< Ayubu 22 >

1 Nake Elifazu ũrĩa Mũtemaani agĩcookia atĩrĩ:
അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:
2 “Mũndũ aahota kũguna Mũrungu? O na mũndũ mũũgĩ-rĩ, akĩhota kũmũguna?
“ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ?
3 Nĩ gĩkeno kĩrĩkũ ũthingu waku ũngĩrehere Mwene-Hinya-Wothe? Nĩ uumithio ũrĩkũ angĩgĩa naguo angĩkorwo mĩthiĩre yaku ndĩrĩ ũcuuke?
നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്?
4 “Arakũrũithia na agagũthitanga nĩ ũndũ wa wĩtigĩri Ngai waku?
“നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്?
5 Githĩ waganu waku ti mũnene? Mehia maku-rĩ, makĩrĩ mũthia?
നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ?
6 Wetirie ũgitĩri kuuma kũrĩ ariũ a thoguo hatarĩ gĩtũmi; nĩwaũrire andũ nguo, ũkĩmatiga njaga.
നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു.
7 Arĩa anogu ndwamaheire maaĩ, na nĩwaimire arĩa ahũtu irio,
ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.
8 o na gũtuĩka warĩ mũndũ ũrĩ hinya, ũrĩ na mĩgũnda: mũndũ ũheetwo gĩtĩĩo, na watũũraga kuo.
ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു.
9 Nĩwaingatire atumia a ndigwa matarĩ na kĩndũ, na ũkĩniina hinya wa arĩa matarĩ na maithe.
വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു.
10 Nĩkĩo ũthiũrũrũkĩirio nĩ mĩtego, nĩkĩo thĩĩna wa narua ũkũmakagia,
അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
11 nĩkĩo ũtumanĩirwo nĩ nduma, ũkaremwo nĩkuona, na nokĩo mũiyũro wa maaĩ ũkũhubanĩirie.
കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ.
12 “Githĩ Ngai ndarĩ o kũu igũrũ o igũrũ? O na ta kĩone ũrĩa njata iria irĩ igũrũ mũno itũũgĩrĩte!
“ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!
13 No rĩrĩ, wee ũroiga atĩrĩ, ‘Mũrungu nĩ atĩa angĩmenya? No atuanĩre ciira nduma-inĩ ta ĩno?
എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ?
14 Matu matumanu nĩmamũhumbĩrĩte, nĩ ũndũ ũcio ndangĩtuona rĩrĩa egũceera kũu igũrũ gacũmbĩrĩ.’
ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’
15 Ũgũtũũra ũgeraga o njĩra ya tene ĩrĩa andũ aaganu managerera?
ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ?
16 Nĩmahuririo ihinda rĩao rĩtanakinya, mĩthingi yao ĩgĩthererio nĩ mũiyũro wa maaĩ.
സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു.
17 Nao meerire Mũrungu atĩrĩ, ‘Tigana na ithuĩ! Mwene-Hinya-Wothe-rĩ, angĩtwĩka atĩa?’
അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’
18 No rĩrĩ, nĩwe waiyũririe nyũmba ciao na indo njega, nĩ ũndũ ũcio niĩ njikaraga haraaya na kĩrĩra kĩa andũ arĩa aaganu.
എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു.
19 “Andũ arĩa athingu nĩmeyonagĩra mwanangĩko wa acio aaganu, magakena; arĩa matarĩ na ũũru mekĩte mamanyũrũragia makiugaga atĩrĩ:
നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു.
20 ‘Ti-itherũ thũ ciitũ nĩnyanange, mwaki nĩũcinĩte ũtonga wao.’
‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു.
21 “Athĩkĩra Ngai ũikare ũrĩ na thayũ nake, ũndũ ũyũ nĩguo ũgaakũrehere ũgaacĩru.
“ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും.
22 Ĩtĩkĩra ũrutani wa kanua gake, na ũige ciugo ciake ngoro-inĩ yaku.
അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23 Ũngĩcookerera ũcio Mwene-Hinya-Wothe, nĩegũkwamũkĩra; ũngĩeheria waganu kũraya na hema yaku,
സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും
24 na ũte ngũmba ciaku cia thahabu rũkũngũ-inĩ, na thahabu yaku ya Ofiri ũmĩte na kũu ndwaro-inĩ cia mahiga kũu mũkuru-inĩ,
നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ,
25 hĩndĩ ĩyo ũcio Mwene-Hinya-Wothe agaatuĩka thahabu yaku, na atuĩke betha ĩrĩa njega mũno harĩ we.
സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും.
26 Ti-itherũ, hĩndĩ ĩyo nĩũkona gĩkeno thĩinĩ wa ũcio Mwene-Hinya-Wothe, na nĩũgatiirĩra Ngai ũthiũ waku.
അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും.
27 Nĩũkamũhooya, nake nĩagakũigua, nawe nĩũkahingia mĩĩhĩtwa yaku.
നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.
28 Ũrĩa watua wĩkwo nĩguo ũrĩkagwo, naguo ũtheri nĩ ũkaara njĩra-inĩ ciaku.
നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 Hĩndĩ ĩrĩa andũ angĩ manyiihio, nawe ũkoiga, ‘Nĩmatũũgĩrio!’ Hĩndĩ ĩyo nĩakahonokia arĩa makuĩte ngoro.
മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും.
30 Nĩakahonokia o na ũrĩa ũrĩ na ũcuuke, ahonokio nĩ ũndũ wa ũtheru wa moko maku.”
നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”

< Ayubu 22 >