< Mariko 3 >

1 Ningĩ nĩatoonyire thunagogi rĩngĩ, na thĩinĩ nĩ kwarĩ na mũndũ wonjete guoko.
യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
2 Andũ amwe ao nĩmacaragia ũndũ mangĩthitangĩra Jesũ, nĩ ũndũ ũcio makĩmũrora mũno mone kana nĩekũhonia mũndũ ũcio mũthenya wa Thabatũ.
ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
3 Nake Jesũ akĩĩra mũndũ ũcio warĩ mwonju guoko atĩrĩ, “Rũgama haha mbere ya andũ othe.”
യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
4 Ningĩ Jesũ akĩmooria atĩrĩ, “Nĩ ũndũ ũrĩkũ mwĩtĩkĩrie nĩ watho mũthenya wa Thabatũ; nĩ gwĩka wega kana nĩ gwĩka ũũru, nĩ kũhonokia muoyo kana nĩ kũũraga?” No-o magĩkira ki.
പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
5 Akĩmarora arakaire, na aiguĩte ũũru nĩ ũndũ wa ũremi wa ngoro ciao, akĩĩra mũndũ ũcio atĩrĩ, “Tambũrũkia guoko gwaku.” Nake agĩgũtambũrũkia, nakuo guoko gũkĩhona biũ.
യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു.
6 Hĩndĩ ĩyo Afarisai makiumagara na makĩambĩrĩria gũthugunda me hamwe na Aherodia ũrĩa mangĩũraga Jesũ.
ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
7 Nake Jesũ na arutwo ake makiuma kũu magĩthiĩ iria-inĩ, nakĩo gĩkundi kĩnene kĩa andũ kuuma Galili gĩkĩmũrũmĩrĩra.
യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു.
8 Na rĩrĩa maiguire ũrĩa wothe eekaga, andũ aingĩ magĩũka kũrĩ we moimĩte Judea, na Jerusalemu na Idumea o na mũrĩmo ũrĩa ũngĩ wa Jorodani, o na kuuma kũrĩa gwakuhĩrĩirie Turo na Sidoni.
യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി.
9 Na tondũ wa gĩkundi kĩu, akĩĩra arutwo ake mamũhaarĩrĩrie gatarũ nĩguo gĩkundi kĩu gĩtige kũmũhatĩka.
ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു.
10 Nĩgũkorwo nĩahonetie andũ aingĩ, nĩ ũndũ ũcio arĩa maarĩ na mĩrimũ nĩmatindĩkanaga nĩguo mamũhutie.
കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു.
11 Na rĩrĩa rĩothe ngoma thũku ciamuonaga, ciegũithagia thĩ mbere yake, igakaya ikiugaga atĩrĩ, “Wee nĩwe Mũrũ wa Ngai.”
അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
12 Nowe agĩcikaania na hinya mũno itikoige we nĩwe ũ.
എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
13 Jesũ agĩcooka akĩambata kĩrĩma-inĩ na agĩĩta arĩa eyendeire, nao magĩũka harĩ we.
അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
14 Akĩamũra ikũmi na eerĩ, akĩmatua atũmwo, nĩgeetha makoragwo nake, na nĩguo amatũmage makahunjie,
തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
15 na magĩe na ũhoti wa kũingata ndaimono.
16 Andũ acio ikũmi na eerĩ aathuurire nĩ Simoni (ũrĩa aatuire Petero);
ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
17 na Jakubu wa Zebedi na mũrũ wa nyina Johana (nao acio akĩmatua Boanerigesi, ũguo nĩ kuuga Ariũ a Marurumĩ);
സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
18 na Anderea, na Filipu na Baritholomayo, na Mathayo, na Toma, na Jakubu wa Alufayo na Thadayo, na Simoni ũrĩa Mũzelote
അന്ത്രയോസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
19 na Judasi Mũisikariota, ũrĩa wamũkunyanĩire.
യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
20 Ningĩ Jesũ agĩtoonya nyũmba, na o rĩngĩ kĩrĩndĩ gĩkĩũngana o nginya we na arutwo ake makĩremwo nĩ kũrĩa irio.
അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി.
21 Rĩrĩa andũ ao maiguire ũhoro ũcio, magĩthiĩ kũmũnyiita, nĩgũkorwo moigire atĩrĩ, “Nĩagũrũkĩte.”
“അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
22 Nao arutani a watho arĩa maikũrũkĩte kuuma Jerusalemu makiuga atĩrĩ, “Aiyũrĩtwo nĩ Beelizebuli! Araingata ndaimono na hinya wa mũnene wa ndaimono.”
ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
23 Nĩ ũndũ ũcio Jesũ akĩmeeta, na akĩmarĩria na ngerekano, akĩmeera atĩrĩ: “Shaitani angĩhota atĩa kũingata Shaitani?
അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും?
24 Ũthamaki ũngĩamũkana guo mwene, ũthamaki ũcio ndũngĩtũũra.
ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ.
25 Nyũmba ĩngĩamũkana na andũ ayo mokanĩrĩre, nyũmba ĩyo ndĩngĩtũũra.
ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ.
26 Nake Shaitani angĩĩyũkĩrĩra we mwene na aamũkane-rĩ, ndangĩtũũra; nĩ gũthira egũthira.
സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.
27 Na gũtirĩ mũndũ ũngĩhota gũtoonya nyũmba ya mũndũ njamba na amũtunye indo ciake, tiga ambire kuoha mũndũ ũcio njamba. Hĩndĩ ĩyo no rĩo angĩhota kũmũtunya indo cia nyũmba yake.
ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.
28 Ndamwĩra atĩrĩ na ma, andũ nĩmakarekerwo mehia mao mothe o na irumi ciao ciothe iria magaakorwo marumĩte Ngai nacio.
ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും.
29 No ũrĩa wothe ũkaaruma Roho Mũtheru ndarĩ hĩndĩ akarekerwo, nĩehĩtie rĩĩhia rĩa gũtũũra tene na tene.” (aiōn g165, aiōnios g166)
എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” (aiōn g165, aiōnios g166)
30 Oigire ũguo tondũ moigaga atĩrĩ, “Arĩ na ngoma thũku.”
“അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
31 Hĩndĩ ĩyo, nyina wa Jesũ na ariũ a nyina na Jesũ magĩũka. Makĩrũgama nja, magĩtũma mũndũ atoonye akamwĩte.
അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു.
32 Nakĩo gĩkundi kĩa andũ nĩgĩaikarĩte thĩ hau kĩmũrigiicĩirie, nao makĩmwĩra atĩrĩ, “Maitũguo na ariũ a maitũguo marĩ nja magĩgũcaria.”
ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
33 Nake akĩmooria atĩrĩ, “Maitũ na ariũ a maitũ nĩ a?”
“ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
34 Agĩcooka akĩrora arĩa maikarĩte mamũrigiicĩirie, akĩmeera atĩrĩ, “Maitũ na ariũ a maitũ nĩ aya!
പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!
35 Ũrĩa wothe wĩkaga maũndũ marĩa Ngai endaga, ũcio nĩwe mũrũ wa maitũ, na mwarĩ wa maitũ, o na maitũ.”
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”

< Mariko 3 >