< Ndu Manzaniba 16 >
1 Bulus ngame aye ni Derbe mba ni Lystra, niki vrenko wu huuri wa ndema hi Timotia he, vren wa Yahudawa ri, wa a kpanyime niwu, ama tima ana ndji Greek.
അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു.
2 Mri vayi wa bana he ni Lystra mba Iconium bata tre ndindi ni tuma.
ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു.
3 Bulus ata son du zren huu ni tuki, a bau njinda gen-mbru niwu, ni du Yahudawa wa ba he ni bubu baki du ba toh, nitu bana toh ndi tima ana Greek.
അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി.
4 Niwa ba hu nkon si hi zu nimi gba ba, basia zren nihu nkon tsatsra wa manzani ba mba bi ninkon biwa ba he ni Urushelima ba m'ha yo duba hu.
അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു.
5 Niki ekklisiya ba ba kpa ti ngbengblen ni kri gbangban nitu hu nkon'a nda du kri mbru mba a si hon chachu.
അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു.
6 Bulus mba bi zren niwu ba zren zu ni ngbran Phrygia mba Galatia, nitu Ruhu Tsatsra ana ti gbuchu ndi du ba na d'bu lan tre'a ni ngbran Asia na.
പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു.
7 Niwa ba zren ye ti weiweire ni Mysia, ba yo sron zuni Bithynia, ama Ruhu Yesu a zuba.
മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല.
8 Niki ba vu Mysia y'ba nda grjiye ni gbu Troas.
അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
9 Bulus a toh ni mira ni chu; ndji ri wu Macedonia a kri ki nda si bre'u nda ni tre ndi, “Ye nita ni Macedonia ni ye zota.”
രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി.
10 Niwa wa Bulus a hrara toki, ki krilu si wa nkon wuhi ni Macedonia, nitu ki ban ndi Irji mba yo ta du ta ki hi bla tre ndindi ni bawu.
ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.
11 Ki kuu zren hu ni nkon ma rhini Troas, ki hu trime nkon wa ani njita zu ni Samothrace, nda duta ka rhini Neapolis ni mbewa aka wu vi kima.
ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി.
12 Rhiniki, ki hi ni Philippi, wandi ana kikle gbu wu Macedonia, gbu wa a zan bi ni ndu wu ngbran kima mba wa aheni wo bi tuchu wu Romawa; ki ki niki wu vi wa a fon bran.
അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.
13 Ni vi Sabbath (Chachu Sati), ki zren rhu ni kikle nkontra gbu'a wa a he ni kosan ba'a, bubu wa ki ban ndi ani bi wu bre. Ki kukhi ni tre ni mmba wa ba ye zontu ki'a.
ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
14 Iwari wu nde Lydia, wa a ta le ni ikpi nklon sru, rhi ni gbu Thyatira, wa ata hu nkon Irji, a yo ton si wota. Bachi a bwu sron ma ni du mla wo kpe wa Bulus asia tre'a.
കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു.
15 Niwawu mba bi koma, ba kpa batisma, nda bre ta ndi, “Bita kpanyme ni me ndi mi kri gbangban ni hu nkon Bachi, bi ka ye ni komu.” Nikima a weireta du ta kpanyme.
അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു.
16 Niwa ki sia hi bubu bre, vrenwa ri wa ana gran, nda he ni brji wu toh kpe nda nran, a ye zontu nita. A ta nji nklen gbugbuwu ye ni ti ko ma nitu ndu nran wa ata ti'a.
ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു.
17 Iwa yi a zren si huba Bulus nda d'bu si hla ndi, “Biyi bi mri koh wu Irji wa a zan nzu hon. Ba ki bla nkon wu kpachuwo ni yiwu.”
ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു.
18 Asi ti toyi wu vi gbugbuwu. Ama Bulus, nitu vrenwa a yo nfu branbran, a k'ma nda hla ni brji'a ndi, “Mi mmha'u ni nde Yesu Kristi, rju ni kpa ma.” Mle a rju ni nton kima.
അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.
19 Niwa bi ti koma ba toh ndi nkon kubu mba a kle, ba vu Bulus mba Sila nda gbi ba hi ni tsutsu bubu wa ba le ni kpi, niwa bi ninkon gbu ba ki'a.
തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.
20 Niwa ba nji ba ye nu bi blatre (Alkali), ba tre ndi ndji biyi ba nji iya rini kikle gbumbu. Ba Yahudawa.
അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്;
21 Ba bla tre njo wa ana he nitu nkon wa Romawa ba kpanyme duta hu na.
റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു.
22 Niki kpaandji ba lu hon wawu mba, nitu Bulus mba Sila; Alkali ba ba y'ba ba nklon mba ju nda mmha duba hloba ni kunkron j'bo.
പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി.
23 Niwa ba hloba ni wo gbugbu nitu mba, ba tru ba sru ni ko wu tru nda mmha ndji wu tro'a du mla yo shishi nda na du ba gbuj'bu na.
അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
24 Hu gon kpa mmha yi, ndji wu tro'a, a tru ba sru ni tra wu komi nda vu ba za mba lo nha ni kunkron gbangban.
ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു.
25 Mla tsutsu chu, Bulus mba Sila ba sia bre Irji nda ni yo se wu nzu Irji hon, i mbru biwa ba tro ba ngame'a ba sia sren ton niba.
അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
26 Niki, kikle grju meme a lu ti, nda du nchimeme wu ko tro a grju, mlee nkon ba wawu ba bwu yo hwo, mba ba sraka wa ba lo ba niwu'a ba si hle.
പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.
27 Igu wu troba'a a lu sh'me ni nna nda toh nkontra kotro ba ba bwu kri ni hwo, a gbron guglo Inji wu nduma ndani wuutuma, nitu a ban ndi biwa ba troba ba rju nawo ye.
ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു.
28 Bulus a yo gro ni kikle lan nda tre ndi, “Na ti kpame kpe na, nitu wawu mbu ki he ni wayi.”
അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു.
29 Igu wu troba a yo duba nji ilu kpan njiwu, nda tsutsu ri ni tsenza kpa mba sissri nda ka kukru ni shishi Bulus mba Sila.
അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു.
30 Nda nji ba rju nda tre ndi, “Mi nuyi ninkon, mi ti ngye ni dumi kpa tumu chuwo?”
അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
31 Ba tre ndi, “kpanyme ni Bachi Yesu, niki wu kpa kpachuwo, ni wu baba biwa ba he ni ko me.”
അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു.
32 Ba hla lan tre wu Bachi niwu, baba ni ko nha ni mi koma.
പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു.
33 Niki, igu wu tro'a a vu ba ni nton kima wu chu'a, nda ka ngla mkpan mba, niki wawu mba bi koma wawu ba ti batisma ni bawu.
രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു.
34 Niwa a nji ba Bulus mba Sila hon hi ni koma nda ka nuba biri, a ta kpe kpukpome, ni ndji biwa ba he ni koma'a, nitu a kpanyme ni Irji.
ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു.
35 Zizan, niwa mble a nhran, alkali ba ba ton du hi ni bi gben'a, ndi “Du ndji bi mba hi kpamba.”
നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു.
36 Igu wu tro a vu lan tre ba bla ni Bulus mba Sila andi, “Alkali baba ton lan tre ye ni me ndi du mi du yi hi. Zizan nikima, ye rju hi yi ni si sron.”
അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.”
37 Ama Bulus a hla bawu ndi, “Ba vuta hlo tsi ni shishi ndji, hamma ni tsra ta toh, niwa me ki mri son meme Roma, nda tru ta sru ni kotro, zizan ba son juta rju ni rhiri? A'a! Du ba ye kimba nda ye njita rju.”
“റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്.
38 Bi gben ba baka vu tre biyi bla ni ba alkali ba, niwa ba wo ndi Bulus mba Sila ba mri gbungblu Roma, ikpe'a anuba sissri.
സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു.
39 Alkali ba ba ye bre ba nda nji ba rju, nda bre du ba rju ni gbu'a hi kpamba.
അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു.
40 Niki, Bulus mba Sila ba rju ni ko tro'a nda ye ni ko Lydia. Niwa ba Bulus mba Sila ba to mri vayi ba, ba nhronba duba ki gbangban, nda mle, rju hi kpamba rji ni gbu'a.
കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി.