< லூக​: 18 >

1 அபரஞ்ச லோகைரக்லாந்தை ர்நிரந்தரம்’ ப்ரார்த²யிதவ்யம் இத்யாஸ²யேந யீஸு²நா த்³ரு’ஷ்டாந்த ஏக​: கதி²த​: |
ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു.
2 குத்ரசிந்நக³ரே கஸ்²சித் ப்ராட்³விவாக ஆஸீத் ஸ ஈஸ்²வராந்நாபி³பே⁴த் மாநுஷாம்’ஸ்²ச நாமந்யத|
“ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു.
3 அத² தத்புரவாஸிநீ காசித்³வித⁴வா தத்ஸமீபமேத்ய விவாதி³நா ஸஹ மம விவாத³ம்’ பரிஷ்குர்வ்விதி நிவேத³யாமாஸ|
ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു.
4 தத​: ஸ ப்ராட்³விவாக​: கியத்³தி³நாநி ந தத³ங்கீ³க்ரு’தவாந் பஸ்²சாச்சித்தே சிந்தயாமாஸ, யத்³யபீஸ்²வராந்ந பி³பே⁴மி மநுஷ்யாநபி ந மந்யே
“കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും
5 ததா²ப்யேஷா வித⁴வா மாம்’ க்லிஸ்²நாதி தஸ்மாத³ஸ்யா விவாத³ம்’ பரிஷ்கரிஷ்யாமி நோசேத் ஸா ஸதா³க³த்ய மாம்’ வ்யக்³ரம்’ கரிஷ்யதி|
ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.”
6 பஸ்²சாத் ப்ரபு⁴ரவத³த்³ அஸாவந்யாயப்ராட்³விவாகோ யதா³ஹ தத்ர மநோ நித⁴த்⁴வம்’|
കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക.
7 ஈஸ்²வரஸ்ய யே (அ)பி⁴ருசிதலோகா தி³வாநிஸ²ம்’ ப்ரார்த²யந்தே ஸ ப³ஹுதி³நாநி விலம்ப்³யாபி தேஷாம்’ விவாதா³ந் கிம்’ ந பரிஷ்கரிஷ்யதி?
അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ?
8 யுஷ்மாநஹம்’ வதா³மி த்வரயா பரிஷ்கரிஷ்யதி, கிந்து யதா³ மநுஷ்யபுத்ர ஆக³மிஷ்யதி ததா³ ப்ரு’தி²வ்யாம்’ கிமீத்³ரு’ஸ²ம்’ விஸ்²வாஸம்’ ப்ராப்ஸ்யதி?
ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’” എന്നു പറഞ്ഞു.
9 யே ஸ்வாந் தா⁴ர்ம்மிகாந் ஜ்ஞாத்வா பராந் துச்சீ²குர்வ்வந்தி ஏதாத்³ரு’க்³ப்⁴ய​: , கியத்³ப்⁴ய இமம்’ த்³ரு’ஷ்டாந்தம்’ கத²யாமாஸ|
തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു:
10 ஏக​: பி²ரூஸ்²யபர​: கரஸஞ்சாயீ த்³வாவிமௌ ப்ரார்த²யிதும்’ மந்தி³ரம்’ க³தௌ|
“രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ.
11 ததோ(அ)ஸௌ பி²ரூஸ்²யேகபார்ஸ்²வே திஷ்ட²ந் ஹே ஈஸ்²வர அஹமந்யலோகவத் லோட²யிதாந்யாயீ பாரதா³ரிகஸ்²ச ந ப⁴வாமி அஸ்ய கரஸஞ்சாயிநஸ்துல்யஸ்²ச ந, தஸ்மாத்த்வாம்’ த⁴ந்யம்’ வதா³மி|
പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു.
12 ஸப்தஸு தி³நேஷு தி³நத்³வயமுபவஸாமி ஸர்வ்வஸம்பத்தே ர்த³ஸ²மாம்’ஸ²ம்’ த³தா³மி ச, ஏதத்கதா²ம்’ கத²யந் ப்ரார்த²யாமாஸ|
ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 கிந்து ஸ கரஸஞ்சாயி தூ³ரே திஷ்ட²ந் ஸ்வர்க³ம்’ த்³ரஷ்டும்’ நேச்ச²ந் வக்ஷஸி கராகா⁴தம்’ குர்வ்வந் ஹே ஈஸ்²வர பாபிஷ்ட²ம்’ மாம்’ த³யஸ்வ, இத்த²ம்’ ப்ரார்த²யாமாஸ|
“എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 யுஷ்மாநஹம்’ வதா³மி, தயோர்த்³வயோ ர்மத்⁴யே கேவல​: கரஸஞ்சாயீ புண்யவத்த்வேந க³ணிதோ நிஜக்³ரு’ஹம்’ ஜகா³ம, யதோ ய​: கஸ்²சித் ஸ்வமுந்நமயதி ஸ நாமயிஷ்யதே கிந்து ய​: கஸ்²சித் ஸ்வம்’ நமயதி ஸ உந்நமயிஷ்யதே|
“ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
15 அத² ஸி²ஸூ²நாம்’ கா³த்ரஸ்பர்ஸா²ர்த²ம்’ லோகாஸ்தாந் தஸ்ய ஸமீபமாநிந்யு​: ஸி²ஷ்யாஸ்தத்³ த்³ரு’ஷ்ட்வாநேத்ரு’ந் தர்ஜயாமாஸு​: ,
യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു.
