< ப்ரேரிதா​: 7 >

1 தத​: பரம்’ மஹாயாஜக​: ப்ரு’ஷ்டவாந், ஏஷா கதா²ம்’ கிம்’ ஸத்யா?
അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
2 தத​: ஸ ப்ரத்யவத³த், ஹே பிதரோ ஹே ப்⁴ராதர​: ஸர்வ்வே லாகா மநாம்’ஸி நித⁴த்³த்⁴வம்’| அஸ்மாகம்’ பூர்வ்வபுருஷ இப்³ராஹீம் ஹாரண்நக³ரே வாஸகரணாத் பூர்வ்வம்’ யதா³ அராம்-நஹரயிமதே³ஸே² ஆஸீத் ததா³ தேஜோமய ஈஸ்²வரோ த³ர்ஸ²நம்’ த³த்வா
അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.
3 தமவத³த் த்வம்’ ஸ்வதே³ஸ²ஜ்ஞாதிமித்ராணி பரித்யஜ்ய யம்’ தே³ஸ²மஹம்’ த³ர்ஸ²யிஷ்யாமி தம்’ தே³ஸ²ம்’ வ்ரஜ|
ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.
4 அத​: ஸ கஸ்தீ³யதே³ஸ²ம்’ விஹாய ஹாரண்நக³ரே ந்யவஸத், தத³நந்தரம்’ தஸ்ய பிதரி ம்ரு’தே யத்ர தே³ஸே² யூயம்’ நிவஸத² ஸ ஏநம்’ தே³ஸ²மாக³ச்ச²த்|
“അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.
5 கிந்த்வீஸ்²வரஸ்தஸ்மை கமப்யதி⁴காரம் அர்தா²த்³ ஏகபத³பரிமிதாம்’ பூ⁴மிமபி நாத³தா³த்; ததா³ தஸ்ய கோபி ஸந்தாநோ நாஸீத் ததா²பி ஸந்தாநை​: ஸார்த்³த⁴ம் ஏதஸ்ய தே³ஸ²ஸ்யாதி⁴காரீ த்வம்’ ப⁴விஷ்யஸீதி தம்ப்ரத்யங்கீ³க்ரு’தவாந்|
അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.
6 ஈஸ்²வர இத்த²ம் அபரமபி கதி²தவாந் தவ ஸந்தாநா​: பரதே³ஸே² நிவத்ஸ்யந்தி ததஸ்தத்³தே³ஸீ²யலோகாஸ்²சது​: ஸ²தவத்ஸராந் யாவத் தாந் தா³ஸத்வே ஸ்தா²பயித்வா தாந் ப்ரதி குவ்யவஹாரம்’ கரிஷ்யந்தி|
ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.
7 அபரம் ஈஸ்²வர ஏநாம்’ கதா²மபி கதி²தவாந், யே லோகாஸ்தாந் தா³ஸத்வே ஸ்தா²பயிஷ்யந்தி தால்லோகாந் அஹம்’ த³ண்ட³யிஷ்யாமி, தத​: பரம்’ தே ப³ஹிர்க³தா​: ஸந்தோ மாம் அத்ர ஸ்தா²நே ஸேவிஷ்யந்தே|
എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’
8 பஸ்²சாத் ஸ தஸ்மை த்வக்சே²த³ஸ்ய நியமம்’ த³த்தவாந், அத இஸ்ஹாகநாம்நி இப்³ராஹீம ஏகபுத்ரே ஜாதே, அஷ்டமதி³நே தஸ்ய த்வக்சே²த³ம் அகரோத்| தஸ்ய இஸ்ஹாக​: புத்ரோ யாகூப்³, ததஸ்தஸ்ய யாகூபோ³(அ)ஸ்மாகம்’ த்³வாத³ஸ² பூர்வ்வபுருஷா அஜாயந்த|
പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
9 தே பூர்வ்வபுருஷா ஈர்ஷ்யயா பரிபூர்ணா மிஸரதே³ஸ²ம்’ ப்ரேஷயிதும்’ யூஷப²ம்’ வ்யக்ரீணந்|
“ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
10 கிந்த்வீஸ்²வரஸ்தஸ்ய ஸஹாயோ பூ⁴த்வா ஸர்வ்வஸ்யா து³ர்க³தே ரக்ஷித்வா தஸ்மை பு³த்³தி⁴ம்’ த³த்த்வா மிஸரதே³ஸ²ஸ்ய ராஜ்ஞ​: பி²ரௌண​: ப்ரியபாத்ரம்’ க்ரு’தவாந் ததோ ராஜா மிஸரதே³ஸ²ஸ்ய ஸ்வீயஸர்வ்வபரிவாரஸ்ய ச ஸா²ஸநபத³ம்’ தஸ்மை த³த்தவாந்|
എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.
