ngye du gbungblu bi ko ra ba gbra nfu u ndhi ba ba rhimre kpi wa bana he nituna?'
൨൫നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: ‘ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
26 Wu tre ndi, “Bi chu wu gbungblu meme ba bitu mba ni buburiri, bi ninkon gbu agame ba zon tu mba nitu Baci, mba nitu kiristi ma
൨൬ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്‍റെ അഭിഷിക്തന് വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’
27 Toki Hiridus mba Bilatus ba zontu baba ndhi bi kora ni ndhi bi Israila ni mi gbuyi, nitu tsatsra wunduma Yesu, wa wu sawo wu ni tuma.
൨൭അങ്ങ് അഭിഷേകം ചെയ്ത യേശു എന്ന അവിടുത്തെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
28 Ba zontu ni buburiri ni duba ti kpi wa a wume mba wa wu mla yo zi ndi du ka ye he toki ni shishi.
൨൮സംഭവിക്കേണം എന്നു നിന്‍റെ കയ്യും നിന്‍റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം.
29 Zizan, Baci, ya ni meme shirjhi mba ndi zo mirko ndume duba lha lantre me ni gbengble suron.
൨൯ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30 Nina wo me du no si kpanda tsro kpi wa bana zi he na ni nde tsatsra wundu me Yesu.
൩൦സൗഖ്യമാക്കുവാൻ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്‍റെ ദാസന്മാർക്ക് കൃപ നല്കേണമേ.”
31 Niwa ba kle bre'a bubu wa ba ki wawumbawu a lu grjhu u. Ruhu Tsatsra a ri ni kowani rimba, mle ba lu si tre lan tre Irjhi ni gbengblen suron.
൩൧ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
32 Ikpa'a ndhi biwa ba kpanyme nda yo suron mba ni dri mba riri. ndio na tre ndi ikpe wa wu he niwu a hi wu ma ni nklemana, ba nji ko ngye ye bubu riri nda tindu niwu toki.
൩൨വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
33 Ni kikle gbengblen manzaniba ba ki d'bu nda bla ikpiwa ba to nitu tas'me Baci Yesu, ni kikle k'ma sran wu son nitu mba wawu.
൩൩സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34 Ba ndhi ri nimimba wa a wakpe wandi a ni son'a hama, nitu biwa bana he ni ba Ithu ko ni ba ko ba vuba le nda nji nkle ye sru ni bubu riri,
൩൪കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന്
35 ni za manzaniba ndi duba ga ni ko nha tsra ni kpe wa ani son'a.
൩൫അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്‍റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
36 Yusufu wa manzaniba bata you ndi Barnabas wandi bati k'ma sran ani vren wu igrhi Levi, ndhi wu Cyprus.
൩൬പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസേഫ്
37 a ban ngbran meme le nda nji nkle ye sa ni za manzaniba.
൩൭എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു.