< Thaburi 144 >
1 Thaburi ya Daudi Jehova arogoocwo, o we Rwaro rwakwa rwa Ihiga, o we ũmenyithagia moko makwa mũrũĩre wa mbaara, agakĩruta ciara ciakwa kũrũa mbaara.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
2 Nĩwe Ngai ũrĩa ũnyendete, na nĩwe kĩirigo gĩakwa kĩa hinya, o we kĩĩhitho gĩakwa na mũhonokia wakwa, ningĩ nĩwe ngo yakwa, na nĩ harĩ we njũragĩra, o we ũtũmaga andũ a ndũrĩrĩ maathĩke marĩ rungu rwakwa.
൨എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും യഹോവ രാജ്യങ്ങളെ എന്റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു.
3 Wee Jehova, mũndũ akĩrĩ kĩ nĩguo ũmũmenyagĩrĩre, nake mũrũ wa mũndũ akĩrĩ kĩ nĩgeetha ũmũrũmbũyagie?
൩യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മനുഷ്യനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം?
4 Mũndũ no ta mĩhũmũ; matukũ make mathiraga na ihenya o ta kĩĩruru.
൪മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
5 Wee Jehova, hingũra igũrũ ũikũrũke; hutia irĩma, nĩgeetha irute ndogo.
൫യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടണമേ.
6 Henũkia rũheni ũhurunje thũ ciaku; ikia mĩguĩ yaku ũcingatithie.
൬മിന്നൽ അയച്ച് അവരെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.
7 Tambũrũkia guoko gwaku ũrĩ igũrũ; ndeithũra na ũũthare kuuma kũrĩ maaĩ maya maingĩ, ũndute kuuma moko-inĩ ma andũ a kũngĩ
൭ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കണമേ; പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ!
8 arĩa tũnua twao twaragia maheeni, o acio moko mao ma ũrĩo marĩ na wara.
൮അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
9 Wee Ngai, nĩngũkũinĩra rwĩmbo rwerũ; ngũkũinĩra na kĩnanda kĩrĩa kĩgeetetwo na nga ikũmi,
൯ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും.
10 nyinĩre Ũrĩa ũhootanagĩra athamaki, o we ũhonokagia Daudi ndungata yake harĩ rũhiũ rwa njora rwa ũragani.
൧൦നീ രാജാക്കന്മാർക്കു ജയം നല്കുകയും അങ്ങയുടെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നുവല്ലോ.
11 Ndeithũra na ũũthare, ũndute kuuma moko-inĩ ma andũ a kũngĩ, arĩa tũnua twao twaragia maheeni, o acio moko mao ma ũrĩo marĩ ma wara.
൧൧അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ; അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
12 Hĩndĩ ĩyo aanake aitũ magaatuĩka ta mĩmera mĩrore wega wĩthĩ-inĩ wao, nao airĩtu aitũ mahaane ta itugĩ ciacũhĩtio cia kũgemia nyũmba ya ũthamaki.
൧൨ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ.
13 Makũmbĩ maitũ makaiyũragio irio cia mĩthemba yothe. Ngʼondu ciitũ ikaingĩha ikinye ngiri nyingĩ, cingĩhe ikinye makũmi ma ngiri kũu mĩgũnda-inĩ iitũ;
൧൩ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
14 nacio ndegwa ciitũ nĩigakuuaga mĩrigo mĩritũ. Thingo itigakorwo na mĩanya, kana gũtahwo tũtwarwo ũkombo-inĩ, o na gũtigakorwo na kĩrĩro kĩa mĩnyamaro njĩra-inĩ cia matũũra.
൧൪ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ.
15 Kũrathimwo nĩ andũ arĩa matariĩ ta ũguo; kũrathimwo nĩ andũ arĩa Ngai wao arĩ we Jehova.
൧൫ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.