< സങ്കീർത്തനങ്ങൾ 135 >

1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.
Алілуя! Хваліть ім’я Господа! Хваліть, слуги Господні,
2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,
що стоять у домі Господньому, у дворах дому Бога нашого!
3 യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
Хваліть Господа, бо добрий Господь; співайте імені Його, бо це приємно,
4 യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
адже Господь вибрав Собі Якова, Ізраїля – як власність для Себе.
5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
Бо пізнав я, що великий Господь і Володар наш [вищий] від усіх богів.
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
Усе, що бажає Господь, Він робить на небесах і на землі, у морях і в усіх безоднях океану.
7 ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
Піднімає хмари від краю землі, творить блискавки з дощем, виводить вітер зі Своїх сховищ.
8 അവിടുന്ന് ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
Він вразив первістків Єгипту, від людини до худоби.
9 ഈജിപ്റ്റ് ദേശമേ, നിന്റെ മദ്ധ്യത്തിൽ ദൈവം ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
Послав знамення й чудеса посеред тебе, о Єгипте, на фараона й на всіх його слуг.
10 ൧൦ ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
Він вразив численні народи й убив могутніх царів:
11 ൧൧ അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
Сіхона, царя аморейського, Оґа, царя Башану, і всі царства Ханаану,
12 ൧൨ അവരുടെ ദേശത്തെ തനിക്ക് അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
і віддав землі їхні у спадок, у спадок народові Своєму, Ізраїлеві.
13 ൧൩ യഹോവേ, അങ്ങയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
Господи, ім’я Твоє – навіки; Господи, пам’ять про Тебе – з роду в рід.
14 ൧൪ യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്റെ ദാസന്മാരോട് സഹതപിക്കും.
Адже судитиме Господь народ Свій і змилується над рабами Своїми.
15 ൧൫ ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
Ідоли народів – [лише] срібло й золото, витвір рук людських.
16 ൧൬ അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
Є в них вуста, але вони не говорять; у них є очі, але вони не бачать;
17 ൧൭ അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
у них є вуха, але вони не чують, і немає дихання в устах їхніх.
18 ൧൮ അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
Подібними до них нехай стануть ті, хто їх робить, усі, хто на них надію покладає.
19 ൧൯ യിസ്രായേൽ ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.
Доме Ізраїлів, благослови Господа! Доме Ааронів, благослови Господа!
20 ൨൦ ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
Доме Левіїв, благослови Господа! Ті, хто Господа боїться, благословіть Господа!
21 ൨൧ യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിക്കുവിൻ.
Благословенний із Сіону Господь, Який мешкає в Єрусалимі! Алілуя!

< സങ്കീർത്തനങ്ങൾ 135 >