< Luke 7 >

1 Wauhā hāevathanadede vahee hanasenehede daujajaathehade henanedanede, haejedā Capernaum.
ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീൎന്ന ശേഷം അവൻ കഫൎന്നഹൂമിൽ ചെന്നു.
2 Nau jasaa vanenenaja hewauwaune haevechautha haeaugauwune, nau haeyānajane.
അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
3 Nau hāenedauwauthaude Hejavaneauthusaun, haeautheava vachaugananenau Jews, haeadetha hadjaunith nau hadnenayauhaunith hewauwaune.
അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
4 Nau hāedauchauthee Hejavaneauthusaun, haeautheauwaunauthasanauau haugaunaunee, hanau hethāde naa henane naa haudneenesedaude, hathauhaugaunee:
അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പൎയ്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
5 Hanau vechaudauau nadedanenau, nau nenesedaunānauau vevethahenauauwuu.
അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീൎപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
6 Heee Hejavaneauthusau hanaāejasesenethaunāde. Nau hāeauchauau hauauwu, vanenenaja haejajedauaunanenau henedaehauhau, Vahadāhene, jevawauchuthajau Nananene: haugau wauchāhenau hadjedāne naudauauwuu, hathauhuk:
യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കൎത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.
7 Nanaa nāejewauchanavadede dauudasathane: hau vavade nehedau hanadede, nau naudautheau hadeenanedanede.
അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
8 Hanau nananenau nanethenanenenau naunaudāhenau, nanethenu vanenanenauau, nau naāāedauwunauau hanesāde yehau nau naāejathāaude; nau jasaa, Nahāje, hathauau nau jaunaude; nau naudautheau, Nesede, hathauau, nau nanesedaude.
ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
9 Hejavaneauthusau hāenedauwaudauau nuu hayauhuhau, haegaugauanava, nau haenauthegauthaagu, nau hanaāāedauwunaude henanedanau hethāethauguhādaunau, Hadāedauwunathava, Haunauau nāhauwuveehau vasee hethauwuthajuhu (naa hathāde henane), hegau, hehauwuu haduu Israel.
യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
10 Nau henee hathāautheavathee, hāejaenuusathee hauauwuu, haeveehanauau wauwaune haeenanedanene henee neasauwauvāhenith.
ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു.
11 Nau hethauwuu jasaa hesee, hanaāehaude hedan Nain haseenauyāgu; nau haewauthanenau hethauguhādaunau henethaunādaunau, nau hauwauhuu henanedanede.
പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
12 Wauhā hāayānauusade hejavaaa dajanaunaa hedan, naune, naa najaa henane naunudanade, jasāsau henaune, nau haeenevesānene: nau haewauthane henanedanede hehethee hedan haenethaunaa.
അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
13 Nau hāenauhauwaude Vahadāde haeauwunauna, Najenaudāve, hathauhuk.
അവളെ കണ്ടിട്ടു കൎത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
14 Nau haeedasa nau haevasane nauaunechauthau: nau hethāenauaunechauhādaunau haedādauyaugunenau. Haunaua, hāedauwunathane, Thauwauthe, hathauhuk.
ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു.
15 Nau henee nenajaa haethauwaudaugu, nau haenaāejasesanadede, nau hanaāevenaude henaunene.
മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
16 Nau nāthajaude haeedasā vahee: nau haevaveenethedaunanauau Hejavaneauthu, Havathee haeyāhe hanejauaude hadedanene; nau, Hejavaneauthau haenauujādauna henesaunau, hahagaunee.
എല്ലാവൎക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദൎശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
17 Nau nuu dauauthedaunenede haenanadesanaune vahee Judea, nau nanadee gauānee vedauauwuu.
അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
18 Nau hethauguhādaunau Jaun haeauthedaunaa vahee nuu hayauhuhau.
ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.
19 Nau Jaun haeadetha hanesenethe hethauguhādaunau haeyethautheava Hejavaneauthusaun, Gauhanane henee waudaudjaude? nau wauāthe gauhadnaudenauhauwau jasaa?
എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കൎത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
20 Hāedauchauthee henanenauau, Jaun Dusaayāhe janādautheavānauau Nananene, hathauhaugaunee, hanaāenaudedaunauthee, Gauhanane henee waudaudjaude? nau wauāthe gauhadnaudenauhauwau jasaa.
ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21 Nau vavade hāauchauau haeenayauha haewauthanenau vavavāauhuhau nau havathee haugauwude, nau wauchāhenith haujaun; nau haewauthanenau nanenauguhuhau haevena nauhauthau.
ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാൎക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:
22 Hejavaneathusaun hanaāāedauwunāthee, Najajathāauau, nau hadāedauwunauva Jaun hathāhaugaunee, hayewhu hanathauhauthāna nau hathadauvana; hasejaenauhauthāde nanenauguhu, jeneejavesāhe daujavesade, naunaujaunee hedaugauwudaunenau dauuyaudahethee, hayājadāhe daunedauvade, gaujauaudahehe daujaethauwauthede, hadavenuhu hethadenee waunauyaunee dauauthedaunade.
കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
23 Nau hauwunaunade daun najewauchuthajaudaunāde.
എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
24 Nau hāejathāaunethe Jaun hedautheaunau, hanaāejasesanadedauau henanedanede hasenaedenethe Jauneau, Hayew nananena haewaunenauhauthaunenau nauaunee? gaugauguyāse daunauauvasee?
യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
25 Hau hayew nananena hāewaunenauhauthaunenau? Gauhenane hedāchaunau hejajehaunenau hedāchaunau? Naune, nethāeneenuhuthee, nau neneenaedethee thanāsee nenauchuwunethe hedauauwunenenau.
അല്ല, എന്തു കാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.
26 Hau hayew hāewaunenauhauthaunenau? Gauhaeyāhe? Haa, hadāedauwunathava nananena, nau javaāsee haeyāhehau.
അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
27 Naa nananene, wauthaunesee, Naune, hadjejenanauau Naudautheau hathaaguna, hadnesedaunāna hauvaunenau sayānee Nananena.
“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
28 Hanau nāedauwunathana, hadedanenau nethāenesaunevāna hesānauau hehauwujavaāse haeyāhe hathāde Jaun Dusaayāhe: hau hena haugajehede hanedauhuk henajanedaunene Hejavaneauthu javaāhehuk.
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.--
29 Nau vahee henanedanede hathāenedaunāde, nau hauāyāhehauau, hanaāechuwauthethajaudaunauthee Hejavaneauthu, haenethedusaanā dusaayāhew Jauneau.
എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
30 Hau Nesethajauhuhauau nau nanavaavehehau yesee nehayau haeausagudenauau hevathehādaunene Hejavaneauthu, haejenethedusaanā (Jauneau).
എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ---
31 Nau Vahadāde hahagu, Hayew naudneedajenehethau henanedanede nuu henaedede? nau haethahenauthe?
ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?
32 Waude dāeyaunauauau hathahethee theaugunauthe haudaunanauauwuu, nau danadethadethee, nau nanāhethee, Nevadauhana, hau nananena nejevadana; naudauwuthajaudauwunana nananena, hau nejevewauhuna.
ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.
33 Hanau denauusade Jaun Dusaayāhe dejevethee jauaujaunau nau deejevanaa vasevenenaje; nau nananena nanethenaude haujaun, nethauna.
യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.
34 Heau henane daunauusade dauvethede nau dauvanaa; Nauhauvaa naa henane naudaudāhe, nau vasevenenajevanehe, henedaehauhau hauāyāhehau nau wauwauchudauhuhau, nethauna.
മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
35 Hau haeyaude chaunuwuthajaudaunaude vahee hedāeyaunewau.
ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36 Nau hanesāde Nesethajuhu haeadetha haudjewaunenethevethehevāde, nau haeyehau haejedā Nesethajauhu hedauauwunene, nau haejanaugu hadvethede.
പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.
37 Nau, naune, hesā hedan, haeauhaugane, hāaenaunaude Hejavaneauthusaun daujanaugunith hadvethehenith Nesethajauhu hedauauwunene, haejāchaude jaāvasaa chauayau,
ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,
38 Nau haetheaugu hegauwune heauthene haevewau, nau hanaāejasesahesadede heauthene heee hedejee nau haeheahenauwu heee henethaanene, nau haenedane heauthene, nau haechauane heee chauayau.
പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.
39 Wauhā Nesethajuhu hāadethaude hāenauhauwaude, haejaevenanadethade, Naa Henane, haeyāheyaugu, hanaenaunaude daunhadāhenith nau daunhathāhenith nuu hesāne hevasanādaune: hanau wauwauchuduhu, hahagu.
അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
40 Nau Hejavaneauthusau hanaāāedauwunaude, Simon, haudnāedauwunathane nananene. Nau hanaāenehethaude, Hechauhauthethāhe, nanehe.
ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
41 Hena jasaa sayānedanauwuyau haenesenenau hesayānedanauwunādaunau: hanesāhenith yauthaunevadadausauau vāejethā, nau jasaa yauthauyauau.
കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
42 Nau hāeyauhuunee haunaudauhudaunene, haenanethauaunegudanauwuna nesauuu Jeāedauwune, hanaane hevechauthādaune javaānee?
വീട്ടുവാൻ അവൎക്കു വക ഇല്ലായ്കയാൽ അവൻ ഇരുവൎക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
43 Simon hanaāejaāedauwunaude, Nauchāe nananenith heneehejavaāgudanauwunaune. Nau hanaāāedauwunaude, Nananene neaenauwu.
അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
44 Nau hanaāeyethaagude hesāne, nau hanaāāedauwunaude Simoneau, Gauhaunauhauwau nananene naa hesā? Nananenau nejedānau haudauauwuu, nananene hāehauwuvene naje heee nauaudau: hau neheahesadede nauaudau heee hedejee, nau neheahenauau henethaa.
സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
45 Nananene hāehauwunedane hau naa hesā hāenauusanaunauau hehauwuthauujenenedane nauaudau.
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
46 Naudauguhua nauguu javeda nananene hajechauusānene hau naa hesā nechauanauau nauaudau heee chauayau.
നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.
47 Naa hāedauwunathane nananene hewauchudaudenau waunauthanee gaunudanauwunade; hanau dauvechauthāde javaānee hau daun vanehaa gaunudanauwunade vavade hasevechauthāde vanehaa.
ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
48 Nau hanaāāedauwunaude hesāne, nananene hauwauchudaudenau jaegudanauwunane.
പിന്നെ അവൻ അവളോടു: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
49 Nau hethāenedauguvādaunau dauvethehethee hanaāejasesanadethee hegaugauuthajaudenenauau hanaa naa negudanauau wauchudaudenau jea?
അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
50 Nau hanaāāedauwunaude hesāne, Nananene hadethauwaudaude henayauhāne nananene; najesa hadnauwauthenesane.
അവനോ സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

< Luke 7 >