< Atiirĩrĩri 9 >
1 Abimeleku mũrũ wa Jerubu-Baali nĩathiire kũrĩ aa mamawe na andũ othe a mbarĩ ya kũrĩa nyina oimĩte kũu Shekemu, akĩmeera atĩrĩ,
യെരൂ-ബാലിന്റെ മകനായ അബീമെലെക്ക് ശേഖേമിൽ ചെന്നു തന്റെ അമ്മയുടെ സഹോദരന്മാരോടും അമ്മയുടെ കുലത്തിലുള്ള എല്ലാവരോടും സംസാരിച്ചു:
2 “Ũriai atũũri othe a Shekemu atĩrĩ, ‘Nĩ ũndũ ũrĩkũ mwega na inyuĩ. Nĩ mwathwo nĩ ariũ mĩrongo mũgwanja a Jerubu-Baali, kana mũthamakĩrwo nĩ mũndũ ũmwe?’ Ririkanai ndĩ wanyu, tuumĩte mũthiimo ũmwe.”
“ശേഖേം പൗരന്മാരോട് ചോദിക്കുക: ‘യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുവൻ നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങൾക്കു നല്ലത്?’ ഞാൻ നിങ്ങളുടെ മാംസവും രക്തവുമാണെന്ന് ഓർക്കുക.”
3 Rĩrĩa aa mamawe meerire atũũri a Shekemu ũhoro ũcio wothe, andũ a Shekemu makĩenda kũrũmĩrĩra Abimeleku nĩ ũndũ nĩmoigire atĩrĩ, “Ũcio nĩ mũrũ wa ithe witũ.”
അങ്ങനെ അബീമെലെക്കിന്റെ അമ്മയുടെ സഹോദരന്മാർ ശേഖേമിലെ സകലപൗരന്മാരോടും ഈ വാക്കുകൾ സംസാരിച്ചപ്പോൾ, അവർ അദ്ദേഹത്തോട് ചാഞ്ഞു; “അദ്ദേഹം നമ്മുടെ സഹോദരനല്ലോ” എന്ന് അവർ പറഞ്ഞു.
4 Nao makĩmũhe cekeri mĩrongo mũgwanja cia betha irutĩtwo hekarũ-inĩ ya Baali-Berithu, nake Abimeleku agĩcihũthĩra kwandĩka andũ matarĩ kĩene na a mbũkĩrĩra, arĩa maatuĩkire arũmĩrĩri ake.
അവർ ബാൽ-ബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപത് ശേക്കേൽ വെള്ളി എടുത്ത് അയാൾക്കു കൊടുത്തു; അബീമെലെക്ക്, അത് ഉപയോഗിച്ച് വീണ്ടുവിചാരമില്ലാത്ത ആഭാസന്മാരെ കൂലിക്കെടുത്തു. അവർ അയാളുടെ അനുയായികളായിത്തീർന്നു.
5 Agĩthiĩ gwa ithe mũciĩ o kũu Ofira na akĩũragithĩria ariũ a ithe mĩrongo mũgwanja ihiga-inĩ rĩmwe, nĩo ariũ a Jerubu-Baali. No Jothamu, mũrũ wa Jerubu-Baali ũrĩa warĩ kĩhinga-nda, nĩahonokire nĩ ũndũ nĩehithire.
അയാൾ ഒഫ്രയിൽ തന്റെ പിതാവിന്റെ വീട്ടിൽച്ചെന്നു. യെരൂ-ബാലിന്റെ പുത്രന്മാരായ തന്റെ എഴുപത് സഹോദരന്മാരെയും ഒരു കല്ലിൽവെച്ചു വധിച്ചു; എന്നാൽ യെരൂ-ബാലിന്റെ ഇളയപുത്രൻ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.
6 Nao atũũri othe a Shekemu na a Bethi-Milo makĩũngana mũtĩ-inĩ ũrĩa mũnene o hau gĩtugĩ-inĩ kĩrĩa kĩrĩ Shekemu, magĩtua Abimeleku mũthamaki.