11 தஸ்மிந் ஸமயே மிஸர-கிநாநதே³ஸ²யோ ர்து³ர்பி⁴க்ஷஹேதோரதிக்லிஷ்டத்வாத் ந​: பூர்வ்வபுருஷா ப⁴க்ஷ்யத்³ரவ்யம்’ நாலப⁴ந்த|
“അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.
12 கிந்து மிஸரதே³ஸே² ஸ²ஸ்யாநி ஸந்தி, யாகூப்³ இமாம்’ வார்த்தாம்’ ஸ்²ருத்வா ப்ரத²மம் அஸ்மாகம்’ பூர்வ்வபுருஷாந் மிஸரம்’ ப்ரேஷிதவாந்|
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
13 ததோ த்³விதீயவாரக³மநே யூஷப்² ஸ்வப்⁴ராத்ரு’பி⁴​: பரிசிதோ(அ)ப⁴வத்; யூஷபோ² ப்⁴ராதர​: பி²ரௌண் ராஜேந பரிசிதா அப⁴வந்|
രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.
14 அநந்தரம்’ யூஷப்² ப்⁴ராத்ரு’க³ணம்’ ப்ரேஷ்ய நிஜபிதரம்’ யாகூப³ம்’ நிஜாந் பஞ்சாதி⁴கஸப்ததிஸம்’க்²யகாந் ஜ்ஞாதிஜநாம்’ஸ்²ச ஸமாஹூதவாந்|
പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.
15 தஸ்மாத்³ யாகூப்³ மிஸரதே³ஸ²ம்’ க³த்வா ஸ்வயம் அஸ்மாகம்’ பூர்வ்வபுருஷாஸ்²ச தஸ்மிந் ஸ்தா²நே(அ)ம்ரியந்த|
അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.
16 ததஸ்தே ஸி²கி²மம்’ நீதா யத் ஸ்²மஸா²நம் இப்³ராஹீம் முத்³ராத³த்வா ஸி²கி²ம​: பிது ர்ஹமோர​: புத்ரேப்⁴ய​: க்ரீதவாந் தத்ஸ்²மஸா²நே ஸ்தா²பயாஞ்சக்ரிரே|
അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.
17 தத​: பரம் ஈஸ்²வர இப்³ராஹீம​: ஸந்நிதௌ⁴ ஸ²பத²ம்’ க்ரு’த்வா யாம்’ ப்ரதிஜ்ஞாம்’ க்ரு’தவாந் தஸ்யா​: ப்ரதிஜ்ஞாயா​: ப²லநஸமயே நிகடே ஸதி இஸ்ராயேல்லோகா ஸிமரதே³ஸே² வர்த்³த⁴மாநா ப³ஹுஸம்’க்²யா அப⁴வந்|
“അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.
18 ஸே²ஷே யூஷப²ம்’ யோ ந பரிசிநோதி தாத்³ரு’ஸ² ஏகோ நரபதிருபஸ்தா²ய
കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’
19 அஸ்மாகம்’ ஜ்ஞாதிபி⁴​: ஸார்த்³த⁴ம்’ தூ⁴ர்த்ததாம்’ விதா⁴ய பூர்வ்வபுருஷாந் ப்ரதி குவ்யவஹரணபூர்வ்வகம்’ தேஷாம்’ வம்’ஸ²நாஸ²நாய தேஷாம்’ நவஜாதாந் ஸி²ஸூ²ந் ப³ஹி ர்நிரக்ஷேபயத்|
അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.
20 ஏதஸ்மிந் ஸமயே மூஸா ஜஜ்ஞே, ஸ து பரமஸுந்த³ரோ(அ)ப⁴வத் ததா² பித்ரு’க்³ரு’ஹே மாஸத்ரயபர்ய்யந்தம்’ பாலிதோ(அ)ப⁴வத்|
“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
21 கிந்து தஸ்மிந் ப³ஹிர்நிக்ஷிப்தே ஸதி பி²ரௌணராஜஸ்ய கந்யா தம் உத்தோல்ய நீத்வா த³த்தகபுத்ரம்’ க்ரு’த்வா பாலிதவதீ|
അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.
