< Luka 5 >

1 Na rĩrĩ, mũthenya ũmwe Jesũ arũngiĩ hũgũrũrũ-inĩ cia iria rĩa Genesareti, nakĩo kĩrĩndĩ kĩa andũ aingĩ nĩkĩahatĩkanaga kĩmũkuhĩrĩrie nĩguo gĩthikĩrĩrie ũhoro wa Ngai,
ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
2 nake akĩona tũtarũ twĩrĩ hũgũrũrũ-inĩ cia iria rĩu, tũtigĩtwo ho nĩ ategi a thamaki, arĩa maathambagia neti ciao cia gũtega.
അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
3 Agĩtoonya gatarũ kamwe, nako kaarĩ ga Simoni, akĩmũthaitha agatoonyatoonyie maaĩ-inĩ, kehere hũgũrũrũ-inĩ. Agĩcooka agĩikara thĩ, akĩambĩrĩria kũruta andũ ũhoro arĩ gatarũ-inĩ kau.
അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
4 Na aarĩkia kwaria, akĩĩra Simoni atĩrĩ, “Twara gatarũ haarĩa hariku, mũikũrũkie neti maaĩ-inĩ, mũtege thamaki.”
യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു.
5 Nake Simoni akĩmũcookeria atĩrĩ, “Mwathi witũ, tũrutĩte wĩra mũritũ ũtukũ wothe, na tũtinanyiita kĩndũ o na kĩ. No tondũ nĩwoiga ũguo-rĩ, nĩngũikũrũkia neti.”
അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു.
6 Maarĩkia gwĩka ũguo, makĩnyiita thamaki nyingĩ mũno, nginya neti ciao ikĩambĩrĩria gũtuĩka.
അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.
7 Nĩ ũndũ ũcio makĩheneria arĩa maarutithanagia wĩra nao, arĩa maarĩ gatarũ kau kangĩ moke mamateithie, nao magĩũka makĩiyũria tũtarũ twerĩ ki, o nginya tũkĩambĩrĩria gũtoonyerera maaĩ-inĩ.
അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
8 Hĩndĩ ĩrĩa Simoni Petero onire ũguo, akĩĩgũithia maru-inĩ ma Jesũ, akĩmwĩra atĩrĩ, “Njeherera Mwathani; niĩ ndĩ mũndũ mwĩhia!”
ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു.
9 Nĩgũkorwo we na arĩa othe maarĩ nao nĩmagegire mũno nĩ ũndũ wa thamaki iria maanyiitĩte,
ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു;
10 o na Jakubu na Johana, ariũ a Zebedi, arĩa maarutithanagia wĩra na Simoni nĩmagegire. Nake Jesũ akĩĩra Simoni atĩrĩ, “Tiga gwĩtigĩra; kuuma rĩu ũrĩtegaga andũ.”
സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
11 Nĩ ũndũ ũcio makiumĩria tũtarũ twao hũgũrũrũ-inĩ cia iria, magĩtiga indo ciao ciothe, makĩmũrũmĩrĩra.
അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
12 Na rĩrĩ, hĩndĩ ĩmwe rĩrĩa Jesũ aarĩ itũũra-inĩ rĩmwe-rĩ, nĩguokire mũndũ waiyũrĩtwo nĩ mangũ mwĩrĩ wothe. Na rĩrĩa onire Jesũ, akĩĩgũithia, agĩturumithia ũthiũ wake thĩ, akĩmũthaitha, akĩmwĩra atĩrĩ, “Mwathani, ũngĩenda-rĩ, no ũũtherie.”
യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
13 Jesũ agĩtambũrũkia guoko gwake, akĩhutia mũndũ ũcio, akĩmwĩra atĩrĩ, “Ĩĩ, nĩngwenda. Therio!” Na o hĩndĩ ĩyo akĩhonio mangũ.
യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു.
14 Jesũ agĩcooka akĩmũkaania, akĩmwĩra atĩrĩ, “Ndũkeere mũndũ o na ũ, no thiĩ, ũkeyonanie kũrĩ mũthĩnjĩri-Ngai, na ũrute magongona marĩa Musa aathanire nĩ ũndũ wa gũtherio gwaku, arĩ ũira kũrĩ o.”
അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.
15 Na rĩrĩ, ngumo yake ĩgĩkĩrĩrĩria kũhunja makĩria, o nginya kĩrĩndĩ kĩingĩ ma kĩa andũ gĩgĩũka kũmũthikĩrĩria na kũhonio mĩrimũ yao.
എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു.
16 No Jesũ nĩeheragĩra andũ, agathiĩ kũndũ gũtarĩ andũ kũhoera Ngai kuo.
എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.
17 Mũthenya ũmwe nĩ kũrutana aarutanaga, nao Afarisai na arutani a watho arĩa mookĩte kuuma matũũra mothe ma Galili, na Judea, na Jerusalemu, maikarĩte thĩ hau. Naguo hinya wa Ngai wa kũhonania warĩ hamwe na Jesũ.
ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
18 Na rĩrĩ, nĩhookire andũ makuuĩte mũndũ na kĩbarĩ, warũarĩte mũrimũ wa gũkua ciĩga, nao makĩgeria kũmũtoonyia nyũmba mamũige harĩ Jesũ.
അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.