അതിന്റെശേഷം ശേഖേമിലെയും ബേത്-മില്ലോയിലെയും എല്ലാ പൗരന്മാരും ശേഖേമിലെ സ്തംഭത്തിനരികെയുള്ള കരുവേലകത്തിന് സമീപം ഒരുമിച്ചുകൂടി, അവിടെവെച്ച് അബീമെലെക്കിനെ രാജാവായി വാഴിച്ചു.
7 Hĩndĩ ĩrĩa Jothamu aaheirwo ũhoro ũcio-rĩ, akĩhaica Kĩrĩma-igũrũ kĩa Gerizimu na akĩanĩrĩra, akĩmeera atĩrĩ, “Ta thikĩrĩriai inyuĩ atũũri a Shekemu, nĩgeetha o nake Ngai amũthikĩrĩrie.
ഇതു കേട്ടപ്പോൾ യോഥാം ഗെരിസീം മലമുകളിൽ കയറി ഉച്ചത്തിൽ അവരോട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ശേഖേം പൗരന്മാരേ, ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കേണ്ടതിനു നിങ്ങൾ എന്റെ വാക്കു കേൾക്കുക,
8 Mũthenya ũmwe mĩtĩ nĩyoimagarire ĩgaitĩrĩrie ũmwe wayo maguta atuĩke mũthamaki wayo. Nayo ĩkĩĩra mũtamaiyũ atĩrĩ, ‘Ũka ũtuĩke mũthamaki witũ.’
ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകംചെയ്യാൻ പോയി; അവ ഒലിവു വൃക്ഷത്തോട്: ‘നീ ഞങ്ങൾക്കു രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
9 “No mũtamaiyũ ũcio ũgĩcookia atĩrĩ, ‘No ndigane na maguta makwa marĩa matũmaga ngai o na andũ matĩĩo, ngariũnge ũũ na ũũ igũrũ rĩa mĩtĩ ĩrĩa ĩngĩ?’
“അതിന് ഒലിവുവൃക്ഷം, ‘ദേവന്മാരും മനുഷ്യരും ഒരുപോലെ പുകഴ്ത്തുന്ന എന്റെ എണ്ണ ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്ന് ഉത്തരം പറഞ്ഞു.
10 “Thuutha ũcio mĩtĩ ĩyo ĩkĩĩra mũkũyũ atĩrĩ, ‘Ũka ũtuĩke mũthamaki witũ.’
“പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
11 “No mũkũyũ ũcio ũgĩcookia atĩrĩ, ‘No ndigane na ngũyũ ciakwa njega ũguo na irĩ mũrĩo, ngariũnge ũũ na ũũ igũrũ rĩa mĩtĩ ĩrĩa ĩngĩ?’
“അതിന് അത്തിവൃക്ഷം, ‘മധുരമുള്ള വിശേഷപ്പെട്ട എന്റെ പഴം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്നു ചോദിച്ചു.
12 “Ningĩ mĩtĩ ĩkĩĩra mũthabibũ atĩrĩ, ‘Ũka ũtuĩke mũthamaki witũ.’
“പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട് അപേക്ഷിച്ചു, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക.’
13 “No mũthabibũ ũcio ũgĩcookia atĩrĩ, ‘No ndigane na ndibei yakwa ĩrĩa ĩkenagia ngai o na andũ, ngariũnge ũũ na ũũ igũrũ rĩa mĩtĩ ĩrĩa ĩngĩ?’
“മുന്തിരിവള്ളി പറഞ്ഞു, ‘ദേവന്മാരെയും മനുഷ്യരെയും ആനന്ദിപ്പിക്കുന്ന എന്റെ വീഞ്ഞുപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’
14 “Kũrĩkĩrĩria mĩtĩ yothe ĩkĩĩra mũtare wa gĩthaka-inĩ atĩrĩ, ‘Ũka ũtuĩke mũthamaki witũ.’
“ഒടുവിൽ വൃക്ഷങ്ങളെല്ലാം ചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു, ‘വരിക, നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്കുക.’