22 தஸ்மாத் ஸ மூஸா மிஸரதே³ஸீ²யாயா​: ஸர்வ்வவித்³யாயா​: பாரத்³ரு’ஷ்வா ஸந் வாக்யே க்ரியாயாஞ்ச ஸ²க்திமாந் அப⁴வத்|
മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.
23 ஸ ஸம்பூர்ணசத்வாரிம்’ஸ²த்³வத்ஸரவயஸ்கோ பூ⁴த்வா இஸ்ராயேலீயவம்’ஸ²நிஜப்⁴ராத்ரு’ந் ஸாக்ஷாத் கர்தும்’ மதிம்’ சக்ரே|
“മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.
24 தேஷாம்’ ஜநமேகம்’ ஹிம்’ஸிதம்’ த்³ரு’ஷ்ட்வா தஸ்ய ஸபக்ஷ​: ஸந் ஹிம்’ஸிதஜநம் உபக்ரு’த்ய மிஸரீயஜநம்’ ஜகா⁴ந|
തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
25 தஸ்ய ஹஸ்தேநேஸ்²வரஸ்தாந் உத்³த⁴ரிஷ்யதி தஸ்ய ப்⁴ராத்ரு’க³ண இதி ஜ்ஞாஸ்யதி ஸ இத்யநுமாநம்’ சகார, கிந்து தே ந பு³பு³தி⁴ரே|
മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.
26 தத்பரே (அ)ஹநி தேஷாம் உப⁴யோ ர்ஜநயோ ர்வாக்கலஹ உபஸ்தி²தே ஸதி மூஸா​: ஸமீபம்’ க³த்வா தயோ ர்மேலநம்’ கர்த்தும்’ மதிம்’ க்ரு’த்வா கத²யாமாஸ, ஹே மஹாஸ²யௌ யுவாம்’ ப்⁴ராதரௌ பரஸ்பரம் அந்யாயம்’ குத​: குருத²​: ?
അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.
27 தத​: ஸமீபவாஸிநம்’ ப்ரதி யோ ஜநோ(அ)ந்யாயம்’ சகார ஸ தம்’ தூ³ரீக்ரு’த்ய கத²யாமாஸ, அஸ்மாகமுபரி ஸா²ஸ்த்ரு’த்வவிசாரயித்ரு’த்வபத³யோ​: கஸ்த்வாம்’ நியுக்தவாந்?
“എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?
28 ஹ்யோ யதா² மிஸரீயம்’ ஹதவாந் ததா² கிம்’ மாமபி ஹநிஷ்யஸி?
ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’
29 ததா³ மூஸா ஏதாத்³ரு’ஸீ²ம்’ கதா²ம்’ ஸ்²ருத்வா பலாயநம்’ சக்ரே, ததோ மிதி³யநதே³ஸ²ம்’ க³த்வா ப்ரவாஸீ ஸந் தஸ்தௌ², ததஸ்தத்ர த்³வௌ புத்ரௌ ஜஜ்ஞாதே|
ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.
30 அநந்தரம்’ சத்வாரிம்’ஸ²த்³வத்ஸரேஷு க³தேஷு ஸீநயபர்வ்வதஸ்ய ப்ராந்தரே ப்ரஜ்வலிதஸ்தம்ப³ஸ்ய வஹ்நிஸி²கா²யாம்’ பரமேஸ்²வரதூ³தஸ்தஸ்மை த³ர்ஸ²நம்’ த³தௌ³|
“അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.
31 மூஸாஸ்தஸ்மிந் த³ர்ஸ²நே விஸ்மயம்’ மத்வா விஸே²ஷம்’ ஜ்ஞாதும்’ நிகடம்’ க³ச்ச²தி,
മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,
32 ஏதஸ்மிந் ஸமயே, அஹம்’ தவ பூர்வ்வபுருஷாணாம் ஈஸ்²வரோ(அ)ர்தா²த்³ இப்³ராஹீம ஈஸ்²வர இஸ்ஹாக ஈஸ்²வரோ யாகூப³ ஈஸ்²வரஸ்²ச, மூஸாமுத்³தி³ஸ்²ய பரமேஸ்²வரஸ்யைதாத்³ரு’ஸீ² விஹாயஸீயா வாணீ ப³பூ⁴வ, தத​: ஸ கம்பாந்வித​: ஸந் புந ர்நிரீக்ஷிதும்’ ப்ரக³ல்போ⁴ ந ப³பூ⁴வ|
‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.