16 கிந்து யீஸு²ஸ்தாநாஹூய ஜகா³த³, மந்நிகடம் ஆக³ந்தும்’ ஸி²ஸூ²ந் அநுஜாநீத்⁴வம்’ தாம்’ஸ்²ச மா வாரயத; யத ஈஸ்²வரராஜ்யாதி⁴காரிண ஏஷாம்’ ஸத்³ரு’ஸா²​: |
എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
17 அஹம்’ யுஷ்மாந் யதா²ர்த²ம்’ வதா³மி, யோ ஜந​: ஸி²ஸோ²​: ஸத்³ரு’ஸோ² பூ⁴த்வா ஈஸ்²வரராஜ்யம்’ ந க்³ரு’ஹ்லாதி ஸ கேநாபி ப்ரகாரேண தத் ப்ரவேஷ்டும்’ ந ஸ²க்நோதி|
ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
18 அபரம் ஏகோதி⁴பதிஸ்தம்’ பப்ரச்ச², ஹே பரமகு³ரோ, அநந்தாயுஷ​: ப்ராப்தயே மயா கிம்’ கர்த்தவ்யம்’? (aiōnios g166)
ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. (aiōnios g166)
19 யீஸு²ருவாச, மாம்’ குத​: பரமம்’ வத³ஸி? ஈஸ்²வரம்’ விநா கோபி பரமோ ந ப⁴வதி|
അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.
20 பரதா³ராந் மா க³ச்ச², நரம்’ மா ஜஹி, மா சோரய, மித்²யாஸாக்ஷ்யம்’ மா தே³ஹி, மாதரம்’ பிதரஞ்ச ஸம்’மந்யஸ்வ, ஏதா யா ஆஜ்ஞா​: ஸந்தி தாஸ்த்வம்’ ஜாநாஸி|
‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.
21 ததா³ ஸ உவாச, பா³ல்யகாலாத் ஸர்வ்வா ஏதா ஆசராமி|
“ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു.
22 இதி கதா²ம்’ ஸ்²ருத்வா யீஸு²ஸ்தமவத³த், ததா²பி தவைகம்’ கர்ம்ம ந்யூநமாஸ்தே, நிஜம்’ ஸர்வ்வஸ்வம்’ விக்ரீய த³ரித்³ரேப்⁴யோ விதர, தஸ்மாத் ஸ்வர்கே³ த⁴நம்’ ப்ராப்ஸ்யஸி; தத ஆக³த்ய மமாநுகா³மீ ப⁴வ|
ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
23 கிந்த்வேதாம்’ கதா²ம்’ ஸ்²ருத்வா ஸோதி⁴பதி​: ஸு²ஸோ²ச, யதஸ்தஸ்ய ப³ஹுத⁴நமாஸீத்|
അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു.
24 ததா³ யீஸு²ஸ்தமதிஸோ²காந்விதம்’ த்³ரு’ஷ்ட்வா ஜகா³த³, த⁴நவதாம் ஈஸ்²வரராஜ்யப்ரவேஸ²​: கீத்³ரு’க்³ து³ஷ்கர​: |
യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!
25 ஈஸ்²வரராஜ்யே த⁴நிந​: ப்ரவேஸா²த் ஸூசேஸ்²சி²த்³ரேண மஹாங்க³ஸ்ய க³மநாக³மநே ஸுகரே|
വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.
26 ஸ்²ரோதார​: பப்ரச்சு²ஸ்தர்ஹி கேந பரித்ராணம்’ ப்ராப்ஸ்யதே?
ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
27 ஸ உக்தவாந், யந் மாநுஷேணாஸ²க்யம்’ தத்³ ஈஸ்²வரேண ஸ²க்யம்’|
അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.