15 “Naguo mũtare ũcio wa gĩthaka ũkĩĩra mĩtĩ ĩyo atĩrĩ, ‘Kũngĩkorwo ti-itherũ nĩ mũkwenda kũnjitĩrĩria maguta nduĩke mũthamaki wanyu-rĩ, gĩũkei mwĩhithe kĩĩruru-inĩ gĩakwa; no kũngĩkorwo ti ũguo-rĩ, mwaki ũrokiuma mũtare-inĩ wa gĩthaka ũcine mĩtarakwa ya Lebanoni!’
“മുൾപ്പടർപ്പ് വൃക്ഷങ്ങളോട്, ‘നിങ്ങൾ യഥാർഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകംചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്റെ തണലിൽ ആശ്രയിക്കുക; അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്ന് തീയിറങ്ങി ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!’
16 “No rĩrĩ, angĩkorwo mwekire ũndũ ũcio na kĩhooto, na mũrĩ na ngoro njega rĩrĩa mwatuire Abimeleku mũthamaki, na angĩkorwo nĩmwĩkĩte Jerubu-Baali na nyũmba yake maũndũ mega, mũkamwĩka ũrĩa agĩrĩirwo nĩ gwĩkwo-rĩ,
“നിങ്ങൾ ഇപ്പോൾ അബീമെലെക്കിനെ രാജാവാക്കിയതിൽ മാന്യതയോടും ഉത്തമബോധ്യത്തോടും കൂടെയാണോ പ്രവർത്തിച്ചത്? നിങ്ങൾ യെരൂ-ബാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്തത് ന്യായമാണോ? അദ്ദേഹം അർഹിക്കുന്നവിധത്തിലാണോ നിങ്ങൾ അദ്ദേഹത്തോട് പെരുമാറിയത്?
17 tondũ baba nĩwe wamũrũĩrĩire, agĩtwarĩrĩria muoyo wake ũgwati-inĩ nĩgeetha amũhonokie moko-inĩ ma Amidiani,
എന്റെ പിതാവ് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്യരുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചു.
18 (no ũmũthĩ nĩmũũkĩrĩire nyũmba ya baba, mũkooragĩra ariũ ake mĩrongo mũgwanja ihiga-inĩ rĩmwe, na mũgatua Abimeleku, mũrũ wa ngombo yake ya mũirĩtu, mũthamaki wa atũũri a Shekemu tondũ nĩ mũrũ wa ithe wanyu),
എന്നാൽ നിങ്ങൾ ഇന്ന് എന്റെ പിതാവിന്റെ ഗൃഹത്തിനെതിരേ മത്സരിച്ചു, അദ്ദേഹത്തിന്റെ എഴുപത് പുത്രന്മാരെയും ഒരു കല്ലിന്മേൽവെച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസിയുടെ മകനായ അബീമെലെക്ക് നിങ്ങളുടെ സഹോദരനായതുകൊണ്ട് അയാളെ ശേഖേം പൗരന്മാർക്ക് രാജാവാക്കുകയും ചെയ്തല്ലോ.
19 mũngĩkorwo mwĩkĩte ũndũ ũcio na kĩhooto, na mũrĩ na ngoro njega kũrĩ Jerubu-Baali na nyũmba yake ũmũthĩ-rĩ, Abimeleku arotuĩka gĩkeno kĩanyu, o na inyuĩ mũgĩtuĩke gĩkeno gĩake!
നിങ്ങൾ ഇന്ന് മാന്യതയോടെയും ഉത്തമബോധ്യത്തോടും കൂടെയാണ് യെരൂ-ബാലിനൊടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവർത്തിച്ചതെങ്കിൽ നിങ്ങൾ അബീമെലെക്കിൽ ആനന്ദിക്കുക; അയാൾ നിങ്ങളിലും ആനന്ദിക്കട്ടെ!
20 No kũngĩkorwo ti ũguo-rĩ, mwaki ũrokiuma harĩ Abimeleku ũmũcine, ũmũniine biũ, atũũri aya a Shekemu na Bethi-Milo, o na mwaki ũrokiuma harĩ inyuĩ atũũri a Shekemu na Bethi-Milo, ũcine Abimeleku, ũmũniine biũ.”
