< ഉത്തമഗീതം 8 >

1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.
«Аһ, апамниң көксини шориған инимдәк болсаң еди! Сени талада учритар болсам, сөйәттим, Вә һеч ким мени кәмситмәйтти.
2 അവള്‍ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു.
Мән сени йетәкләйттим, Апаңниң өйигә елип кирәттим; Сән маңа тәлим берәттиң; Мән саңа тетитқу шарабидин ичкүзәттим; Анарлиримниң шәрбитидин ичкүзәттим.
3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
Униң сол қоли бешим астида болатти, Униң оң қоли мени силайтти!».
4 യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
«Силәргә тапилаймәнки, и Йерусалим қизлири — «Униң вақит-саити болмиғичә, Силәр муһәббәтни ойғатмаңлар, қозғимаңлар!»
5 മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെവച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
«Даладин чиқиватқан бу зади ким? Өз сөйүмлүгигә йөлинип?» «Мән алма дәриғи астида сени ойғатқан едим; Әшу йәрдә апаң толғақ йәп сени дунияға чиқарған еди; Әшу йәрдә сени туққучи толғақ йәп сени чиқарған еди».
6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. (Sheol h7585)
«Мени көңлүңгә мөһүрдәк, Билигиңгә мөһүрдәк басқайсән; Чүнки муһәббәт өлүмдәк күчлүктур; Муһәббәтниң қизғиниши тәһтисарадәк рәһимсиз; Униңдин чиққан от учқунлири, — Яһниң дәһшәтлик бир ялқунидур! (Sheol h7585)
7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം.
Көп сулар муһәббәтни өчүрәлмәйду; Кәлкүнләр уни ғәриқ қилалмайду; Бириси: «Өй-тәәллуқатлиримниң һәммисини берип муһәббәткә еришимән» десә, Ундақта у адәм кишиниң нәзиридин пүтүнләй чүшүп кетиду».
8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?
«Бизниң кичик сиңлимиз бардур, Бирақ униң көкси йоқтур; Сиңлимизға әлчиләр кәлгән күнидә биз униң үчүн немә қилимиз?»
9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
«Әгәр у сепил болса, Биз униңға күмүч мунар салимиз; Әгәр у ишик болса, Биз уни кедир тахтайлар билән қаплаймиз».
10 ൧൦ ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; എന്റെ പ്രിയന്റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു.
«Өзүм бир сепилдурмән, Һәм мениң көксилирим мунарлардәктур; Шуңа мән униң көз алдида хатирҗәмлик тапқан бирисидәк болдум».
11 ൧൧ ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോ വ്യക്തിയും ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
«Сулайманниң Баал-Һамонда үзүмзари бар еди, Үзүмзарини бағвәнләргә иҗаригә бәрди; Уларниң һәммиси мевиси үчүн миң тәңгә апирип бериши керәк еди;
12 ൧൨ എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
Өзүмниң үзүмзарим мана мениң алдимда туриду; Униң миң тәңгиси саңа болсун, и Сулайман, Шуниңдәк икки йүз тәңгә мевисини баққучиларға болсун».
13 ൧൩ ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കണമേ.
«Һәй бағларда турғучи, Һәмраһлар авазиңни аңлиғуси бар; Маңиму уни аңлатқузғайсән».
14 ൧൪ എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.
«И сөйүмлүгүм, тез болә, Җәрән яки яш буғидәк бол, Тетитқулар тағлири үстидә жүгүрүп!»

< ഉത്തമഗീതം 8 >