28 ததா³ பிதர உவாச, பஸ்²ய வயம்’ ஸர்வ்வஸ்வம்’ பரித்யஜ்ய தவ பஸ்²சாத்³கா³மிநோ(அ)ப⁴வாம|
അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
29 தத​: ஸ உவாச, யுஷ்மாநஹம்’ யதா²ர்த²ம்’ வதா³மி, ஈஸ்²வரராஜ்யார்த²ம்’ க்³ரு’ஹம்’ பிதரௌ ப்⁴ராத்ரு’க³ணம்’ ஜாயாம்’ ஸந்தாநாம்’ஸ்²ச த்யக்தவா
അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും
30 இஹ காலே ததோ(அ)தி⁴கம்’ பரகாலே (அ)நந்தாயுஸ்²ச ந ப்ராப்ஸ்யதி லோக ஈத்³ரு’ஸ²​: கோபி நாஸ்தி| (aiōn g165, aiōnios g166)
ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (aiōn g165, aiōnios g166)
31 அநந்தரம்’ ஸ த்³வாத³ஸ²ஸி²ஷ்யாநாஹூய ப³பா⁴ஷே, பஸ்²யத வயம்’ யிரூஸா²லம்நக³ரம்’ யாம​: , தஸ்மாத் மநுஷ்யபுத்ரே ப⁴விஷ்யத்³வாதி³பி⁴ருக்தம்’ யத³ஸ்தி தத³நுரூபம்’ தம்’ ப்ரதி க⁴டிஷ்யதே;
ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും.
32 வஸ்துதஸ்து ஸோ(அ)ந்யதே³ஸீ²யாநாம்’ ஹஸ்தேஷு ஸமர்பயிஷ்யதே, தே தமுபஹஸிஷ்யந்தி, அந்யாயமாசரிஷ்யந்தி தத்³வபுஷி நிஷ்டீ²வம்’ நிக்ஷேப்ஸ்யந்தி, கஸா²பி⁴​: ப்ரஹ்ரு’த்ய தம்’ ஹநிஷ்யந்தி ச,
മനുഷ്യപുത്രൻ റോമാക്കാർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും
33 கிந்து த்ரு’தீயதி³நே ஸ ஸ்²மஸா²நாத்³ உத்தா²ஸ்யதி|
ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
34 ஏதஸ்யா​: கதா²யா அபி⁴ப்ராயம்’ கிஞ்சித³பி தே போ³த்³து⁴ம்’ ந ஸே²கு​: தேஷாம்’ நிகடே(அ)ஸ்பஷ்டதவாத் தஸ்யைதாஸாம்’ கதா²நாம் ஆஸ²யம்’ தே ஜ்ஞாதும்’ ந ஸே²குஸ்²ச|
ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല.
35 அத² தஸ்மிந் யிரீஹோ​: புரஸ்யாந்திகம்’ ப்ராப்தே கஸ்²சித³ந்த⁴​: பத²​: பார்ஸ்²வ உபவிஸ்²ய பி⁴க்ஷாம் அகரோத்
യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
36 ஸ லோகஸமூஹஸ்ய க³மநஸ²ப்³த³ம்’ ஸ்²ருத்வா தத்காரணம்’ ப்ரு’ஷ்டவாந்|
ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി.
37 நாஸரதீயயீஸு²ர்யாதீதி லோகைருக்தே ஸ உச்சைர்வக்துமாரேபே⁴,
അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.
38 ஹே தா³யூத³​: ஸந்தாந யீஸோ² மாம்’ த³யஸ்வ|
അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
39 ததோக்³ரகா³மிநஸ்தம்’ மௌநீ திஷ்டே²தி தர்ஜயாமாஸு​: கிந்து ஸ புநாருவந் உவாச, ஹே தா³யூத³​: ஸந்தாந மாம்’ த³யஸ்வ|
ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
40 ததா³ யீஸு²​: ஸ்த²கி³தோ பூ⁴த்வா ஸ்வாந்திகே தமாநேதும் ஆதி³தே³ஸ²|
ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു,
41 தத​: ஸ தஸ்யாந்திகம் ஆக³மத், ததா³ ஸ தம்’ பப்ரச்ச², த்வம்’ கிமிச்ச²ஸி? த்வத³ர்த²மஹம்’ கிம்’ கரிஷ்யாமி? ஸ உக்தவாந், ஹே ப்ரபோ⁴(அ)ஹம்’ த்³ரஷ்டும்’ லபை⁴|
“ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.
42 ததா³ யீஸு²ருவாச, த்³ரு’ஷ்டிஸ²க்திம்’ க்³ரு’ஹாண தவ ப்ரத்யயஸ்த்வாம்’ ஸ்வஸ்த²ம்’ க்ரு’தவாந்|
“നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു.
43 ததஸ்தத்க்ஷணாத் தஸ்ய சக்ஷுஷீ ப்ரஸந்நே; தஸ்மாத் ஸ ஈஸ்²வரம்’ த⁴ந்யம்’ வத³ந் தத்பஸ்²சாத்³ யயௌ, ததா³லோக்ய ஸர்வ்வே லோகா ஈஸ்²வரம்’ ப்ரஸ²ம்’ஸிதும் ஆரேபி⁴ரே|
ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.

< லூக​: 18 >