അല്ലാത്തപക്ഷം, അബീമെലെക്കിൽനിന്ന് തീ ഇറങ്ങി ശേഖേമിലെയും ബേത്-മില്ലോയുടെയും ജനത്തെ ദഹിപ്പിക്കട്ടെ; ശേഖേമിൽനിന്നും ബേത്-മില്ലോയിൽനിന്നും തീ ഇറങ്ങി അബീമെലെക്കിനെയും വിഴുങ്ങട്ടെ!”
21 Hĩndĩ ĩyo Jothamu agĩĩthara, akĩũrĩra kũu Biri, nake agĩtũũra kuo nĩ ũndũ nĩetigagĩra mũrũ wa ithe, Abimeleku.
യോഥാം ബേരിലേക്കു പലായനംചെയ്തു. തന്റെ സഹോദരനായ അബീമെലെക്കിനെ ഭയന്ന് അവിടെ പാർത്തു.
22 Thuutha wa Abimeleku gwathana Isiraeli mĩaka ĩtatũ-rĩ,
അബീമെലെക്ക് മൂന്നുവർഷം ഇസ്രായേലിനെ ഭരിച്ചു.
23 Ngai agĩtũma roho mũũru gatagatĩ ka Abimeleku na atũũri a Shekemu, arĩa meekire maũndũ mooru ma ũhinga kũrĩ Abimeleku.
അബീമെലെക്കിന്റെയും ശേഖേം പൗരന്മാരുടെയും മധ്യത്തിൽ, ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ശേഖേം പൗരന്മാർ അബീമെലെക്കിനോട് ദ്രോഹം തുടങ്ങി;
24 Ngai eekire ũndũ ũyũ nĩgeetha ngero ĩrĩa yagerirwo ariũ mĩrongo mũgwanja a Jerubu-Baali, ya gũitwo thakame yao, ĩrĩhio mũrũ wa ithe wao, Abimeleku, na ĩrĩhio atũũri a Shekemu arĩa maamũteithirie kũũraga ariũ a ithe.
അങ്ങനെ യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരമായിട്ടാണ് അവരുടെ രക്തം അവരുടെ ഘാതകനായ അവരുടെ സഹോദരൻ അബീമെലെക്കിന്റെയും അയാൾക്കു തുണയായിരുന്ന ശേഖേം പൗരന്മാരുടെയുംമേൽ ദൈവം വരുത്തിയത്.
25 Nĩ ũndũ wa kũregana nake-rĩ, atũũri acio a Shekemu nĩmaigire andũ irĩma-inĩ nĩguo mohie na matunye o mũndũ ũrĩa wahĩtũkaga indo ciake, naguo ũhoro ũcio ũkĩmenyithio Abimeleku.
ശേഖേം പൗരന്മാർ അയാൾക്കു വിരോധമായി മലമുകളിൽ ആളുകളെ പതിയിരുത്തി. ഇവർ ആ വഴി പോകുന്ന എല്ലാവരെയും കവർച്ചചെയ്തു; ഇതിനെക്കുറിച്ച് അബീമെലെക്കിന് അറിവുകിട്ടി.
26 Nake Gaali mũrũ wa Ebedi hamwe na ariũ a ithe magĩthaamĩra kũu Shekemu, nao atũũri akuo makĩmwĩhoka.
അപ്പോൾ ഏബെദിന്റെ മകനായ ഗാലും അദ്ദേഹത്തിന്റെ സഹോദരന്മാരും ശേഖേമിലേക്കു വന്നു; ശേഖേം പൗരന്മാർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു.
27 Thuutha wa gũthiĩ mĩgũnda-inĩ na gũcookereria thabibũ na gũcihiha, makĩgĩa na iruga hekarũ-inĩ ya ngai yao. Rĩrĩa maarĩĩaga na makĩnyuuaga, makĩruma Abimeleku.
അവർ വയലിൽച്ചെന്ന് തങ്ങളുടെ മുന്തിരിത്തോപ്പുകളിലെ കുലകളറത്ത് തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ഉത്സവം ആചരിച്ചു, അവർ തിന്നുകുടിച്ച് അബീമെലെക്കിനെ ശപിച്ചു.