19 Na rĩrĩa maagire njĩra ya gwĩka ũguo nĩ ũndũ wa ũingĩ wa andũ, makĩhaica nyũmba-igũrũ magĩtharia maturubarĩ, makĩmũikũrũkĩria mwanya-inĩ ũcio o arĩ kĩbarĩ-inĩ, nginya gatagatĩ-inĩ ka andũ acio makĩmũiga o hau Jesũ aarĩ.
ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
20 Rĩrĩa Jesũ onire wĩtĩkio wao, akĩmwĩra atĩrĩ, “Mũrata, nĩwarekerwo mehia maku.”
അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
21 Nao Afarisai na arutani a watho makĩambĩrĩria gwĩciiria ngoro-inĩ ciao, makiuga atĩrĩ, “Kaĩ mũndũ ũyũ arĩ ũ, ũkũruma Ngai? Nũũ ũngĩhota kũrekanĩra mehia, tiga Ngai we wiki?”
എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
22 Nowe Jesũ nĩamenyaga ũrĩa meeciiragia na akĩmooria atĩrĩ, “Mũreciiria maũndũ macio ngoro-inĩ cianyu nĩkĩ?
അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
23 Nĩ ũndũ ũrĩkũ mũhũthũ; nĩ kwĩra mũndũ, ‘Nĩwarekerwo mehia maku,’ kana nĩ kũmwĩra, ‘Ũkĩra wĩtware’?
‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
24 No nĩgeetha mũmenye atĩ Mũrũ wa Mũndũ arĩ na ũhoti gũkũ thĩ wa kũrekanĩra mehia-rĩ ….” Akĩĩra mũndũ ũcio wakuĩte ciĩga atĩrĩ, “Ndakwĩra atĩrĩ, ũkĩra, oya kĩbarĩ gĩaku, ũinũke.”
എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
25 O hau hau akĩrũgama mbere yao, akĩoya kĩbarĩ kĩrĩa akomeire, na akĩinũka mũciĩ akĩgoocaga Ngai.
അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
26 Nao andũ othe nĩmagegire na magĩkumia Ngai. Makĩiyũrwo nĩ guoya, makiuga atĩrĩ, “Ũmũthĩ nĩtuonete maũndũ tũtarĩ tuona.”
എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
27 Thuutha wa ũguo, Jesũ akiumagara na akĩona mũndũ warĩ mwĩtia wa mbeeca cia igooti wetagwo Lawi aikarĩte harĩa heetagĩrio mbeeca cia igooti. Jesũ akĩmwĩra atĩrĩ, “Nũmĩrĩra.”
ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു.
28 Nake Lawi agĩũkĩra, agĩtiga indo ciake ciothe, akĩmũrũmĩrĩra.
ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
29 Lawi agĩcooka akĩrugithĩria Jesũ iruga inene gwake mũciĩ, na gĩkundi kĩnene kĩa etia mbeeca cia igooti o na andũ angĩ nĩmarĩĩanagĩra nao.
പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
30 No Afarisai na arutani a watho arĩa maarĩ a gĩkundi kĩao magĩtetia arutwo ake makĩmooria atĩrĩ, “Mũrĩĩanagĩra na mũkanyuuanĩra na etia mbeeca cia igooti na andũ ehia nĩkĩ?”
എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.
31 Nake Jesũ akĩmacookeria atĩrĩ, “Andũ arĩa agima mĩĩrĩ tio mabataragio nĩ ndagĩtarĩ, no nĩ arĩa arũaru.
യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
32 Niĩ ndiokire gwĩta andũ arĩa athingu, no nĩ arĩa ehia, nĩguo merire.”
ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
33 Nao makĩmwĩra atĩrĩ, “Arutwo a Johana nĩ meehingaga kũrĩa irio kaingĩ kaingĩ makahooya, o nao arutwo a Afarisai nĩmekaga o ũguo, no aku marĩĩaga na makanyua hĩndĩ ciothe.”
പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു.
34 Nake Jesũ akĩmacookeria atĩrĩ, “No mwĩre ageni a mũhikania mehinge kũrĩa rĩrĩa e hamwe nao?
അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ?
35 No rĩrĩ, ihinda nĩrĩgakinya rĩrĩa mũhikania akeeherio kuuma kũrĩ o; matukũ-inĩ macio-rĩ, nĩ makeehinga kũrĩa irio.”
എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു.
36 Ningĩ Jesũ akĩmahe ũhoro na ngerekano ĩno, akĩmeera atĩrĩ, “Gũtirĩ mũndũ ũngĩtinia kĩraka kuuma harĩ nguo njerũ, agĩĩkĩre nguo ngũrũ. Angĩĩka ũguo, angĩkorwo atarũrĩte nguo njerũ, nakĩo kĩraka kĩu kĩa nguo ĩyo njerũ kĩage kwagĩrĩra nguo ĩyo ngũrũ.
തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല.
37 Ningĩ gũtirĩ mũndũ wĩkagĩra ndibei ya mũhihano mondo-inĩ ngũrũ. Angĩka ũguo, ndibei ĩyo ya mũhihano no ĩtarũre mondo icio, ndibei ĩyo ĩitĩke, nacio mondo icio itarũkange.
ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും.
38 Aca, ti ta ũguo, ndibei ya mũhihano no nginya ĩĩkĩrwo mondo-inĩ njerũ.
അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.
39 O na gũtirĩ mũndũ thuutha wa kũnyua ndibei ngũrũ ũcookaga kwenda ndibei ĩyo ya mũhihano, nĩ ũndũ oigaga atĩrĩ, ‘Ĩrĩa ngũrũ nĩyo njega.’”
പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.”

< Luka 5 >