33 பரமேஸ்²வரஸ்தம்’ ஜகா³த³, தவ பாத³யோ​: பாது³கே மோசய யத்ர திஷ்ட²ஸி ஸா பவித்ரபூ⁴மி​: |
“അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു.
34 அஹம்’ மிஸரதே³ஸ²ஸ்தா²நாம்’ நிஜலோகாநாம்’ து³ர்த்³த³ஸா²ம்’ நிதாந்தம் அபஸ்²யம்’, தேஷாம்’ காதர்ய்யோக்திஞ்ச ஸ்²ருதவாந் தஸ்மாத் தாந் உத்³த⁴ர்த்தும் அவருஹ்யாக³மம்; இதா³நீம் ஆக³ச்ச² மிஸரதே³ஸ²ம்’ த்வாம்’ ப்ரேஷயாமி|
‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.
35 கஸ்த்வாம்’ ஸா²ஸ்த்ரு’த்வவிசாரயித்ரு’த்வபத³யோ ர்நியுக்தவாந், இதி வாக்யமுக்த்வா தை ர்யோ மூஸா அவஜ்ஞாதஸ்தமேவ ஈஸ்²வர​: ஸ்தம்ப³மத்⁴யே த³ர்ஸ²நதா³த்ரா தேந தூ³தேந ஸா²ஸ்தாரம்’ முக்திதா³தாரஞ்ச க்ரு’த்வா ப்ரேஷயாமாஸ|
“ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.
36 ஸ ச மிஸரதே³ஸே² ஸூப்²நாம்நி ஸமுத்³ரே ச பஸ்²சாத் சத்வாரிம்’ஸ²த்³வத்ஸராந் யாவத் மஹாப்ராந்தரே நாநாப்ரகாராண்யத்³பு⁴தாநி கர்ம்மாணி லக்ஷணாநி ச த³ர்ஸ²யித்வா தாந் ப³ஹி​: க்ரு’த்வா ஸமாநிநாய|
നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
37 ப்ரபு⁴​: பரமேஸ்²வரோ யுஷ்மாகம்’ ப்⁴ராத்ரு’க³ணஸ்ய மத்⁴யே மாத்³ரு’ஸ²ம் ஏகம்’ ப⁴விஷ்யத்³வக்தாரம் உத்பாத³யிஷ்யதி தஸ்ய கதா²யாம்’ யூயம்’ மநோ நிதா⁴ஸ்யத², யோ ஜந இஸ்ராயேல​: ஸந்தாநேப்⁴ய ஏநாம்’ கதா²ம்’ கத²யாமாஸ ஸ ஏஷ மூஸா​: |
“ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
38 மஹாப்ராந்தரஸ்த²மண்ட³லீமத்⁴யே(அ)பி ஸ ஏவ ஸீநயபர்வ்வதோபரி தேந ஸார்த்³த⁴ம்’ ஸம்’லாபிநோ தூ³தஸ்ய சாஸ்மத்பித்ரு’க³ணஸ்ய மத்⁴யஸ்த²​: ஸந் அஸ்மப்⁴யம்’ தா³தவ்யநி ஜீவநதா³யகாநி வாக்யாநி லேபே⁴|
അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.
39 அஸ்மாகம்’ பூர்வ்வபுருஷாஸ்தம் அமாந்யம்’ கத்வா ஸ்வேப்⁴யோ தூ³ரீக்ரு’த்ய மிஸரதே³ஸ²ம்’ பராவ்ரு’த்ய க³ந்தும்’ மநோபி⁴ரபி⁴லஷ்ய ஹாரோணம்’ ஜக³து³​: ,
“എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
40 அஸ்மாகம் அக்³ரே(அ)க்³ரே க³ந்தும் அஸ்மத³ர்த²ம்’ தே³வக³ணம்’ நிர்ம்மாஹி யதோ யோ மூஸா அஸ்மாந் மிஸரதே³ஸா²த்³ ப³ஹி​: க்ரு’த்வாநீதவாந் தஸ்ய கிம்’ ஜாதம்’ தத³ஸ்மாபி⁴ ர்ந ஜ்ஞாயதே|
അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
41 தஸ்மிந் ஸமயே தே கோ³வத்ஸாக்ரு’திம்’ ப்ரதிமாம்’ நிர்ம்மாய தாமுத்³தி³ஸ்²ய நைவேத்³யமுத்ம்ரு’ஜ்ய ஸ்வஹஸ்தக்ரு’தவஸ்துநா ஆநந்தி³தவந்த​: |
അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.