28 Nake Gaali mũrũ wa Ebedi akiuga atĩrĩ, “Abimeleku nũũ, na Shekemu nũũ, nĩguo tũtuĩke ndungata ciake? Githĩ ti mũrũ wa Jerubu-Baali, nake Zebuli githĩ tiwe mũnini wake? Tungatĩrai andũ a Hamoru, ithe wa Shekemu! Tũgũgĩtungatĩra Abimeleku nĩkĩ?
ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “നാം അയാളെ സേവിക്കേണ്ടതിന് അബീമെലെക്ക് ആര്? ശേഖേം ആര്? അയാൾ യെരൂ-ബാലിന്റെ മകനല്ലേ? സെബൂൽ അയാളുടെ പ്രതിനിധിയുമല്ലേ? ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളെ സേവിക്കട്ടെ! നാം എന്തിന് അബീമെലെക്കിനെ സേവിക്കണം?
29 Naarĩ korwo andũ aya me rungu rwa wathani wakwa! Hĩndĩ ĩyo niĩ no ndĩmweherie. No njĩĩre Abimeleku atĩrĩ, ‘Ĩta ita rĩaku rĩothe!’”
ഈ ജനം എന്റെ കൽപ്പനയിൻ കീഴിലായിരുന്നെങ്കിൽ! ഞാൻ അബീമെലെക്കിനെ ഒടുക്കിക്കളയുമായിരുന്നു. അബീമെലെക്കിനോട്, ‘നിന്റെ മുഴുവൻ സൈന്യവുമായി വരിക’ എന്നു പറയുമായിരുന്നു.”
30 Rĩrĩa Zebuli ũcio mwathi wa itũũra aiguire ũrĩa Gaali mũrũ wa Ebedi oigĩte-rĩ, akĩrakario nĩ ũhoro ũcio mũno.
നഗരാധിപനായ സെബൂൽ ഏബെദിന്റെ മകനായ ഗാലിന്റെ വാക്കു കേട്ടപ്പോൾ, അയാൾ കോപിഷ്ഠനായി.
31 Agĩtũmĩra Abimeleku andũ na hitho, akĩmwĩra atĩrĩ, “Gaali mũrũ wa Ebedi na ariũ a ithe nĩmokĩte gũkũ Shekemu, na nĩmararahũra andũ a itũũra magũũkĩrĩre.
അയാൾ രഹസ്യമായി അബീമെലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഇതാ ഏബെദിന്റെ മകനായ ഗാലും അയാളുടെ സഹോദരന്മാരും ശേഖേമിൽ വന്നിരിക്കുന്നു. അയാൾ നിനക്കെതിരേ പട്ടണനിവാസികളെ മത്സരിപ്പിക്കുന്നു.
32 Nĩ ũndũ wa ũguo-rĩ, ũtukũ wakinya wee na andũ aku mũũke mũmoohie mĩgũnda-inĩ.
അതുകൊണ്ട് നീയും നിന്നോടുകൂടെയുള്ള സൈന്യവും രാത്രി വയലിൽ പതിയിരിക്കുക.
33 Rũciinĩ tene riũa rĩkĩratha-rĩ, ũthiĩ ũtharĩkĩre itũũra inene. Na rĩrĩa Gaali na andũ ake mariumĩra magũtharĩkĩre-rĩ, ĩka ũrĩa wothe guoko gwaku kũngĩhota gwĩka.”
രാവിലെ സൂര്യോദയത്തിൽ എഴുന്നേറ്റ് പട്ടണത്തിലേക്കു വരിക; എന്നാൽ ഗാലും സൈന്യവും താങ്കളുടെനേരേ വരുമ്പോൾ യുക്തമായത് അവരോട് പ്രവർത്തിക്കുക” എന്നറിയിച്ചു.
34 Nĩ ũndũ ũcio Abimeleku marĩ hamwe na mbũtũ ciake ciothe cia ita makiumagara ũtukũ, makĩĩhitha gũkuhĩ na Shekemu marĩ ikundi inya.
