< Mahi 1 >

1 Ko te pukapuka tuatahi ra he mea tuhituhi naku, e Tiopira, mo nga mea katoa i timata ai a Ihu te mahi, te ako.
തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയ ഗ്രന്ഥം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ ആജ്ഞ നൽകിക്കൊണ്ട് സ്വർഗാരോഹണംചെയ്ത ദിവസംവരെ അവിടന്നു പ്രവർത്തിച്ചും ഉപദേശിച്ചും തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നല്ലോ.
2 Taea noatia te ra i tangohia atu ai ia, i muri i tana whakaakoranga, ara i ta te Wairua Tapu, ki nga apotoro i whiriwhiria e ia.
3 He maha hoki nga tohu i whakakite ora ai ia i a ia ki a ratou, i muri i tona whakamamaetanga, e wha tekau hoki nga ra i kitea ai e ratou, i korerotia ai e ia nga mea o te rangatiratanga o te Atua:
അവിടത്തെ ക്രൂശീകരണത്തിനുശേഷം നാൽപ്പതുദിവസംവരെ അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇങ്ങനെ, അനിഷേധ്യമായ നിരവധി തെളിവുകളിലൂടെ, അവിടന്ന് ജീവനോടിരിക്കുന്നതായി യേശു അവർക്കു കാണിച്ചുകൊടുത്തു.
4 A, i a ratou ka huihui tahi me ia, ka whai kupu ia kia kaua ratou e haere atu i Hiruharama, a ka mea, Engari kia taria te mea i korerotia i mua e te Matua, i rongo ra koutou ki ahau.
ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം.
5 I iriiri hoki a Hoani ki te wai; ko koutou ia, e kore e maha ake nga ra, ka iriiria ki te Wairua Tapu.
യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.”
6 No reira, i a ratou ka tamene, ka ui ratou ki a ia, E te Ariki, ko te wa ianei tenei e whakahoki ai koe i te rangatiratanga ki a Iharaira?
അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.
7 Na ko tana meatanga ki a ratou, Ehara ma koutou te mohio ki nga taima, ki nga wa ranei, kua whakaritea e te Matua mana ake te tikanga.
അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല.
8 Otiia ka riro he kaha i a koutou, ina haere mai te Wairua Tapu ki runga ki a koutou: a hei kaiwhakaatu koutou moku ki Hiruharama, ki Huria katoa, ki Hamaria hoki, a tae noa ki te pito whakamutunga o te ao.
എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”
9 A, no ka mutu tana korero i enei mea, i a ratou ano e titiro atu ana, ka tangohia atu ia, a na te kapua i kopaki atu i o ratou kanohi.
ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.
10 A, i a ratou e titiro matatau atu ana ki te rangi, i a ia e haere ana, na ko nga tangata tokorua e tu ana i to ratou taha, he ma nga kakahu;
ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു!
11 E mea ana, E nga tangata o Kariri, he aha ta koutou e tu, e matakitaki atu na ki te rangi? ko tena Ihu kua tangohia atu na i a koutou ki te rangi, ka pera ano tona haerenga mai me ia i tirohia atu na e koutou e haere ana ki te rangi.
“ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.
12 Na hoki ana ratou ki Hiruharama i te maunga e huaina nei ko Oriwa, he wahi e tata ana ki Hiruharama, he haerenga hapati.
ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി.
13 A ka tomo ratou, ka kake ki te ruma i runga, ki te wahi i noho ai ratou; ara a Pita, a Hemi, a Hoani, a Anaru, a Piripi, a Tamati, a Patoromu, a Matiu, a Hemi tama a Arapiu, a Haimona Heroti, a Hura te teina o Hemi.
തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ: പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്; ഫിലിപ്പൊസ്, തോമസ്; ബർത്തൊലൊമായി, മത്തായി; അല്‌ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാ.
14 Ko enei katoa kotahi tonu te whakaaro i u ai ki te inoi, ki te karakia, me nga wahine; me te whaea o Ihu, me Meri; me ona teina.
അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.
15 I aua ra ka whakatika a Pita i waenganui o nga akonga; a he tokomaha nga tangata i huihui, kei te kotahi rau e rua tekau; a ka mea,
അന്നൊരിക്കൽ അവിടെ കൂടിയിരുന്ന ഏകദേശം നൂറ്റിയിരുപതുപേർവരുന്ന വിശ്വാസികളുടെ മധ്യത്തിൽ എഴുന്നേറ്റുനിന്ന്, പത്രോസ് ഇങ്ങനെ പറഞ്ഞു:
16 E hoa ma, e oku teina, i tika ano kia whakaritea tenei karaipiture, ta te Wairua Tapu i korerotia ra i mua e te mangai o Rawiri mo Hura, mo te kaiarahi i te hunga nana i hopu a Ihu.
“സഹോദരങ്ങളേ, യേശുവിനെ അറസ്റ്റുചെയ്തവർക്കു വഴികാണിച്ച യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദുമുഖേന പ്രവചിച്ചിരുന്ന തിരുവെഴുത്തു നിറവേറേണ്ടത് ആവശ്യമായിവന്നിരിക്കുന്നു.
17 I huihuia tahitia hoki ia ki a tatou, i a ia ano tetahi wahi o tenei mahi.
ഞങ്ങളിൽ ഒരാളായി ശുശ്രൂഷയിൽ പങ്കാളിത്തം അവനു ലഭിച്ചിരുന്നു.”
18 Na hokona ana e taua tangata tetahi mara ki te utu o tona hara; a taka tupou iho, koara pu i waenganui, pakaru katoa ki waho ona whekau.
എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി.
19 I mohiotia tenei e te hunga katoa e noho ana i Hiruharama; na reira taua wahi i huaina ai ki to tatou reo ko Akerama, ara ko te Mara o te Toto.
ജെറുശലേംനിവാസികളെല്ലാം ഇതറിഞ്ഞു, അവർ ആ നിലത്തെ അവരുടെ ഭാഷയിൽ “അക്കൽദാമാ” എന്നു വിളിക്കാൻ തുടങ്ങി; “രക്തത്തിന്റെ വയൽ” എന്നാണ് ഇതിനർഥം.
20 Kua oti hoki te tuhituhi ki te pukapuka o nga Waiata, Kia ururatia tona nohoanga, kaua hoki tetahi tangata e noho ki reira: me tenei, Kia riro tana mahi tirotiro i tetahi atu.
“‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’ എന്നും “‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
21 No reira, ko nga tangata i haere tahi nei tatou, i nga wa katoa i haereere mai ai, i haereere atu ai te Ariki, a Ihu i roto i a tatou,
അതുകൊണ്ട്, യോഹന്നാൻ യേശുവിനു സ്നാനം നൽകിയ അന്നുമുതൽ കർത്താവായ യേശു നമ്മിൽനിന്നെടുക്കപ്പെട്ട ദിവസംവരെ അവിടന്ന് നമ്മുടെ മധ്യേ സഞ്ചരിച്ച സമയമെല്ലാം നമ്മുടെ സഹചാരിയായിരുന്ന ഒരാളെ നമ്മോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.”
22 Hei te iriiringa a Hoani timata ai, a tae noa ki te ra i tangohia atu ai ia i a tatou, me whakatu tetahi o era hei hoa mo tatou ki te whakaatu i tona aranga mai.
23 A tokorua a ratou i whakarite ai, ko Hohepa i huaina nei ko Pahapa, ko tetahi o ona ingoa ko Hutuha, raua ko Matiaha.
അപ്പോൾ അവർ ബർശബാസ് എന്നും യുസ്തൊസ് എന്നും വിളിക്കപ്പെട്ടിരുന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു.
24 Na ka inoi ratou, ka mea, Ko koe, e te Ariki, e mohio ana ki nga ngakau o te katoa, mau e whakaatu ko wai o tenei tokorua tau i whiriwhiri ai,
എന്നിട്ട് അവർ ഇങ്ങനെ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന കർത്താവേ, തനിക്ക് അർഹമായ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാസ് ഉപേക്ഷിച്ച ഈ അപ്പൊസ്തലശുശ്രൂഷയുടെ സ്ഥാനം സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണിച്ചുതരണമേ.”
25 Hei tango i te wahi i tenei mahi minita, i te turanga apotoro hoki, i taka atu a Hura, he mea kia haere ai ia ki tona wahi.
26 Na ka maka e ratou o raua rota; a ka tau te rota ki a Matiaha; a uru ana ia ki nga apotoro tekau ma tahi.
തുടർന്ന് അവർക്കായി നറുക്കിട്ടു; നറുക്ക് മത്ഥിയാസിനു വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ പരിഗണിക്കപ്പെടുകയും ചെയ്തു.

< Mahi 1 >