42 தஸ்மாத்³ ஈஸ்²வரஸ்தேஷாம்’ ப்ரதி விமுக²​: ஸந் ஆகாஸ²ஸ்த²ம்’ ஜ்யோதிர்க³ணம்’ பூஜயிதும்’ தேப்⁴யோ(அ)நுமதிம்’ த³தௌ³, யாத்³ரு’ஸ²ம்’ ப⁴விஷ்யத்³வாதி³நாம்’ க்³ரந்தே²ஷு லிகி²தமாஸ்தே, யதா², இஸ்ராயேலீயவம்’ஸா² ரே சத்வாரிம்’ஸ²த்ஸமாந் புரா| மஹதி ப்ராந்தரே ஸம்’ஸ்தா² யூயந்து யாநி ச| ப³லிஹோமாதி³கர்ம்மாணி க்ரு’தவந்தஸ்து தாநி கிம்’| மாம்’ ஸமுத்³தி³ஸ்²ய யுஷ்மாபி⁴​: ப்ரக்ரு’தாநீதி நைவ ச|
എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
43 கிந்து வோ மோலகாக்²யஸ்ய தே³வஸ்ய தூ³ஷ்யமேவ ச| யுஷ்மாகம்’ ரிம்ப²நாக்²யாயா தே³வதாயாஸ்²ச தாரகா| ஏதயோருப⁴யோ ர்மூர்தீ யுஷ்மாபி⁴​: பரிபூஜிதே| அதோ யுஷ்மாம்’ஸ்து பா³பே³ல​: பாரம்’ நேஷ்யாமி நிஸ்²சிதம்’|
നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’
44 அபரஞ்ச யந்நித³ர்ஸ²நம் அபஸ்²யஸ்தத³நுஸாரேண தூ³ஷ்யம்’ நிர்ம்மாஹி யஸ்மிந் ஈஸ்²வரோ மூஸாம் ஏதத்³வாக்யம்’ ப³பா⁴ஷே தத் தஸ்ய நிரூபிதம்’ ஸாக்ஷ்யஸ்வரூபம்’ தூ³ஷ்யம் அஸ்மாகம்’ பூர்வ்வபுருஷை​: ஸஹ ப்ராந்தரே தஸ்தௌ²|
“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.
45 பஸ்²சாத் யிஹோஸூ²யேந ஸஹிதைஸ்தேஷாம்’ வம்’ஸ²ஜாதைரஸ்மத்பூர்வ்வபுருஷை​: ஸ்வேஷாம்’ ஸம்முகா²த்³ ஈஸ்²வரேண தூ³ரீக்ரு’தாநாம் அந்யதே³ஸீ²யாநாம்’ தே³ஸா²தி⁴க்ரு’திகாலே ஸமாநீதம்’ தத்³ தூ³ஷ்யம்’ தா³யூதோ³தி⁴காரம்’ யாவத் தத்ர ஸ்தா²ந ஆஸீத்|
നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.
46 ஸ தா³யூத்³ பரமேஸ்²வரஸ்யாநுக்³ரஹம்’ ப்ராப்ய யாகூப்³ ஈஸ்²வரார்த²ம் ஏகம்’ தூ³ஷ்யம்’ நிர்ம்மாதும்’ வவாஞ்ச²;
ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
47 கிந்து ஸுலேமாந் தத³ர்த²ம்’ மந்தி³ரம் ஏகம்’ நிர்ம்மிதவாந்|
എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.