അങ്ങനെ അബീമെലെക്കും കൂടെയുള്ള സൈന്യവും രാത്രിയിൽ പുറപ്പെട്ട് ശേഖേമിനരികെ നാലു സംഘമായി പതിയിരുന്നു.
35 Nake Gaali mũrũ wa Ebedi nĩoimagarĩte akarũgama itoonyero-inĩ rĩa kĩhingo gĩa itũũra inene, o hĩndĩ ĩyo Abimeleku na thigari ciake moimagĩra kũrĩa meehithĩte.
ഏബെദിന്റെ മകനായ ഗാൽ പുറത്തുവന്ന് നഗരകവാടത്തിൽ നിലയുറപ്പിച്ചു. ഉടനെ അബീമെലെക്കും കൂടെയുള്ള സൈന്യവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.
36 Rĩrĩa Gaali aamoonire-rĩ, akĩĩra Zebuli atĩrĩ, “Ta rora, harĩ na andũ maroka maikũrũkĩte kuuma irĩma igũrũ!” Nake Zebuli agĩcookia atĩrĩ, “Wee ũroona ciĩruru cia irĩma taarĩ andũ.”
ഗാൽ അവരെ കണ്ടപ്പോൾ സെബൂലിനോട്, “അതാ, പർവതങ്ങളുടെ മുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നു പറഞ്ഞു. സെബൂൽ പറഞ്ഞു, “പർവതങ്ങളുടെ നിഴൽ കണ്ട് മനുഷ്യരെന്ന് താങ്കൾക്കു തോന്നുകയാണ്.”
37 No Gaali akĩaria rĩngĩ, akiuga atĩrĩ: “Ta rora wone andũ maroka maikũrũkĩte moimĩte gatagatĩ ka bũrũri, na mbũtũ ĩrĩa ĩngĩ yũkĩte yumĩte na mwena wa mũtĩ wa mũragũri.”
എന്നാൽ ഗാൽ പിന്നെയും പറഞ്ഞു: “അതാ, ദേശത്തിന്റെ മധ്യേനിന്ന് ആളുകൾ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ദേവപ്രശ്നംവെക്കുന്നവരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു.”
38 Ningĩ Zebuli akĩmwĩra atĩrĩ, “Mwĩgaatho waku ũkĩrĩ ha rĩu, wee woigire atĩrĩ, ‘Abimeleku nũũ atĩ nĩguo atwathe?’ Githĩ andũ aya ti o wanyũrũririe. Umagara ũkarũe nao!”
സെബൂൽ അവനോട്, “നാം അബീമെലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? ഇത് നീ പരിഹസിച്ച പുരുഷന്മാർ അല്ലേ? പോയി, അവരോട് യുദ്ധംചെയ്യുക!” എന്നു പറഞ്ഞു.
39 Nĩ ũndũ ũcio Gaali agĩtongoria atũũri a Shekemu makĩhũũrana na Abimeleku.
അങ്ങനെ ഗാൽ ശേഖേം പൗരന്മാരെ അബീമെലെക്കിനെതിരേ അണിനിരത്തി;
40 Abimeleku akĩmũtengʼeria, nao andũ aingĩ makĩgũa magurarĩtio makĩũra kũu guothe o nginya itoonyero-inĩ rĩa kĩhingo.
അബീമെലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; നഗരകവാടംവരെ ശേഖേം പൗരന്മാരിൽ അനേകർ മുറിവേറ്റുവീണു.
41 Abimeleku agĩtũũra Aruma, nake Zebuli akĩrutũrũra Gaali hamwe na ariũ a ithe kuuma Shekemu.
അബീമെലെക്ക് അരൂമയിൽ താമസിച്ചു, സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശേഖേമിൽനിന്ന് ഓടിച്ചുകളഞ്ഞു.
42 Mũthenya ũyũ ũngĩ andũ a Shekemu magĩthiĩ mĩgũnda-inĩ, nake Abimeleku akĩmenyithio ũhoro ũcio.
പിറ്റേന്നാൾ ശേഖേമിലെ ജനം വയലിലേക്കുപോയി. അബീമെലെക്കിന് അത് അറിവുകിട്ടി.
43 Nĩ ũndũ ũcio akĩoya andũ ake, akĩmagayania ikundi ithatũ, akĩmaiga moherie andũ mĩgũnda-inĩ. Hĩndĩ ĩrĩa onire andũ acio magĩũka moimĩte itũũra-inĩ rĩrĩa inene, agĩũkĩra amatharĩkĩre.
അദ്ദേഹം തന്റെ ആളുകളെ മൂന്നുകൂട്ടമായി വിഭജിച്ച് വയലിൽ പതിയിരുത്തി. ജനം പട്ടണത്തിൽനിന്ന് പുറപ്പെട്ട് വരുന്നതുകണ്ട്, താനും തന്നോടുകൂടെയുള്ളവരും എഴുന്നേറ്റ് അവരെ ആക്രമിച്ചു.
44 Abimeleku na ikundi iria aarĩ nacio makĩguthũka mbere nginya hau itoonyero-inĩ rĩa kĩhingo gĩa itũũra inene, nacio ikundi icio ingĩ igĩrĩ ikĩguthũkĩra arĩa maarĩ mĩgũnda-inĩ, ikĩmooraga.
പിന്നെ അബീമെലെക്കും കൂടെയുള്ള സംഘവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. മറ്റേ രണ്ടുസംഘങ്ങൾ വയലിലുള്ള സകലജനത്തിന്റെയുംനേരേ പാഞ്ഞുചെന്നു; അവരെ സംഹരിച്ചു.
45 Abimeleku akĩhũũrana na itũũra rĩu inene mũthenya wothe nginya akĩrĩtaha na akĩũraga andũ a rĩo othe. Ningĩ akĩananga itũũra rĩu inene, na akĩrĩitĩrĩria cumbĩ.
അബീമെലെക്ക് അന്നുമുഴുവനും പട്ടണത്തോട് യുദ്ധംചെയ്ത് പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണം ഇടിച്ചുനിരത്തി അതിൽ ഉപ്പുവിതറി.
46 Rĩrĩa maiguire ũhoro ũcio, andũ arĩa maatũũraga mũthiringo-inĩ wa Shekemu magĩtoonya kĩĩhitho-inĩ kĩa hinya kĩa hekarũ ya Eli-Berithu.
ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
47 Rĩrĩa Abimeleku aiguire atĩ nĩmacookanĩrĩire kuo-rĩ,
ശേഖേം ഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമെലെക്കിന് അറിവുകിട്ടി.
48 we na andũ ake othe makĩambata Kĩrĩma-inĩ gĩa Zalimuna. Akĩoya ithanwa, agĩtema honge, na agĩciigĩrĩra ciande. Agĩatha andũ arĩa maarĩ nake, akĩmeera atĩrĩ, “Narua! Ĩkai ũguo muona ndeka!”
അബീമെലെക്കും കൂടെയുള്ള ജനവും സൽമോൻ പർവതത്തിൽ കയറി; അദ്ദേഹം കോടാലി എടുത്ത് ഒരു മരത്തിലെ ചില കൊമ്പുകൾ വെട്ടി ചുമലിൽവെച്ചു. തന്നോടുകൂടെയുള്ളവരോട്, “വേഗം! ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക!” എന്നു പറഞ്ഞു.
49 Nĩ ũndũ ũcio andũ acio othe magĩtema honge, na makĩrũmĩrĩra Abimeleku. Magĩciũmba hĩba kũnyiitana na kĩĩhitho kĩu kĩa hinya magĩcigwatia mwaki andũ marĩ thĩinĩ. Nĩ ũndũ ũcio andũ acio othe maarĩ thĩinĩ wa mũthiringo ũcio wa Shekemu, ta andũ 1,000, arũme na andũ-a-nja, o nao magĩkua.