48 ததா²பி ய​: ஸர்வ்வோபரிஸ்த²​: ஸ கஸ்மிம்’ஸ்²சித்³ ஹஸ்தக்ரு’தே மந்தி³ரே நிவஸதீதி நஹி, ப⁴விஷ்யத்³வாதீ³ கதா²மேதாம்’ கத²யதி, யதா²,
“എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:
49 பரேஸோ² வத³தி ஸ்வர்கோ³ ராஜஸிம்’ஹாஸநம்’ மம| மதீ³யம்’ பாத³பீட²ஞ்ச ப்ரு’தி²வீ ப⁴வதி த்⁴ருவம்’| தர்ஹி யூயம்’ க்ரு’தே மே கிம்’ ப்ரநிர்ம்மாஸ்யத² மந்தி³ரம்’| விஸ்²ராமாய மதீ³யம்’ வா ஸ்தா²நம்’ கிம்’ வித்³யதே த்விஹ|
“‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
50 ஸர்வ்வாண்யேதாநி வஸ்தூநி கிம்’ மே ஹஸ்தக்ரு’தாநி ந||
എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
51 ஹே அநாஜ்ஞாக்³ராஹகா அந்த​: கரணே ஸ்²ரவணே சாபவித்ரலோகா​: யூயம் அநவரதம்’ பவித்ரஸ்யாத்மந​: ப்ராதிகூல்யம் ஆசரத², யுஷ்மாகம்’ பூர்வ்வபுருஷா யாத்³ரு’ஸா² யூயமபி தாத்³ரு’ஸா²​: |
“ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.
52 யுஷ்மாகம்’ பூர்வ்வபுருஷா​: கம்’ ப⁴விஷ்யத்³வாதி³நம்’ நாதாட³யந்? யே தஸ்ய தா⁴ர்ம்மிகஸ்ய ஜநஸ்யாக³மநகதா²ம்’ கதி²தவந்தஸ்தாந் அக்⁴நந் யூயம் அதூ⁴நா விஸ்²வாஸகா⁴திநோ பூ⁴த்வா தம்’ தா⁴ர்ம்மிகம்’ ஜநம் அஹத|
നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.
53 யூயம்’ ஸ்வர்கீ³யதூ³தக³ணேந வ்யவஸ்தா²ம்’ ப்ராப்யாபி தாம்’ நாசரத²|
ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
54 இமாம்’ கதா²ம்’ ஸ்²ருத்வா தே மந​: ஸு பி³த்³தா⁴​: ஸந்தஸ்தம்’ ப்ரதி த³ந்தக⁴ர்ஷணம் அகுர்வ்வந்|
ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.
55 கிந்து ஸ்திபா²ந​: பவித்ரேணாத்மநா பூர்ணோ பூ⁴த்வா க³க³ணம்’ ப்ரதி ஸ்தி²ரத்³ரு’ஷ்டிம்’ க்ரு’த்வா ஈஸ்²வரஸ்ய த³க்ஷிணே த³ண்டா³யமாநம்’ யீஸு²ஞ்ச விலோக்ய கதி²தவாந்;
എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.
56 பஸ்²ய, மேக⁴த்³வாரம்’ முக்தம் ஈஸ்²வரஸ்ய த³க்ஷிணே ஸ்தி²தம்’ மாநவஸுதஞ்ச பஸ்²யாமி|
“ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
57 ததா³ தே ப்ரோச்சை​: ஸ²ப்³த³ம்’ க்ரு’த்வா கர்ணேஷ்வங்கு³லீ ர்நிதா⁴ய ஏகசித்தீபூ⁴ய தம் ஆக்ரமந்|
അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
58 பஸ்²சாத் தம்’ நக³ராத்³ ப³ஹி​: க்ரு’த்வா ப்ரஸ்தரைராக்⁴நந் ஸாக்ஷிணோ லாகா​: ஸௌ²லநாம்நோ யூநஸ்²சரணஸந்நிதௌ⁴ நிஜவஸ்த்ராணி ஸ்தா²பிதவந்த​: |
അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.
59 அநந்தரம்’ ஹே ப்ரபோ⁴ யீஸே² மதீ³யமாத்மாநம்’ க்³ரு’ஹாண ஸ்திபா²நஸ்யேதி ப்ரார்த²நவாக்யவத³நஸமயே தே தம்’ ப்ரஸ்தரைராக்⁴நந்|
അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.
60 தஸ்மாத் ஸ ஜாநுநீ பாதயித்வா ப்ரோச்சை​: ஸ²ப்³த³ம்’ க்ரு’த்வா, ஹே ப்ரபே⁴ பாபமேதத்³ ஏதேஷு மா ஸ்தா²பய, இத்யுக்த்வா மஹாநித்³ராம்’ ப்ராப்நோத்|
പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

< ப்ரேரிதா​: 7 >