അവരും അതുപോലെ ഓരോരുത്തരും ചില കൊമ്പുകൾ വെട്ടി അതുമായി അബീമെലെക്കിന്റെ പിന്നാലെ ചെന്നു. ആ കൊമ്പുകൾ മണ്ഡപത്തോട് ചേർത്തിട്ടു തീകൊളുത്തി. മണ്ഡപം ഉൾപ്പെടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ പുരുഷന്മാരും സ്ത്രീകളും ശേഖേം ഗോപുരവാസികളായ ആയിരത്തോളംപേർ മരിച്ചു.
50 Abimeleku agĩthiĩ itũũra rĩa Thebezu, akĩrĩrigiicĩria na akĩrĩtunyana.
അതിനുശേഷം അബീമെലെക്ക് തേബെസിലേക്കു ചെന്ന്, അതിനെ ഉപരോധിച്ച്, ആ പട്ടണം പിടിച്ചു.
51 No rĩrĩ, thĩinĩ wa itũũra rĩu inene nĩ kwarĩ na mũthiringo mũrũmu kũrĩa arũme othe na andũ-a-nja, na andũ othe a itũũra rĩu inene, moorĩire. Makĩĩhingĩra thĩinĩ, na makĩhaica mũthiringo igũrũ.
പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് പുരുഷന്മാരും സ്ത്രീകളുമായി പട്ടണത്തിലുള്ളവരെല്ലാം ഓടിക്കടന്നു വാതിലടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
52 Abimeleku agĩthiĩ mũthiringo-inĩ ũcio, akĩũhithũkĩra. No rĩrĩa akuhĩrĩirie itoonyero rĩa mũthiringo nĩguo aũgwatie mwaki-rĩ,
അബീമെലെക്ക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അത് തീവെച്ച് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന് അടുത്തുചെന്നു.
53 mũtumia ũmwe akĩmũgũithĩria ihiga rĩa gĩthĩi mũtwe, rĩkĩmũhehenja mũtwe.
അപ്പോൾ ഒരു സ്ത്രീ ഒരു തിരികല്ലിൻപിള്ള അബീമെലെക്കിന്റെ തലയിലിട്ട് അവന്റെ തലയോട്ടി തകർത്തുകളഞ്ഞു.
54 Nake agĩĩta mũkuui wake wa indo cia mbaara na ihenya, akĩmwĩra atĩrĩ, “Comora rũhiũ rwaku rwa njora ũnjũrage, nĩgeetha matikoigage atĩrĩ, ‘Ooragirwo nĩ mũndũ-wa-nja.’” Nĩ ũndũ ũcio ndungata yake ĩkĩmũtheeca, agĩkua.
ഉടനെ അവൻ തന്റെ ആയുധവാഹകനായ യുവാവിനോട്, “ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. അവന്റെ ഭൃത്യൻ അവനെ വാൾകൊണ്ട് വെട്ടി. അങ്ങനെ അവൻ മരിച്ചു.
55 Hĩndĩ ĩrĩa andũ a Isiraeli moonire atĩ Abimeleku nĩakuĩte-rĩ, makĩĩinũkĩra.
അബീമെലെക്ക് മരിച്ചെന്നുകണ്ടപ്പോൾ ഇസ്രായേൽജനം വീടുകളിലേക്കു മടങ്ങിപ്പോയി.
56 Ũguo nĩguo Ngai aarĩhirie Abimeleku nĩ ũndũ wa waganu ũrĩa ekĩte ithe, wa kũũraga ariũ-a-ithe mĩrongo mũgwanja.
അബീമെലെക്ക് തന്റെ എഴുപത് സഹോദരന്മാരെയും കൊന്ന് തന്റെ പിതാവിനോട് ചെയ്ത പാതകത്തിന്, ദൈവം അവനോട് ഇങ്ങനെ പ്രതികാരംചെയ്തു.
57 Ningĩ Ngai akĩrĩhia andũ a Shekemu nĩ ũndũ wa waganu wao wothe. Kĩrumi kĩa Jothamu mũrũ wa Jerubu-Baali gĩkĩmacookerera.
ശേഖേം നിവാസികളുടെ സകലദുഷ്ടതയ്ക്കും ദൈവം തക്ക ശിക്ഷ നൽകി. അങ്ങനെ യെരൂ-ബാലിന്റെ പുത്രനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.